Thursday, April 7, 2022

ഖലീല്‍ വിരുത്തങ്ങള്‍


ഇശല്‍ : ഇരട്ട ചിന്ദ്  (മുഹിബ്ബുന്നൂര്‍)



അതീന്ദ്രിയം തരമാല്‍ അപദാനം

സ്വതന്ത്ര മൗലികമാലെ പ്രധാനം

വിതന്ത്രിയാല്‍ സ്വര മമര്‍ത്തി സാവരമുയര്‍ത്തിടും മാടം - ചിതമൊടു

വിടര്‍ത്തിടാ മനമടര്‍ത്തിടാതെ നാം ചേര്‍ത്തു നിര്‍ത്തുമിടം



അനര്‍ഘ സുന്ദര സേവ സ്വ സൂതി

അതീതമാം പൊതു സാഹിതിവേദി

മഹിയതിലവരവരുടെ ചിത മറിഞ്ഞ്  നാം തരത്തിലും പടരാം - അനുദിനം

മഹിതമിലതുലിത മതവിധി യതുവിധം ഹിദത്തില്‍ പിന്തുടരാം



നയത്തിലിടപെടലവിടമിലൊടുവിലായ്  

നടത്തിയഡ്മീനവര്‍സ്വരമുണര്‍ത്തിടെ

ഒരുക്കിടാം നമുക്കുരുക്കിചേര്‍ക്കുമി വിളക്കതില്‍ തെളിയാന്‍ -  സമൈക്യം

പരക്കെ പാരിതില്‍ വിളക്കു വെക്കുവാന്‍ കവിത്വ വാക്കൊളിയാല്‍....



എരിയാലബ്ദുല്ലയോര്‍ത്തു

ഏറിയതോര്‍മ്മാ പെരുത്തു

പേര്‍ത്തതേറ്റമിലൂറ്റമാലമലന്നതില്‍ ചേര്‍ത്തു - കോര്‍ത്ത്

ഓര്‍ത്തെടുത്ത് കഴിഞ്ഞകാല നിലാവിലൊരു ബൈത്ത്...


കുഞ്ഞായിരുന്നൊരോര്‍മ്മ

കുഞ്ഞാലിയും പെരുമ

കൂട്ട് പെട്ടിയിലിട്ട നാണയ തുട്ട് പൊട്ടിക്കാന്‍ - ആട്ട്

തൊട്ടില്‍ കട്ടിലാടുവാന്‍ കടവൊന്ന് കടക്കാന്‍.... 


പലകമേലിരുന്ന കാലം 

പലവുരുനാമോര്‍ത്ത കോലം

പാറചപ്പലയാലുരച്ച് നാം കഴുകിയെന്നാലും - കറകള്‍

പാറിപ്പോകണമീറമളാന്‍ നാള്‍ കഴിഞ്ഞാലും...







സാദരമോടവരാദരാലധി 

സംബോദന ചെയ്തോതുന്നതാം -

താവും തവ തരത്താ തനതതി

ലോതിടും ജി ബഹുമാനമാല്‍


സാബും സാഹിബും സമം സമംചേരു

ന്നാദര വോതും സംബോദനാ... 

താനെ ന്നോതാതെ മനസ്സിലാദര

വാലെന്തും വേദിയിലോതിടാം.



ആയ്ക്കോട്ടെ നാട്ടിലെത്തി

പോയ്ക്കൊട്ടെ വീട്ടിലെത്തി

കൈകെട്ടി കാലുകെട്ടി

കാര്‍ന്നോരാം പൊന്നും ബാപ്പുട്ടി


സന്തതന്തത ചിന്തയില്ലാ

ചന്തമേറും ചീന്തുമില്ല

സന്തമാഗ്രിഹമില്‍ തരം തര

ശീലമേതില്ല

ശീലുകള്‍ 

കെട്ടി പൂട്ടിയ 

പെട്ടി അവളുടെ 

കോന്തലേല്‍ കെട്ടീ...



അശറഫ്‌ മോനേ അവിടൊരടി

അതുകണ്ട അവനിക്ക്‌ പിടലിക്കിടി

ഉമ്മാനെ ഉന്തി തള്ളി പാഞ്ഞിനെടി

ഉപ്പാക്‌ ഉടനടി ഉളിക്കി പ്പിടി



കഥന കഥകളോതി കടവിലെത്തി

കനിമകന്‍ കവിളില്‍ കണ്ണീരും പടര്‍ത്തീ

കഥവിരിച്ചെഴുതി ഉപ്പൂപ്പാ പകര്‍ത്തീ

കടല്‍ പോലെ ക്യാന്‍‌വാസതില്‍ നിറവും ചാര്‍ത്തി.


കാലത്തിന്‍ കരം കൊണ്ട്‌ മറക്കുകില്ലാ

ക്യാമറ കണ്ണ ത്ഭുതം കുറിച്ചതെല്ലാം

പ്രതിഭ ഉപ്പുപ്പ മര്‍ഹും മുഹമ്മദലീ

പെരുമതന്‍ പെരുപ്പം പറഞ്ഞാല്‍ തീരില്ല



 ചേലില്‍ കവിളില്‍ മറുകിട്ട്‌. 

ചെന്താമര വിരിയിണ മൊട്ട്‌

കവിളിണ യഴകില്‍ കറുത്ത മുത്ത്‌

കണ്ണേറൊഴിയാനൊരു കുത്ത്‌


കാത്തും കാത്തല്ല കനിഞ്ഞ്

ആരംഭ പൂമണിമുത്ത്‌. 

കണ്ണേ കനിയേന്നു പറഞ്ഞിട്ടാമ്പല്‍ മൊട്ട്‌

 

കുഞ്ഞിന്റെ കുഞ്ഞാ വന്ന്

ആലോലത്താലൊരു ബൈത്ത്‌ 

ഓര്‍ത്ത്‌ ജിജയാം മറിയം നജാത്ത്



ആഘോഷത്താല്‍ ഇശലാല്‍ പാടിടാം 

ആവേശത്താല്‍ ഇമ്പമാല്‍ കൂടിടാം 

ഇതു ചെമനാടിന്റെ വല്യ പെരുന്നാള്‌

ഇതു വോളിബോളിന്റെ കളി പ്പെരുന്നാള്‌



ചേര്‍ന്നവര്‍ ഒരുമെയ്യായ്‌

ഹൃദയത്തിന്നകത്തുള്ള കൂട്ടില്‍

ചേര്‍ന്നൊരു മനസ്സാല്‍ 

വോളി ബോളിന്‍ ഇതിഹാസ നാട്ടില്‍


ചരിതക്കഥൈ...

ചെമ നാടിതാ...


ആവേശത്തിന്നലയൊലികള്‍

ആര്‍ത്ത്‌ പുഴയോരം

ആ ദിനത്തിന്‍ വിജയാരവം 

ഓര്‍ത്തെന്‍ മനസ്സോരം


വോളിബോള്‍ ബിലാദാ

ചെമ നാടിന്നും വാഴുന്നരാജാ

ബോള്‌ തന്നന്ന്‌ കോയാ

നെറ്റും ബോളിലെന്നും ജയ ഗാഥാ


വിജയക്കഥൈ


അസ്സലാമു അലൈക്കും

അദരം പിറു പിറുക്കും

അതിനുണ്ടറിയാത്തോരര്‍ത്ഥം

അതിനാല്‍ കൈനീട്ടും വ്യര്‍ത്ഥം...


അഹദിന്‍ നാമത്തിലോതീ

അവരാ സ്വലാത്തിന്‍ ചേതി

ഒരു കൈ നീട്ടുന്നെന്‍ നേർക്ക്

ഒരു സഹായം നീ നല്‍ക്‌...


കുതിരേലേറീ വന്നാലും

കുതിരായ്‌ ധനമുണ്ടേലും

കൊടുക്കേണം മടികൂടാതെ

കൊടുത്താല്‍ ധനം കൂടെ കൂടും



കാലം കൊളുത്തി വെച്ച

കല്‍വിളക്കില്‍ തെളിച്ച

കമറാളൊളീ പുകള്‍ച്ച

കോര്‍ത്തിശല്‍ പേശാം


ദേശം ചെമനാടുദിത്ത്‌

നേശം ശുഹ്‌റൊത്ത ബൈത്ത്‌

ലേസ്യത്താം സില്‍സിലത്ത്‌

ഇസ്മതില്‍ പിരിശാ



ഉശിരാല്‍ സി എല്‍ ചുരുക്കം

ഉരത്താല്‍ ദേശം വിറക്കും

ഉള്ളാല്‍ പിരിശം പിറക്കും

ഉണ്മ യതിശയമാല്‍


തരമാല്‍ തറവാടകത്തെ

പെരുമാ പേരും കുറിത്തെ


വാരിയെല്ലിന്നൂരി പടച്ചവന്‍ പടച്ചു ജീവിത പാതിയെ

മാരിവില്ലൊളിയായ്‌ തിളങ്ങും പൂരണക്കമര്‍ ജ്യോതിയേ...

പെണ്ണലങ്കാരം പെരുത്തുണ്ടേറെ ജീവിത വീഥിയില്‍

പെണ്ണതില്ലേല്‍ തീയൊഴിഞ്ഞയടുപ്പു പോലാ വേദിയില്‍


പൊടിമീശക്കാരനാണ് തടി മേല്‍ കുറഞ്ഞതാണ്

തുടിമേളം പാട്ടിനാല്‍ -അന കൂട്ടിയോനാണ് -നമതുടെ

ഇദയത്തില്‍ കൂട്ടുകൂടാന്‍ വന്നതെന്നാണ്



പാടുമീ  ഇശല്‍ക്കാരനാണ്‌ 

കൂടെ മേളമതിസ്മിലാണ്‌

താടിയാലിഴ നെയ്ത‌ നരകളിലലിവ്‌ ചേര്‍ത്താണ്‌ 

തനതതി - ലിടപെടും തടി പിടികൊടുക്കാ പരല്‌ പോലാണ്‌.







തൿബീറിന്‍ ധ്വനി തങ്ക ത്താളം വാനിലുയര്‍ന്ന്

തരിച്ചൊരാ മണല്‍പുറം കണ്ടുവോ

മലബാറിന്നിതിഹാസം കുറിച്ചൊരാ തറവാട്ടില്‍

ജ്വലിച്ചൊരാ പുലിയെ നാം കേട്ടുവോ


മലബാറിലെ മാപ്പിള മക്കളെ നാഡി ഞരമ്പില്‍ ചോര വിതച്ചൊരു ധീരനാരന്നറിയുമോ

മലപ്പുറം വെളിയങ്കോടുമര്‍ ഖാസി അവര്‍ നാമം

മഹനീയം മദ്‌ഹുകള്‍ പാടുമോ


പാലക്കാടുള്ളൊരു തുൿടി ലോക്കപ്പില്‍ നിന്നുമര്‍ ഖാസി

അദൃശ്യനായൊരു കഥ കേട്ടുവോ

ചടഞ്ഞിരുന്നില്ലാ കിതാബിന്റെയുള്ളം പള്ളിക്കുള്ളില്‍

പണ്ഡിതനുമര്‍ പല്ലക്കേറിയേ

Wednesday, June 3, 2020

കത്തു പാട്ട്

കത്തു പാട്ട്

- ഖലീലുല്ലാഹ് ചെം‌നാട്


കത്തുപാട്ടിന്റെ വിചാരങ്ങള്‍ ചിലതിന്നലെ കുറിച്ചിരുന്നു.
ഇതുപോലെ പാതിരാത്രിയില്‍...
ഇതൊന്നും ഒരു ശേഷ ക്കുറിപ്പല്ല,
മറിച്ച് ചില ഓര്‍മ്മപ്പെരുക്കങ്ങളില്‍ സംശയവും വിചാരണയും വരാവുന്ന തോന്ന്യാക്ഷരങ്ങള്‍ മാത്രം.
അല്ലാതെ "ഒരുപാട് പൂങ്കുയിലുകളിറങ്ങിയ ഈ കളത്തില്‍"
ഉബൈദിന്റെ നാട്ടില്‍ നിന്നും വന്ന ഈ വരക്കാരനില്‍ എന്ത് മാപ്പിള സാഹിത്യം?
അമീന്‍ഷാന്റെ പരാമര്‍ശങ്ങള്‍ ശ്രവിച്ചിരുന്നു,
നന്ദിയുണ്ട്.

ചര്‍ച്ചകളില്‍ നിന്നും
പുല്പറ്റ ഖാദര്‍ ഹാജിയെ കൂടുതലറിഞ്ഞു,
നന്ദി..

മോയിന്‍ കുട്ടി വൈദ്യരുടേയും, നല്ലളം ബീരാന്റേയും, പുലിക്കോട്ടിലിന്റെയുമൊക്കെ രചനകള്‍ ചര്‍ച്ചകളില്‍ പരാമര്‍ശിക്കപ്പെട്ടു,
ചിലത് ഇന്നലെ ഞാന്‍ സൂചിപ്പിച്ചിരുന്നു.
വയ്ദ്യരുടെ മകന്‍ അഹമ്മദ് കുട്ടി വൈദ്യരുടെ ഒരു കത്തു പാട്ടിനെക്കുറിച്ച് സി എന്‍ അഹമ്മദ് മൗലവിയും, കെ കെ കരീം സാഹിബും ചേര്‍ന്നെഴുതിയ "മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം" എന്ന പുസ്തകത്തില്‍ വായിച്ചതോര്‍മ്മയുണ്ട്, "കൊമ്പ്" ഇശലിലാണത്, വരികള്‍ മനസ്സില്‍ വരുന്നില്ല.
തുടക്കം കിട്ടിയാല്‍ ചിലപ്പോള്‍ മനസ്സിലെവിടെയെങ്കിലും കാണുമത്.

ഇവിടെ പരാമര്‍ശിച്ച "മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യമെന്ന പുസ്തകത്തിന്റെ അവതരണത്തില്‍ സി എന്‍ അഹമ്മദ് മൗലവി അക്കാലത്ത് ചന്ദ്രികയില്‍ ഒരു ലേഖനം എഴുതിയിരുന്നു..
അതില്‍ "പതിഞ്ചു വര്‍ഷത്തെ ഞങ്ങളുടെ നൈരന്തര്യം, മാപ്പിള സാഹിത്യമെന്ന മഹാ ബഹറില്‍ നിന്നും ഒരു കൈകുമ്പിളില്‍ കൊള്ളുന്നത്ര മാത്രമേ ഞങ്ങള്‍ക്ക് കോരിയെടുക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ..." എന്ന് വിനയാന്വിതനായി പറഞ്ഞു തരുന്ന വരികളോര്‍മ്മ വന്നത്... "കത്തു പാട്ടെന്ന മഹാ സമുദ്രത്തില്‍ നിന്നും ഒരു കൈകുമ്പിളില്‍ കൊള്ളുന്നത്ര കോരിയെടുക്കാനുള്ള എന്റെ ശ്രമമെന്ന്... അദ്ധേഹത്തിന്റെ വരികള്‍ കടം കൊണ്ട് ബോധ്യം വരുത്താനാണ്‌.

പ്രണയത്തില്‍ ശ്ര്‌ംഗാരം പറഞ്ഞും, വിരഹത്തില്‍ കലഹിച്ചും, ജീവിതാനുഭവങ്ങളില്‍ കെസ്സ് കെട്ടിയും, സര്‍ക്കീട്ടിന്റെ രസം പറഞ്ഞും ഒരുപാടൊരുപാട് കത്തുകള്‍....
പാട്ടെഴുതാന്‍ കഴിയാത്തവര്‍ അന്ന് കാശ് കൊടുത്ത് കൂലിക്ക് പാട്ടെഴുതിപ്പിച്ചിരുന്നത്രേ...
മോയിന്‍‌കുട്ടി വൈദ്യര്‍, അഹമ്മദ് കുട്ടി വൈദ്യര്‍, നല്ലളം ബീരാന്‍, പുലിക്കോട്ടില്‍ ഹൈദര്‍, പുത്തൂര്‍ ആമിന, ലാഹാജി, കാടായിക്കല്‍ മൊയ്തീന്‍ കുട്ടി ഹാജി, മുണ്ടമ്പ്ര ഉണ്ണി മമ്മദ്, ശിശു ഹസ്സന്‍, കെ സി അഹമ്മദ് കുട്ടി മുല്ല, നെച്ചിമണ്ണില്‍ കുഞ്ഞിക്കമ്മു മാസ്റ്റര്‍, തോട്ടോളി മുഹമ്മദ്, ആല്പള്ളി ഉണ്ണിപ്പ, പി ടി ബീരാന്‍ കുട്ടി മൗലവി, പി കെ അബ്ദുള്‍ റഹിമാന്‍ ഉറുമി തുടങ്ങി മാപ്പിള സാഹിത്യത്തിലെ കത്തെഴുത്തില്‍ പേര്‌ ചേര്‍ക്കപ്പെട്ട പാട്ടെഴുത്തുകാരാണിവര്‍...

പ്രവാസത്തിന്റെ പ്രയാസം പറഞ്ഞ് വിരഹവും നൊമ്പരവും സമം ചേര്‍ത്തപ്പോള്‍ ഒരു കാലഘട്ടത്തിന്റെ അടയാളപ്പെടുത്തലായി മാറിയ കത്തു പാട്ടുകളാണ്‌ എസ് എ ജമീലിന്റെ കത്തു പാട്ടും അതിന്റെ മറുപടിയും.

പ്രാദേശികമായും മറ്റും വിശേഷങ്ങള്‍ക്കതീതമായ ഒരു പാട് രചനകള്‍ വന്നിട്ടൂണ്ട്..
ഏകദേശം ഒരു അമ്പതോളം കത്തുപാട്ടുകള്‍ ഇവിടെ സൂചകം.


1.
മുല്ലഫൂബീവിക്കറിയാന്‍ കുറിത്തെ കത്ത്
മുന്നെ നമയ് തമ്മില്‍ കണ്ടിട്ടില്ലാ പെരുത്ത്
മല്ലിക മുല്ലെ മുഹബ്ബത്തോപ്പില്‍ മുളച്ച്
മദനാശത്താലും വളര്‍മ്മ മുരട് വെച്ച്
നല്ലോണം പോറ്റി വളര്‍ത്തി തടി നയിച്ച്
നാണിയ പൂമൊട്ടൊന്നാ പൂമരത്തില്‍ ഊനിച്ച് ... ... .... 
(വൈദ്യര്‍)

2.
സ്വന്തം പിരിശ മുത്തില്‍ സുഖമായ് സ്വ;ലാമുരയ്ത്ത്
സുന്ദരി മെഹബൂബര്‍ ബീവി പൊളിത്ത് വായിത്ത് - അറിവാല്‍
സൂത്തറ കഥകള്‍ അടക്കി സ്വകാരിയക്കത്ത്
(വൈദ്യര്‍)

3.
എങ്കും പ്രധാന പൂങ്കാവില്‍ വാണിടും  പ്ങ്കജ പൂമോളില്‍ പാട്ടൊന്ന്
ഏകന്‍  അരുള്‍ പിടിയാല്‍ കുറിത്തെന്റെ മോഹക്കരളില്‍ ഞാനൂട്ടുന്നേ...
(നല്ലളം ബീരാന്‍)

4.
ആലങ്ങള്‍ അറുമുണ്ട് അല്‍ഫും കന്‍ ഇടകൊണ്ട്
അമൈത്തെ കോന്‍ തിരുനാമം തവക്കും ബിണ്ട് - സ്തുതിയാല്‍
അതും സല്ല സലാമയും മൊളിന്തും കൊണ്ട്
ബോലുന്നെന്‍ ഇരു കണ്ണില്‍ മണിമാരന്‍ ഹസ്സന്‍ കുട്ടി
പൂമനം തെളിന്തുണര്‍ന്നീടുവാന്‍ കെട്ടി - കവിതൈ
പോട്ടിടുന്നിതാ സ്വന്തം മറിയക്കുട്ടീ
(പുലിക്കോട്ടില്‍)

5
ഖല്ലാക്കവനേസ്തുതിത്ത് കഥകള്‍ കുറിയില്‍ കുറിത്ത്
കണ്‍കുളിര്‍ മെഹബൂബരാം പുതിയ പറമ്പത്ത് അഹമ്മദ്
കാക്കയെന്നവര്‍ക്കയക്കുന്നാമിനാ കത്ത്...
(പുത്തൂര്‍ ആമിന)

6.
സന്തോഷ തോപ്പിലിന്നേ...
സുഖവാസം ചെയ്തിടുന്നേ
ചന്ദനത്തെളിമുത്ത് പൂരണ ബീവിയാളിന്നേ - അറിവാന്‍
സാരമില്‍ സുകാരിയ
കത്തൊന്നെഴുതുന്നേ.. ...
(പുത്തൂര്‍ ആമിന)

7.
ചെന്താമലര്‍ മുഖം കാണും നേരത്ത്
എന്തെന്‍ മനം കൊതി ഏറ്റുമേ
ചോദിപ്പാന്‍ എന്‍ മനം നാണക്കേടിനാല്‍
ഖേദിച്ചിരുന്നതാണെന്നുമേ... ...
(പി. കെ അബ്ദുല്‍ റഹിമാന്‍ ഉറുമി)

8
അല്ലാഹ് റസൂലിനെയും കഴിച്ചെനിക്കെല്ലാത്തിനും സഖിയാണോരേ
എന്തെന്നബുവരില്‍ അഖിയായ സുന്തീര മാനിത മാരരേ
(മുത്തു കോയ ലക്ഷദ്വീപ്)

9
എത്രയും ബഹുമാനപെട്ട എന്റെ പ്രിയ
ഭര്‍ത്താവ് വായിക്കുവാന്‍ സ്വന്തം ഭാര്യ
എഴുതുന്നതെന്തെന്നാല്‍ ഏറെ പിരിശത്തില്‍
ചൊല്ലിടുന്നു അസ്സലാം
(എസ് എ ജമീല്‍)

10
അബുദാബിലുള്ളോരെഴുത്തു പെട്ടീ
അന്നു തുറന്നപ്പോള്‍ കത്തു കിട്ടീ
എന്‍ പ്രിയെ നീ നിന്റെ ഹ്ര്‌ദയം പൊട്ടീ
എഴുതിയ കത്തു ഞാന്‍ കണ്ടു ഞെട്ടീ...
(എസ് എ ജമീല്‍)

11
കതകടക്കാതേ ഉറങ്ങരുതേ നീ നോക്കാതെ
ഞാനത് റെഡിക്കച്ചെന്നുറപ്പ് പലരും നിനക്ക് തന്നാലും
സകലതും അടഞ്ഞു കണ്ടാലും...
അടുത്തു ചെന്നിടണേ - അടിമുടി അടക്കി നോക്കിടണേ
അതിനുടെ കൊളുത്തു സാക്ഷകള്‍ ശെരിക്കു വീണത്
പിടിച്ചു നോക്കിടണേ എന്നിട്ടുറപ്പിലെത്തിടണേ
(തഴവ ഉസ്താദ് ഭാര്യക്കെഴുതിയ കത്ത്)

12
മനതകത്താദരിത്തെ ഇഷ്ക്കാന്തരത്തില്‍ പൊട്ടി മുളത്തെ
മണിമകള്‍ക്കുള്‍ പിതാവറിവാന്‍ വിവരമായൊരെഴുത്തേ....
പിണക്കമെന്താണരിമപൂവി വരുന്നില്ലെ എന്‍ മലക്ക്
പിഴച്ചതെല്ലാം പൊറുത്ത് മാപ്പ് തരണം നിങ്ങള്‍ എനിക്ക് ... ...

13
ആദിയില്‍ ബിസ്‌മിയും സ്തൂതിയതു മൊഴിഞ്ഞു ഞാന്‍
ആരമ്പ മലര്‍ ബീവിക്കെഴുതും കത്ത്
കരളിന്റെ അകം തന്നില്‍ നിറഞ്ഞൊരാ വേദനകള്‍
കരത്താല്‍ നീ പകര്‍ത്തിയ എഴുത്തു കിട്ടീ...

14
മെഹബൂബറിഞ്ഞീടുവാന്‍ മനസ്സിന്‍ മുറാദുകളായ്
കത്തു കുറിച്ചിടുന്നെ  കരളകം വിങ്ങീടുന്നേ
കാലച്ചെറുപ്പത്തിലെ  കനവില്‍ വിരുന്നു
കുളിര്‍ കോരി തന്നതല്ലേ കളി കൂട്ടുകാരനല്ലേ .. ... ..

15
പേര്‍ഷ്യയിലേക്കെന്നുരത്ത്
പോയതാണന്നെന്റെ മുത്ത്
പോയതില്‍ പിന്നെ അയച്ചിട്ടില്ല ഒരു കത്ത്
എന്റെ പൂമണിമാരന്ന് പറ്റി പോയോ ആപത്ത്

16
ഏക ഇലാഹിന്റെ കരുണ കടാക്ഷത്താല്‍
എഴുതിയ കത്തു കിട്ടി - എന്റെ സഖീ
എന്തിന്ന്‌ ഇത്തരം കത്തെഴുതിക്കൊണ്ട്
എന്നെ കരയിക്കുന്ന്... ..

17
ഒന്നു കൊണ്ടും മുഷിയണ്ടാ
എന്നെ യോര്‍ത്ത് കരയണ്ടാ
പൊന്നണിഞ്ഞ ദുബായി നിന്റെ മുമ്പിലെത്തിക്കും -  നാളെ
നിന്നെ നോക്കും നാട്ടുകാര്‍ക്ക് കണ്ണു കടിക്കും - മോളേ
കണ്ണു കടിക്കും

18
പരിശൊത്തെ ബീവിക്കറിവാന്‍ കുറിത്തെ കത്ത്
പൊരിയും കരളിന്റെ മണമുള്ളതാണീ കത്ത്
ഏറിയ കാലം നാം ഒത്തു കഴിഞ്ഞു വന്ന്
ഏറെ മുഹബ്ബത്തമ്ര്‌തം കുടിച്ച് പോന്ന്

19
അറബ് നാട്ടില്‍ ഇവിടെ ഇങ്ങ് ഞാനുമെത്തി ഉമ്മാ
അലകടലിന്‍ അക്ക‌രെ എന്‍ നാടെനിക്കൊരോര്‍മ്മ ... ...
പൊന്നു വാരി തിരികെയെത്താന്‍ ഉള്ളിലെന്റെ ആശ
ചില്ലുപാത്രം പോലെ പൊട്ടി വീണിനീ നിരാശാ...

20
അറബിനാട്ടില്‍ അകലെയെങ്ങാണ്ടിരിക്കും വാപ്പ അറിയാന്‍
അകമുരുകി കുറിക്കും മകള്‍ക്കൊരുപാടുണ്ട് പറയാന്‍

21
 അകലെ ഗള്‍ഫില്‍ പണിയെടുത്ത് തളരും ഉമ്മാ അറിവാന്‍
അരുമ മകള്‍ കുറിക്കും കത്തില്‍ ഒരുപാടുണ്ട് എഴുതാന്‍

22
അകലെ നാട്ടില്‍ തനിച്ചിരിക്കും പ്രിയനെ നിങ്ങളറിയാന്‍
വിരഹത്തിന്റെ കഥകളുണ്ട് ഒരുപാടായിപ്പറയാന്‍

23
കടലിന്റെ അക്കരെ പോയോരെ
കല്‍ബുകള്‍ വെന്ത് പൊരിഞ്ഞോരേ
തെങ്ങുകള്‍ തിങ്ങിയ നാടിന്റെ ഓര്‍മ്മയില്‍
മുങ്ങിയ നിങ്ങളെ കഥപറയൂ... .... ... 

24
കരളുരുകി കരയുന്ന കഥയറിയാനെഴുതുന്നെ
കരയരുതീ കഥ കേട്ട് കാമിനിയാളേ എന്റെ
കല്‍ബിലിനി വസിക്കുന്ന പൈങ്കിളിയാളേ... ....

25
ഉള്ളേറ്റം വ്യസനത്താല്‍ കുറിക്കുന്നു ഒരു കത്ത്
ഉരുകുന്നെ നൊരിപ്പോടില്‍ മനം മുഷിത്തേ....

26
ഏറ്റം പിരിശത്താലേ
ആറ്റല്‍ ബീടരറിവാന്‍
നിന്റെ എഴുത്തു കിട്ടീ
എന്റെ കരള്‌ പൊട്ടീ ... .... ...

27
ആദിയില്‍ ബിസ്‌മിയും സ്തുതിയതും മൊഴിഞ്ഞു ഞാന്‍
ആരമ്പ മലര്‍ ബീവിക്കെഴുതും കത്ത്...
കരളിന്റെ അകം തന്നില്‍ നിറഞ്ഞൊരാ വേദനകള്‍
കരത്താല്‍ നീ പകര്‍ത്തിയ എഴുത്ത് കിട്ടീ.. .... ...

28
മിഴിനീരിന്‍ മഷിയില്‍ ഞാന്‍ മുക്കിക്കുറിത്തൊരാ
കത്തയക്കുന്നെന്റെ ഓമലേ.. നിന്റെ
മൊഴി കേള്‍ക്കാന്‍ അല്ലും പകലും നിന്നോര്‍മ്മയില്‍
കാത്തിരിക്കുന്നു ഞാന്‍ കാതലേ... ... ...

29
സ്നേഹത്താല്‍ എന്‍ സ്വന്തം ഭാര്യ വായിച്ചീടുവാന്‍
മോഹത്താല്‍ എന്‍ കരള്‍ പൊട്ടി ഞാന്‍ ചൊല്ലീടുന്നു,
കരളേ നാമാശിച്ച പോലെ വിസയും കിട്ടി.. ...
ദുഖത്താല്‍ നിന്നോട് വിടചൊല്ലി ഞാനിങ്ങെത്തി ...

30
പലവിധ പരാതികല്‍ നിറച്ചു നീ എഴുതിയ
കുറിപ്പൊന്നു ലഭിച്ചാനേ - ബീവി
പരിസരം മറന്നു ഞാന്‍ നിലവിട്ടും തൊണ്ട വറ്റി
അടിമുടി തരിച്ചാനേ - ഇന്നെന്റെ
ഉള്ളവും പകച്ചാനേ

31
പിരിശപ്പൂങ്കനി പരിശത്തൊരു മലര്‍ ബീവി നിന്റെ
പരിഭവം പറച്ചില്‌ നിറഞ്ഞൊരു കത്തുകള്‍ കണ്ടിട്ടെന്തെ
കരളില്‍ എരിപൊരി താപം ഏറുകയാണെന്‍ മുല്ലെ
കത്തൊന്നീവിധമെഴുതാന്‍ കാരണമെന്തെന്നല്ലേ... .... ...

32
 ഒന്നും വേണ്ടാ ഒന്നും വേണ്ടാ നിങ്ങള്‍ മാത്രം മതീ
ഒന്നു കാണാന്‍ വന്നു ചേരാന്‍ എന്താണിത്ര മടി
എന്തിനാണ്‌ എന്തിനാണ്‌ നിന്റെ ആവലാതി
എന്നു തീരും എന്നു തീരും നിന്റെ  ഈ പരാതി .... ....

33
പൊന്നു വിളയുന്ന നാട്ടില്‍
കണ്മണിയും പോയി
പെണ്ണിവള്‍ ഞാന്‍
കണ്ണുനീര്‍ കുടിച്ചിരിക്കലായി ... .....

34
വരുന്നമാസം പെരുന്നാളിനൊന്നിങ്ങ് വരാമോ
എന്നോടൊത്തു കൂടാമോ
വിരുന്നൊരുക്കി ഇരിക്കും ഞങ്ങളിന്നടുത്ത് വരാമോ
ഉപ്പാ കൂട്ടിരിക്കാമോ... .... ...

35
 കരയല്ലെ പേണ്ണേ പിരിയുമ്പോള്‍ എന്നെ
ഇനിയെന്നു കാണുമെന്റെ കനിയാളെ നിന്നെ
കരള്‍ വെന്തെരിയും കഥയാരറിയും
കല്‍ബേ നിന്‍ ഓര്‍മ്മകളില്‍ ഇനി ഞാന്‍ കഴിയും....

36
കരകാണാ കടലിന്റെ അക്കരെ പോയോരു
മാരന്റെ മുഖമൊന്ന് കാണാന്‍
മോഹങ്ങള്‍ കൊണ്ട് കൊട്ടാരം തീര്‍ത്തു
നാളുകളേറെ ഞാന്‍ കാത്തൂ... ..

37
അടുത്തു വരും പെരുന്നാള്‌ രാവിലിങ്ങ്  വരുമോ
അരികിലിരുന്നാരമ്പം വാരിക്കോരി തരുമോ...

38
നിങ്ങളക്കരെ ഞാനിന്നിക്കരെ
നടുവിലലറും കടല്‍ത്തിര
ഖല്‍ബില്‍ നോവുകളെത്തിര അത്
പറഞ്ഞാല്‍ ഒടുങ്ങാത്തത്തിരാ,,.....

39
കരള്‍ കണ്ണില്‍ തെളിയുന്ന പ്രിയ സഖീ അറിയുവാന്‍
കുറിക്കട്ടേ ഒരു കത്ത് മനസ്സില്‍ തട്ടി -  നിന്റെ
കുറിപ്പിനാല്‍ കഥനത്തില്‍ വിതുമ്പി പൊട്ടീ

40
പൊന്നുബാപ്പാ നിങ്ങളെന്നാണിങ്ങ് വീട്ടിലെത്ത്‌ണ്‌
പൊറുതികെട്ട് ഞാനുമുമ്മയും കല്‍ബ്‌ കത്തി കഴിയിണ്‌
പോയി കൊല്ലം നാലു കഴിഞ്ഞെന്നുമ്മ തേങ്ങി പറയ്‌ണ്‌
പൂതിയാല്‍ വഴികണ്ണു നട്ടീ കുഞ്ഞ്മോളുമിരിക്ക്‌ണ്‌... .....

41
കുറിക്കട്ടേ ഒരു കത്ത് കനി മാതാവറിഞ്ഞീടാന്‍
കനിവേറും മുഖം മുത്തി സലാമുരത്ത് - റബ്ബിന്‍]
കരുണയെ ചൊരിഞ്ഞിടാന്‍ ദു‌ആ ഇരന്ന്...

42
കരളിന്റെ കരളായ മണിമുത്തൊന്നറിയുവാന്‍
കരഞ്ഞും കൊണ്ടെഴുതുന്ന കഥന കത്ത്  എന്റെ
ഖല്‍ബിലെ നിണത്താലെ കുറിക്കും കത്ത്.. .... ...

43
പെട്ടെന്ന് വരാമെന്ന് പറഞ്ഞന്ന് പിരിഞ്ഞു
പൊട്ടികരയുന്നെന്നില്‍ സഹനവും ചൊരിഞ്ഞു
വിരിമാറിലേക്ക് നിങ്ങള്‍ ചേര്‍ത്തെന്നെ പിടിച്ചു 
വിതുമ്പുന്നെന്‍ ചുണ്ടിണയില്‍ ചുടുമുത്തം നിറച്ചു...

44
മാനിമ്പ പൂവേ നീ അറിയേണം എന്റെ
മനസ്സൊന്ന് ബീബി വായിക്കേണം
നിന്നെ പിരിഞ്ഞു ഞാന്‍ പോന്നില്ലേ പൊന്നെ
ഇന്നിപ്പോളാകെ തളര്‍ന്നില്ലേ... ...

45
വരുന്നില്ലല്ലോ വാപ്പ വരുന്നില്ലല്ലോ
ഉമ്മ വ്യസനത്തിലാ എന്നും കരച്ചിലല്ലോ

46
അബുദാബീലുള്ളൊരുമാരന്‍
ഇക്കരെ എത്തുന്നെന്നാണ്‌
അകതാരില്‍ ആശകളെല്ലാം
പൂവിടും നാളുകളേതാണ്‌

47
അക്കരെ ഗള്‍ഫില്‍ കഴിഞ്ഞു കൂടും പ്രിയ ചെങ്ങാതി നല്ല
ചക്കര വാക്കില്‍ കത്തെഴുതാനാണെനിക്ക് പൂതി...
ഖല്‍ബില്‍ എനിക്ക് പൂതി

48
ഖത്തറില്‍ നിന്നും വന്നൊരു കത്തില്‌
അത്തറ്‌ മണക്കുന്ന്
കത്ത് പഠിച്ചൊരു സുന്ദരി ബീവി
മുത്തി മണക്കുന്ന്‌

49
വില്‍‌റോടി പറഞ്ഞ
അലവി നാട്ടിന്നയച്ച കത്ത്:

പൊന്നു പ്പ വായിച്ചറിയാനെ .....
കനിമകളെ നീ അയച്ച കത്ത്..


50
എത്രയും പ്രിയം നിറഞ്ഞെന്റുമ്മ ഉപ്പമാര്‍ക്ക്
എഴുതിടുന്നു വസ്സലാമിന്നേറെ സ്നേഹിപ്പോര്‍ക്ക്
എത്തി, ഞാനബുദാബിയില്‍ അഹദവന്‍ തുണയാലേ
ഏറെ വ്യസനിത്ത് നിങ്ങള്‍ ചൊന്ന ദുആയാലെ.. ...
(ഗ്രൂപില്‍ അവതരിപ്പിച്ച - അമീന്‍ഷായുടെ വരികള്‍)









































Wednesday, June 26, 2019

മാപ്പിളപ്പാട്ട് ....

മാപ്പിളപ്പാട്ട് ....

ഇന്ന് വായിച്ചതിനെല്ലാം കടപ്പാട്
മാപ്പിളപ്പാട്ട് ഇന്നൊരു ജനകീയ ഗാനരൂപമാണ്. അത് ആസ്വദിക്കുകയും ആലപിക്കുകയും ചെയ്യുന്നവര്‍ ഏതെങ്കിലും ഒരു സമുദായത്തില്‍ ഒതുങ്ങുന്നില്ല. എല്ലാ ജാതികളിലും മതങ്ങളിലും പെട്ടവര്‍ മാപ്പിളപ്പാട്ടിന്റെ റങ്ക് പങ്കിടുന്നതില്‍ ഊറ്റം കൊള്ളുന്നു. പി. ഭാസ്‌കരനും രാഘവന്‍ മാസ്റ്ററും വടകര കൃഷ്ണദാസുമൊക്കെ ഇശലുകളുടെ തേനാറില്‍ ആറാടിയവരാണ്. കെ.ജെ യേശുദാസ്, കെ.എസ് ചിത്ര, എം.ജി രാധാകൃഷണന്‍, മാര്‍ക്കോസ്, വി.ടി മുരളി, സതീഷ് ബാബു തുടങ്ങിയ പ്രശസ്തരായ ചലച്ചിത്ര ഗായകര്‍ മാപ്പിളപ്പാട്ടിന്റെ തേനിമ്പം നുകരുകയും പകരുകയും ചെയ്തവരാണ്. അമ്പിളി, ജയഭാരതി, സിബല്ല സദാനന്ദന്‍, ഇന്ദിരാ ജോയ്, ശ്രീവല്ലി തുടങ്ങി മാപ്പിളപ്പാട്ടിലൂടെ പ്രശസ്തിയാര്‍ജിച്ചവരും നിരവധിയുണ്ട്. മലയാളത്തിലെ മിക്ക ടി.വി ചാനലുകളിലും മാപ്പിളപ്പാട്ട് ഒഴിച്ചുകൂടാനാവാത്ത ഒരിനമായി മാറിയിരിക്കുന്നു. ഇങ്ങനെ നോക്കുമ്പോള്‍ മാപ്പിളപ്പാട്ട് മാപ്പിളമാരുടെ പാട്ടല്ലാതായിട്ടുണ്ടെന്ന് തന്നെ പറയാം.
അതേസമയം  മാപ്പിളപ്പാട്ട് എന്നും മാപ്പിളമാരുടെ പാട്ട് തന്നെയായിരിക്കും. അതിന്റെ ചരിത്രവും സംസ്‌കാരവും ഭാഷയുമെല്ലാം മാപ്പിളമാരുടേതാണ്. അതിന്റെ താളവും ഈണവും മാപ്പിളത്തനിമയില്‍ ഊട്ടപ്പെട്ടതാണ്. ആ തനിമ നഷ്ടപ്പെടുന്നതോടെ മാപ്പിളപ്പാട്ടിന്റെ തനിമ നഷ്ടപ്പെടുകയും അത് മറ്റെന്തോ ആയിത്തീരുകയും ചെയ്യും.
മലബാറിലെ മുസ്‌ലിംകളെയാണ് മാപ്പിളമാര്‍ എന്ന് പറയുന്നത്. തിരുവിതാംകൂര്‍ ഭാഗത്ത് ക്രിസ്ത്യാനികളാണ് മാപ്പിളമാര്‍ എന്ന പേരിലറിയപ്പെടുന്നത്. മലബാറില്‍ മുസ്‌ലിംകള്‍ സംസാരിച്ചിരുന്നത് അറബി മലയാളമാണ്. പേര്‍ഷ്യന്‍, ഉര്‍ദു, സംസ്‌കൃതം, കന്നട, തമിഴ് തുടങ്ങിയ ഭാഷകളിലെ പദങ്ങള്‍ ചേര്‍ന്നുണ്ടായ ഒരു സങ്കരഭാഷയാണിത്. ഈ ഭാഷയിലാണ് മാപ്പിളപ്പാട്ടുകള്‍ എന്ന ഗാന/സാഹിത്യ രൂപം ഉരുവം കൊണ്ടത്.
അറബിമലയാളം ഒരു ഭാഷയാണോ അതല്ല ഒരു ലിപി മാത്രമാണോ എന്ന വിഷയത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്. അതൊരു ഭാഷയാണെന്നാണ് പണ്ഡിതനും ഗവേഷകനുമായിരുന്ന ഒ. അബു സാഹിബ് തറപ്പിച്ചുപറഞ്ഞത്. ഒരു ഭാഷക്കാവശ്യമായ എല്ലാ ഗുണങ്ങളും ഉപാധികളും അറബി മലയാളത്തിനുണ്ടെന്ന് അദ്ദേഹം സമര്‍ഥിക്കുന്നുണ്ട്. എന്നാല്‍ ഡോ: എം.എന്‍ കാരശ്ശേരിയെപ്പോലുള്ള മറ്റു ചിലര്‍ ഈ വാദം അംഗീകരിക്കുന്നില്ല.
മാപ്പിളപ്പാട്ടുകള്‍ പതിനാറാം നൂറ്റാണ്ടിനു ശേഷമാണ് രൂപപ്പെട്ടത്. അഥവാ അതിനു മുമ്പുള്ള മാപ്പിളപ്പാട്ടുകളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല. കണ്ടുകിട്ടിയ മാപ്പിളപ്പാട്ടുകളില്‍ പലതിന്റെയും രചയിതാക്കളോ രചനാകാലമോ അറിയപ്പെട്ടിട്ടില്ല. അജ്ഞാതകര്‍തൃകങ്ങളായ ആ പാട്ടുകളില്‍ ചിലതെങ്കിലും പതിനാറാം നൂറ്റാണ്ടിന് മുമ്പു രചിക്കപ്പെട്ടതാണെന്ന് ഹസന്‍ നെടിയനാടിനെപ്പോലുള്ള മാപ്പിളപ്പാട്ട് ഗവേഷകര്‍ പറയുന്നു. എന്നാല്‍, ഈ ധാരണയെ തിരുത്തിക്കൊണ്ട്, അറബി മലയാളത്തില്‍ മാത്രമല്ല, മലയാളത്തില്‍ തന്നെ ഗാന/കവിതാ സാഹിത്യങ്ങള്‍ രൂപപ്പെടുന്നത് പതിനാറാം നൂറ്റാണ്ടിന് ശേഷമാണെന്ന് ബാലകൃഷ്ണന്‍ വള്ളിക്കുന്ന് വ്യക്തമാക്കുന്നു.
മാപ്പിളപ്പാട്ടുകള്‍ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും മാപ്പിളപ്പാട്ട് എന്ന പേര് ഇരുപതാം നൂറ്റാണ്ടിലാണ് പ്രയോഗത്തില്‍ വന്നത്. 1932-ല്‍ വക്കം അബ്ദുല്‍ ഖാദര്‍ മൗലവി 'അല്‍അമീന്‍' പത്രത്തിലെഴുതിയ ഒരു ലേഖനത്തിലാണ് ആദ്യമായി മാപ്പിളപ്പാട്ട് എന്ന പദം പ്രയോഗിക്കപ്പെട്ടതെന്നാണ് ചരിത്രകാരനും ഗവേഷകനുമായ കെ.കെ മുഹമ്മദ് അബ്ദുല്‍ കരീം സാഹിബ് രേഖപ്പെടുത്തിയിട്ടുള്ളത്.
അതുവരെയും 'സബീനപ്പാട്ടുകള്‍' എന്ന പേരിലാണ് മാപ്പിളപ്പാട്ടുകള്‍ അറിയപ്പെട്ടിരുന്നത്. കുഞ്ഞായിന്‍ മുസല്യാരുടെ 'കപ്പ(ല്‍)പാട്ടില്‍' നിന്നാണ് ഈ പേരുണ്ടായതെന്നാണ് ഒരുപക്ഷം പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നത്. മനുഷ്യശരീരത്തെ കപ്പലിനോടുപമിച്ച് ആധ്യാത്മിക വിചാരം നടത്തുന്ന ഒരു ദാര്‍ശനിക കാവ്യമാണ് കപ്പപ്പാട്ട്. കപ്പലിന് അറബിയില്‍ സഫീനഃ എന്നാണ് പറയുക. അതിനാല്‍ കപ്പപ്പാട്ട് 'സഫീനപ്പാട്ട്' എന്ന പേരിലും അറിയപ്പെട്ടു. പിന്നീട് ആ മാതൃകയില്‍ രചിക്കപ്പെട്ട പാട്ടുകളെല്ലാം സഫീനപ്പാട്ട് എന്ന പേരില്‍ അറിയപ്പെട്ടു പോന്നു. സഫീനയാണ് സബീനയായത്.
പേര്‍ഷ്യന്‍ ഭാഷയിലെ ശബീനയില്‍ നിന്നാണ് സബീനപ്പാട്ട് ഉണ്ടായത് എന്നാണ് ഒ. അബു സാഹിബിന്റെ അഭിപ്രായം. ശബീന എന്ന വാക്കിന് രാത്രിയുമായി ബന്ധപ്പെട്ട് എന്നാണര്‍ഥം. മാപ്പിളപ്പാട്ടിലെ ആദ്യകാല രചനകളില്‍ പലതും ഭക്തിഗാനങ്ങളോ ധാര്‍മിക ഉപദേശങ്ങളോ ആയിരുന്നു. അവ രാത്രികാലങ്ങളില്‍ വീടുകളില്‍ പാരായണം ചെയ്യുന്ന പതിവുണ്ടായിരുന്നു. അതിനാല്‍ രാത്രി പാരായണം ചെയ്യുന്നത് എന്ന അര്‍ഥത്തില്‍ അവ ശബീനപ്പാട്ട് എന്ന് വിളിക്കപ്പെട്ടു. രാത്രിയില്‍ വിശുദ്ധ ഖുര്‍ആന്‍ സമ്പൂര്‍ണമായി ഓതിത്തീര്‍ക്കുന്ന സമ്പ്രദായത്തിന് പേര്‍ഷ്യയില്‍ ശബീന എന്ന് പറയാറുണ്ടെന്നതും ഈ വീക്ഷണത്തിന് ബലമേകുന്നു.
കണ്ടെടുക്കപ്പെട്ട ആദ്യത്തെ മാപ്പിളപ്പാട്ടു കൃതി 'മുഹ്‌യിദ്ദീന്‍ മാല'യാണ്. കോഴിക്കോട് ഖാദിയായിരുന്ന ഖാദി മുഹമ്മദ്ബ്‌നുല്‍ അബ്ദില്‍ അസീസാണ് ഇതിന്റെ കര്‍ത്താവ്. പ്രശസ്ത സൂഫിവര്യന്‍ ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനിയുടെ അപദാനങ്ങള്‍ പ്രകീര്‍ത്തിക്കുന്ന ഗാനമാണ് മുഹ്‌യുദ്ദീന്‍ മാല. ശൈഖിന്റെ അധ്യാപനങ്ങള്‍, ഉപദേശങ്ങള്‍, സേവനങ്ങള്‍ എന്നിവക്ക് പകരം അദ്ദേഹത്തിന്റെ അമാനുഷികതയും അത്ഭുതകൃത്യങ്ങളുമാണ് മാലയില്‍ പ്രകീര്‍ത്തിക്കപ്പെടുന്നത്.
 സൂഫിസം അതിന്റെ ആത്മസംസ്‌കരണ -പ്രബോധന ദൗത്യങ്ങളില്‍ നിന്ന് പിറകോട്ട് പോവുകയും പുണ്യവാള പൂജ, ദര്‍ഗ സംസ്‌കാരം തുടങ്ങിയ ജീര്‍ണതകള്‍ക്ക് വിധേയമാവുകയും ചെയ്ത ഒരു കാലഘട്ടവുമായി ബന്ധപ്പെട്ടതിലാണ്  മുഹ്‌യുദ്ദീന്‍ മാല വിരചിതമാകുന്നത്. അതുകൊണ്ടു തന്നെ അതിന്റെ ഉള്ളടക്കം നവോത്ഥാന പണ്ഡിതന്മാരുടെ കടുത്ത വിമര്‍ശനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. അതേസമയം ഒരു കാവ്യമെന്ന നിലക്ക് അചുംബിതമായ കല്‍പനകളും വാഗ്മയങ്ങളും ഉള്‍ക്കൊള്ളുന്ന മനോഹരമായ ഒരു സൃഷ്ടിയാണത്.
'മുഹ്‌യിദ്ദീന്‍ മാല'ക്ക് ശേഷം ഒരു നൂറ്റാണ്ട് കഴിഞ്ഞാണ് കുഞ്ഞായിന്‍ മുസ്‌ല്യാരുടെ കപ്പപ്പാട്ട് രചിക്കപ്പെടുന്നത്. കുഞ്ഞായിന്‍ മുസ്‌ല്യാരുടെ മറ്റൊരു രചനയാണ് നൂല്‍ മദ്ഹ്. പ്രവാചകന്‍ മുഹമ്മദ് നബിയുടെ അപദാനങ്ങളാണ് ഇതില്‍ പ്രകീര്‍ത്തിക്കപ്പെടുന്നത്. പതിനേഴാം നൂറ്റാണ്ടിലെ മറ്റൊരു പ്രധാന രചനയാണ് മാനക്കാന്റകത്ത് കുഞ്ഞിക്കോയ തങ്ങള്‍ രചിച്ച വലിയ നസീഹത്തു മാല. അന്ത്യദിനം, മഹ്ശറ, സിറാത്ത് പാലം, സ്വര്‍ഗം, നരകം തുടങ്ങിയ കാര്യങ്ങളെ ഓര്‍മിപ്പിച്ചുകൊണ്ടുള്ള ധര്‍മോപദേശങ്ങളാണ് നസീഹത്ത് മാലയുടെ പ്രമേയം. പെണ്‍കുട്ടികള്‍ ഇവ രാത്രികാലങ്ങളില്‍ പാരായണം ചെയ്യുന്നത് നിര്‍ബന്ധമായി കരുതപ്പെട്ടിരുന്നു.
മാലപ്പാട്ടുകള്‍ അനേകമുണ്ട്. മാലയെന്ന പ്രയോഗത്തിന് മലയാളത്തിലെ 'മാല'യുമായി ബന്ധമൊന്നുമില്ലെന്നാണ് ഡോ: ഉമര്‍ തറമേല്‍ അഭിപ്രായപ്പെടുന്നത്. പാരായണം ചെയ്യാനുള്ളത് എന്ന അര്‍ഥത്തില്‍ അറബിയിലെ മൗലിദ് എന്ന വാക്കില്‍ നിന്നാണത്രെ ആ പ്രയോഗം വന്നത്. ഇത് ശരിയല്ല. ഒന്നാമതായി മൗലിദ് എന്ന വാക്കിന് പാരായണം ചെയ്യാനുള്ളത് എന്ന അര്‍ഥമില്ല. ജന്മദിനം, ജന്മസ്ഥലം എന്നൊക്കെയാണ് പ്രസ്തുത പദത്തിന്റെ അര്‍ഥം. രണ്ടാമതായി ഹാരം എന്ന അര്‍ഥത്തില്‍ തന്നെയാണ് മാല പ്രയോഗിച്ചത് എന്നതിന് മുഹ്‌യിദ്ദീന്‍ മാല തന്നെ തെളിവ് നല്‍കുന്നുണ്ട്. മുത്തും പവിഴവും കോര്‍ത്ത പോലെയാണ് ഈ മാലയെ താന്‍ കോര്‍ത്തിണക്കിയത് എന്നാണ് കവിയുടെ പരാമര്‍ശം. മറ്റു മാലപ്പാട്ടുകളിലും സമാനമായ ഉപമകള്‍ കാണാന്‍ കഴിയും. പാട്ടിനെ ഒരു മാലയോടാണ് മാപ്പിളക്കവിയാളന്മാര്‍ ഉപമിച്ചിരുന്നതെന്ന് അത് വ്യക്തമാക്കുന്നുണ്ട്. മാപ്പിളപ്പാട്ടിന്റെ രചനാ ശില്‍പത്തെ 'കോര്‍വ' എന്നാണല്ലോ  പറയാറുള്ളതും. 'മുകുന്ദമാല' പോലെയുള്ള കൃതികള്‍ മാപ്പിളപ്പാട്ടുകളുടെ ഉത്ഭവകാലത്ത് തന്നെ മലയാള ഭാഷയില്‍ നിലനിന്നിരുന്നു. അതില്‍നിന്ന് കടംകൊണ്ട പ്രയോഗമാവാം ഇതെന്ന് വെക്കുന്നതില്‍ അപാകതയൊന്നുമില്ല.
സൂഫിസത്തിന്റെ സ്വാധീനം കേരളീയ മുസ്‌ലിംകളില്‍ ശക്തിപ്രാപിച്ചിരുന്ന കാലത്താണ് മാലപ്പാട്ടുകള്‍ വിരചിതമാകുന്നത്. പുണ്യവാളന്മാരുടെ അപദാനങ്ങളാണ് മാലപ്പാട്ടുകളില്‍ പ്രകീര്‍ത്തിക്കപ്പെടുന്നത്. മുസ്‌ലിം സമുദായത്തില്‍ അന്ധവിശ്വാസങ്ങളും പുണ്യവാളഭക്തിയും തദനുബന്ധമായ അനാചാരങ്ങളും പ്രചരിപ്പിക്കുന്നതില്‍ മാലപ്പാട്ടുകള്‍ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന കാര്യം നിഷേധിക്കാനാവുകയില്ല. അതേസമയം, വിദ്യാവിഹീനരായിരുന്ന മുസ്‌ലിം സാധാരണക്കാരില്‍ ഒരുതരം ഭക്തി നിലനിര്‍ത്തിപ്പോരുന്നതിനും  അവ ഉപകരിച്ചിട്ടുണ്ട്. ഖാദിരി, രിഫായി, സുഹ്‌റവര്‍ദി തുടങ്ങിയ പലതരം സൂഫി ത്വരീഖത്തുകള്‍ക്ക് കേരളത്തില്‍ വേരോട്ടമുണ്ടായിരുന്നു. ഈ ത്വരീഖത്തുകളുടെയെല്ലാം ശൈഖുമാരെ പ്രകീര്‍ത്തിക്കുന്ന മാലപ്പാട്ടുകളുമുണ്ട്. മാലപ്പാട്ടുകള്‍ ഭക്തിപുരസ്സരം വീടുകളില്‍ പാരായണം ചെയ്തുപോന്നിരുന്നു. ഒരു കാലത്ത് വിവാഹമാലോചിക്കുന്ന പെണ്‍കുട്ടികള്‍ക്ക് വേണ്ട പ്രധാന യോഗ്യതകളിലൊന്ന് മുഹ്‌യിദ്ദീന്‍ മാല പാരായണം ചെയ്യാന്‍ അറിയുന്നതായിരുന്നുവത്രെ. സ്ത്രീ പ്രസവിക്കാന്‍ കിടക്കുമ്പോള്‍ മുറിക്ക് പുറത്തിരുന്ന് മറ്റുള്ളവര്‍ നഫീസത്തുമാല പാരായണം ചെയ്യുന്നത് സുഖപ്രസവത്തിന് കാരണമാകുമെന്നും വിശ്വസിക്കപ്പെട്ടിരുന്നു.
പില്‍ക്കാലത്ത് മറ്റു വിഷയങ്ങളിലും മാലപ്പാട്ടുകള്‍ക്ക് വിരചിതമാവുകയുണ്ടായി. മോയിന്‍കുട്ടി വൈദ്യരുടെ 'കിളത്തി മാല', പുലിക്കോട്ടില്‍ ഹൈദറിന്റെ 'വെള്ളപ്പൊക്ക മാല', എടവലന്‍ മൊയ്തീന്റെ 'മതമോഹിനി മാല', എം.എന്‍ കാരശ്ശേരിയുടെ ബഷീര്‍ മാല തുടങ്ങിയവ ഉദാഹരണങ്ങളാണ്.
മാലപ്പാട്ടുകളെ തുടര്‍ന്ന് രൂപപ്പെട്ട ശാഖയാണ് ഖിസ്സപ്പാട്ടുകള്‍. പ്രവാചകന്മാരുടെയും സ്വഹാബികളുടെയും പൂര്‍വ സൂരികളില്‍പെട്ട മഹാന്മാരുടെയും ചരിതങ്ങളാണ് ഖിസ്സപ്പാട്ടുകളിലെ പ്രധാന വിഷയങ്ങള്‍. പുലിക്കോട്ടില്‍ ഹൈദറിന്റെ 'കേരള ചരിത്രം' എന്ന ഖിസ്സപ്പാട്ടില്‍ കേരളത്തില്‍ ഇസ്‌ലാം വന്നത് മുതല്‍ക്കുള്ള സംഭവങ്ങളാണ് വിവരിക്കപ്പെടുന്നത്. കഥാഖ്യാന ശൈലിയിലുള്ള അവതരണമാണ് ഖിസ്സപ്പാട്ടുകളുടെ സവിശേഷത. ഇബ്രാഹീമിബ്‌നു അദ്ഹം ഖിസ്സ, മറിയം ബീവി ഖിസ്സ, ഉമര്‍ വലിയ്യ് ഖിസ്സ, മഹ്‌റങ്കി ഖിസ്സ, ബല്‍ഖീസ് ഖിസ്സ, മലിക്കുബ്‌നു ദീനാര്‍ ഖിസ്സ തുടങ്ങിയ അനേകം ഖിസ്സപ്പാട്ടുകളുണ്ട്.
ഖിസ്സപ്പാട്ടുകളിലെ തന്നെ മറ്റൊരിനമാണ് പടപ്പാട്ടുകളെങ്കിലും ഖിസ്സപ്പാട്ടുകളില്‍ നിന്നും സ്വതന്ത്രമായ ഒരസ്തിത്വം നേടി കൂടുതല്‍ ജനപ്രീതിയും പണ്ഡിതശ്രദ്ധയും പിടിച്ചുപറ്റാന്‍ പടപ്പാട്ടുകള്‍ക്ക് സാധിച്ചിട്ടുണ്ട്. ഇസ്‌ലാമിക ചരിത്രത്തിലെ യുദ്ധചരിതങ്ങളാണ് പടപ്പാട്ടുകളുടെ വിഷയം. സഖൂം പടപ്പാട്ട്  (1836) ആണ് ഈ ഇനത്തിലെ ആദ്യ രചന. മധുര സ്വദേശി വരിശൈ മുകിയുദ്ദീന്‍ പുലവര്‍ തമിഴില്‍ രചിച്ച 'സഖൂന്‍ പടൈപ്പോര്‍' എന്ന കാവ്യത്തിന്റെ അറബി മലയാള പരിഭാഷയാണിത്. കായല്‍പട്ടണം സ്വദേശി ഉമര്‍ ലബ്ബയാണ് പരിഭാഷകന്‍. ബദര്‍പട, ഉഹ്ദ് പട, യസീദ് പട യമാമത്ത്പട, തബൂക് പട, ഹുനൈന്‍പട, ബദര്‍പട, ഖൈബര്‍പട, തുടങ്ങി ഒട്ടനവധി പടപ്പാട്ടുകള്‍ വിരചിതമായിട്ടുണ്ട്. സഖൂംപട, സലീഖത്ത് പട, ജിന്‍പട  തുടങ്ങിയവ കാല്‍പനിക കഥകളാണ്. മോയിന്‍കുട്ടി വൈദ്യരുടെ 'എലിപ്പട' എലികളും പൂച്ചകളും തമ്മില്‍  മൂന്ന് ദിവസം നീണ്ടു നിന്ന യുദ്ധത്തിന്റെ കഥയാണ് വിവരിക്കുന്നത്.  പ്രാദേശികമായ ഏറ്റുമുട്ടലുകളെക്കുറിച്ചും പടപ്പാട്ടുകള്‍ ഉണ്ടായിട്ടുണ്ട്. മലപ്പുറം പട, ഗ്രീക്ക് യുദ്ധപ്പാട്ട്, ചേറൂര്‍പട, ചേറൂര്‍ ചിന്ത് ,ബാഷ്പ വലയം തുടങ്ങിയവ ഉദാഹരണങ്ങളാണ്.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ കാല്‍പനിക രചനകളുടെ പുതിയൊരു തരംഗം പ്രത്യക്ഷപ്പെട്ടു. പുതിയ പ്രമേയങ്ങളും ആവിഷ്‌കാര രീതികളും നവീന ഭാഷയും ഭാവതലങ്ങളും കൈക്കൊണ്ട രചനകളാണിവ. ഭക്തിയുടെയും ധാര്‍മിക ഉപദേശങ്ങളുടെയും ആവിഷ്‌കാരങ്ങളാണ് അതുവരെയും മാപ്പിളപ്പാട്ടില്‍ ഉണ്ടായിരുന്നത്. കാല്‍പനിക രചനകളുടെ വരവോടെ വൈകാരികതയുടെ വിഭിന്നമായ മേഖലകളിലേക്ക് മാപ്പിളപ്പാട്ടുകള്‍ ഇറങ്ങിവന്നു. സൗഭാഗ്യ സുന്ദരി, ബദറുല്‍ മുനീര്‍ ഹുസനുല്‍ ജമാല്‍, ആമിനക്കുട്ടി എന്നിവ ഈ വിഭാഗത്തില്‍ പെട്ട മാപ്പിളപ്പാട്ടുകള്‍ക്ക് ഉദാഹരണങ്ങളാണ്.
സുഹൃത്തുക്കള്‍ക്കും മറ്റും പാട്ടുരൂപത്തില്‍ എഴുതുന്ന കത്തുകളാണ് കത്തുപാട്ടുകള്‍. പ്രണയാഭ്യര്‍ഥനകള്‍, സംഭവ വിവാഹാലോചന, സൗഹൃദാന്വേഷണങ്ങള്‍ തുടങ്ങി എന്തും ഏതും കത്തുപാട്ടുകള്‍ക്ക് വിഷയമാകാറുണ്ട്. മോയിന്‍കുട്ടി വൈദ്യര്‍, നല്ലളം ബീരാനന്‍, പി.ടി ബീരാന്‍കുട്ടി മൗലവി, ലാഹാജി, ലച്ചിമണ്ണില്‍ കുഞ്ഞിക്കമ്മു മാസ്റ്റര്‍, ആല്‍പള്ളി ഉണ്ണിപ്പ തുടങ്ങിയ നിരവധി കവികളുടെ കത്തുപാട്ടുകള്‍ പ്രസിദ്ധങ്ങളാണ്. പുലിക്കോട്ടില്‍ ഹൈദറിന്റെ 'മറിയക്കുട്ടി'യും എസ്.എ ജമീലിന്റെ ദുബായ് കത്തും ഏറെ ജനപ്രീതി നേടിയ കത്തുപാട്ടുകളാണ്.
മാപ്പിളപ്പാട്ടുകളിലെ മറ്റൊരു പ്രധാന ഇനമാണ് സര്‍ക്കീട്ടു പാട്ടുകള്‍. ചെറുതും വലുതുമായ യാത്രകളിലെ അനുഭവങ്ങളാണ് സര്‍ക്കീട്ടു പാട്ടുകളില്‍ വിവരിക്കപ്പെടുന്നത്. ശ്രീരംഗപട്ടണം യാത്ര , കോലാര്‍ യാത്ര, ഭദ്രാവതി സര്‍ക്കീട്ട്, ഷൊര്‍ണൂര്‍ യാത്ര  തുടങ്ങിയവ ഈ ഇനത്തില്‍ പെടുന്ന രചനകളാണ്. മഞ്ചേരിയില്‍ നിന്ന് തിരൂര്‍ വരെയുള്ള ഹ്രസ്വയാത്രമുതല്‍ ഹജ്ജ് യാത്ര വരെ പാട്ടുകളായിട്ടുണ്ട്.
കല്ല്യാണപ്പാട്ടുകള്‍, മൈലാഞ്ചിപ്പാട്ടുകള്‍, ഉറുദി ഗാനങ്ങള്‍, നേര്‍ച്ചപ്പാട്ടുകള്‍,ഒപ്പനപ്പാട്ടുകള്‍, അപ്പപ്പാട്ടുകള്‍ ,ദാര്‍ശനിക കാവ്യങ്ങള്‍ തുടങ്ങി മറ്റനേകം ഇനങ്ങളും മാപ്പിളപ്പാട്ടിലുണ്ട്. എന്തും ഏതും വിഷയമാക്കി പാട്ടുകെട്ടുക എന്നതായിരുന്നു മാപ്പിളക്കവികളുടെ രീതി. കാളപ്പൂട്ടും നരിനായാട്ടും വെള്ളപ്പൊക്കവുമൊക്കെ അവരുടെ കാവ്യഭാവനക്ക് വിഷയീഭവിച്ചു.
ഹൈന്ദവ പുരാണങ്ങളായ രാമായണവും മഹാഭാരതവും പാട്ടുകളായിട്ടുണ്ട്. മാപ്പിളപ്പാട്ടുകള്‍ കേരളീയ മുസ്‌ലിംകളുടെ ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും സുപ്രധാനമായ രേഖകള്‍ കൂടിയാണ്. ആദ്യകാല മാപ്പിളപ്പാട്ടുകളില്‍ സൂഫിസത്തിന്റെയും ഭക്തിപ്രസ്ഥാനത്തിന്റെയും ശക്തമായ സ്വാധീനങ്ങളാണ് കാണപ്പെടുന്നത്. കുപ്പിപ്പാട്ട്, പക്ഷിപ്പാട്ട്, കുറത്തിപ്പാട്ട് തുടങ്ങിയ അനേകം പാട്ടുകളില്‍ ശീഇസത്തിന് കേരളീയ മുസ്‌ലികള്‍ക്കിടയില്‍ ഒരു കാലത്ത് ഉണ്ടായിരുന്ന സ്വാധീനം പ്രകടമാണ്. പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടുകളില്‍ മുസ്‌ലിംകള്‍ നടത്തിയ അധിനിവേശവിരുദ്ധ സമരത്തിന്റെ ചൂടും ചുണയുമാണ് പടപ്പാട്ടുകളിലൂടെ പ്രത്യക്ഷമായത്. ഇരുപതാം നൂറ്റാണ്ടില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെയും ഇസ്‌ലാമിക നവോത്ഥാനത്തിന്റെയും അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ മുസ്‌ലിംകളിലുണ്ടായ ഉണര്‍വിന്റെയും കൂടെ മാപ്പിളപ്പാട്ടുകളും സഞ്ചരിക്കുന്നത് നാം കാണന്നു. കാല്‍പനിക പ്രസ്ഥാനവും, ജീവല്‍ സാഹിത്യ പ്രസ്ഥാനവും കമ്യൂണിസം, സോഷ്യലിസം തുടങ്ങിയ പ്രസ്ഥാനങ്ങളും മാപ്പിള കവികളില്‍ ചെലുത്തിയ സ്വാധീനമാണ് മെഹറിന്റെ 'ആമിനക്കുട്ടി', മുനീറിന്റെ 'ജമീല' പോലുള്ള കൃതികളില്‍ കാണുന്നത്.
ആയിരത്തിത്തൊള്ളായിരത്തി അമ്പതുകളോടുകൂടി മാപ്പിളപ്പാട്ട് പുതിയൊരു ചരിത്രഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. ഗ്രാമഫോണ്‍ റിക്കാര്‍ഡുകള്‍, സിനിമ, സ്റ്റേജ് പരിപാടികള്‍ എന്നിവയിലൂടെ മാപ്പിളപ്പാട്ട് ജനങ്ങളിലേക്ക് കൂടുതല്‍ ഇറങ്ങിച്ചെന്നു. മുസ്‌ലിം സമുദായത്തിനു പുറത്തേക്കുള്ള മാപ്പിളപ്പാട്ടുകളുടെ തുടക്കം ചലച്ചിത്രത്തിലൂടെയാണ്. പി. ഭാസ്‌കരന്‍, രാഘവന്‍ മാസ്റ്റര്‍ കൂട്ടുകെട്ട് ഇതില്‍ വഹിച്ച പങ്ക് നിസ്സീമമാണ്. ഗാനമേളകളും കേസറ്റുകളും അനേകം അമുസ്‌ലിം ഗായകരെ മാപ്പിളപ്പാട്ടിലേക്ക് കൊണ്ടുവന്നു.
  മാപ്പിളപ്പാട്ടുകളുടെ ഗുണനിലവാരം വന്‍തോതില്‍ തകരുന്നതായുള്ള പരാതികള്‍ വ്യാപകമാണ്. അക്ഷരം കൂട്ടിയെഴുതാന്‍ അറിയുന്നവരൊക്കെ ഗാനരചയിതാക്കളാകുന്ന അധോഗതിയിലേക്ക് മാപ്പിളപ്പാട്ട് അധപ്പതിച്ചു. കേവലം ആസ്വാദനം എന്നതിലപ്പുറം അവക്ക് മറ്റൊരു ലക്ഷ്യവും ഇല്ലാതായി. പാട്ടുകളുടെ വിഷയ വൈവിധ്യവും കുറഞ്ഞിട്ടുണ്ട്. ക്ലാസിക്കല്‍ മാപ്പിളപ്പാട്ടുകളുടെ പ്രാസനിബന്ധന പുതിയ പാട്ടുകളില്‍ പാലിക്കപ്പെടുന്നില്ല എന്നതും ശ്രദ്ധേയമാണ്. കമ്പി, കഴുത്ത്, വാല്‍കമ്പി തുടങ്ങിയ പ്രാസരൂപങ്ങള്‍ പണ്ട് മാപ്പിളപ്പാട്ടുകളില്‍ നിര്‍ബന്ധമായി കണക്കാക്കപ്പെട്ടിരുന്നു. പുതിയ കാലത്ത് ഈ പ്രാസനിഷ്ഠ ആവശ്യമില്ലെന്ന് കരുതുന്നവരുണ്ട്. പാട്ടുകളുടെ സങ്കരഭാഷാ സംസ്‌കാരവും ഇന്ന് വല്ലാതെയൊന്നും പിന്തുടരപ്പെടുന്നില്ല. ഒ.എം കരുവാരക്കുണ്ടിനെപ്പോലുള്ള ചുരുക്കം ചിലര്‍ അത്തരം പാട്ടുകള്‍ എഴുതുന്നുണ്ടെങ്കിലും ബഹുഭൂരിപക്ഷം പാട്ടുകളും പുതിയ കാലത്തിന്റെ താല്‍പര്യങ്ങള്‍ക്കൊത്ത് ഭാഷയിലും ശൈലിയിലും മാറ്റം വരുത്തിയിരിക്കുന്നു.
മാപ്പിളപ്പാട്ടിന്റെ ഈണത്തിന് ഇശല്‍ എന്നാണ് പറയുന്നത്. പഴയ ഇശലുകളില്‍ പലതും അക്കാലത്ത് നിലനിന്നിരുന്ന നാടന്‍ പാട്ടുകളില്‍ നിന്നും മറ്റും സ്വീകരിച്ചതാണെന്ന് ഗായകനും മാപ്പിളപ്പാട്ട് ഗവേഷകനുമായ വി.എം കുട്ടി ഉദാഹരണങ്ങള്‍ സഹിതം എടുത്തുപറഞ്ഞിട്ടുണ്ട്. ക്രിസ്ത്യാനികള്‍ക്കിടയില്‍ നിലനിന്നിരുന്ന മൈലാഞ്ചിപ്പാട്ടുകളുടെയും മാപ്പിളപ്പാട്ടുകളുടെയും ഇശല്‍ പൊരുത്തം അദ്ദേഹം എടുത്തുകാണിക്കുന്നു. മുഹ്‌യുദ്ദീന്‍ മാലയും എഴുത്തച്ഛന്റെ രാമായണവും ഒരേ വൃത്തത്തിലാണ് എഴുതപ്പെട്ടത്. സമ്മിശ്രമായി ജീവിക്കുന്ന സമൂഹങ്ങളില്‍ ഇത്തരം ആദാനപ്രദാനങ്ങള്‍ സ്വാഭാവികമാണ.് വാസ്തവത്തില്‍ പ്രാസങ്ങള്‍ക്കും ഇശലുകള്‍ക്കുമൊക്കെ അപ്പുറമുള്ള/ ആഴത്തിലുള്ള ഒരു വ്യക്തിത്വമുണ്ട്. അതാണ് മാപ്പിളപ്പാട്ടിനെ മാപ്പിളപ്പാട്ടാക്കുന്നത്.
'പൂമകളാണെ ഹുസ്‌നുല്‍ ജമാല്‍' എന്ന മോയിന്‍കുട്ടി വൈദ്യരുടെ ഗാനം ചങ്ങമ്പുഴയുടെ 'രമണ'നിലെ 'മലരണിക്കാടുകള്‍ തിങ്ങി വിങ്ങി' എന്ന കവിതയുടെ രീതിയില്‍ പാടാന്‍ കഴിയും. പക്ഷേ, ഒന്നിനെ കവിതയായും മറ്റേതിനെ മാപ്പിളപ്പാട്ടായും വേര്‍തിരിച്ചറിയാന്‍ നമുക്ക് പ്രയാസമുണ്ടാകുന്നില്ല. ഈ വേര്‍തിരിവ് സാധ്യമാകുന്ന വസ്തുതയെന്തോ അതാണ് മാപ്പിളപ്പാട്ടിന്റെ തനിമ.
                 


മാപ്പിളക്കവിത താരും തളിരുമണിഞ്ഞ് വികസിതമായത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ കൈരളിയെ സേവിച്ച മോയിന്‍കുട്ടി വൈദ്യരുടെ തൂലികാ ചലനത്തോടുകൂടിയായിരുന്നു. വൈദ്യരുടെ ബദര്‍, ഉഹ്ദ്, സലീഖത്ത്, മലപ്പുറം എന്നീ സമരകാവ്യങ്ങളും ഹിജ്‌റ: ചരിത്രകാവ്യവും ബദ്‌റുല്‍ മുനീര്‍ ഹുസ്‌നുല്‍ ജമാല്‍ എന്ന പ്രണയകാവ്യവും അദ്ദേഹത്തെ മലയാള സാഹിത്യത്തിലെ ഉന്നതമായ മഹാകവികളുടെ ശ്രേണിയിലേക്ക് ഉയര്‍ത്തിയിരിക്കുന്നു. സംഗീത സാഹിത്യരസങ്ങളുടെ ആ ഗംഗാപ്രവാഹത്തില്‍ മലബാറിലെ മാപ്പിള ജനസഞ്ചയം ആറാടിത്തിമര്‍ത്തു. മോയിന്‍കുട്ടി വൈദ്യരുടെ അസുലഭ ഭംഗിയാര്‍ന്ന കവന പാടവം അത്ഭുതാവഹമത്രെ...
(കേരളത്തിന്റെ സാംസ്‌കാരിക ചരിത്രം പേജ് -502, പി.കെ. ഗോപാലകൃഷ്ണന്‍)
'മാപ്പിള സാഹിത്യത്തിനും അതുവഴി മലയാള സാഹിത്യത്തിനും അത്ഭുതകരമായ സംഭാവന നല്‍കിയ കവി എന്ന നിലക്ക് മോയിന്‍കുട്ടി വൈദ്യര്‍ നമ്മുടെ സാഹിത്യ ചരിത്രത്തില്‍ അത്യുന്നത സ്ഥാനം അര്‍ഹിക്കുന്നുണ്ട്. ശബ്ദ പ്രയോഗ ചാതുരിയിലും രസാവിഷ്‌കരണത്തിലും കവി അത്ഭുത വിദ്യ പ്രകാശിപ്പിച്ചുകൊണ്ട് ആദ്യന്തം അനുവാചകനെ ആനന്ദ നൃത്തം ചെയ്യിക്കുന്നു. ശൃംഗാര രസം വര്‍ണിക്കുന്നതില്‍ ചെറുശ്ശേരിക്കുണ്ടായിരുന്ന വൈദഗ്ധ്യം വൈദ്യര്‍ക്കുണ്ട്. ശൃംഗാരം, വീരം, അത്ഭുതം, ഹാസ്യാദി എല്ലാ രസങ്ങളും നല്ല വിരുതോടെ കൈകാര്യം ചെയ്യുന്നതില്‍ വൈദ്യര്‍ പ്രകടിപ്പിച്ചിട്ടുള്ള സാമര്‍ത്ഥ്യം രസിക ജനങ്ങളെ അത്ഭുതപ്പെടുത്തുന്നു'.
(ശൂരനാട് കുഞ്ഞന്‍ പിള്ള)
'മലയാളത്തില്‍ കാല്‍പനികത ആരംഭിച്ചത് കുമാരനാശാനിലും സുബ്രഹ്മണ്യന്‍ പോറ്റിയിലും ഒക്കെയാണെന്ന് പറയുന്നു. പക്ഷെ, കാല്‍പനികതയുടെ ആരംഭം മോയിന്‍കുട്ടി വൈദ്യരില്‍ നിന്നാണ്. അതുവരെയുള്ള മാപ്പിള പാരമ്പര്യത്തില്‍ നിന്ന് വ്യത്യസ്തമായിരുന്നു വൈദ്യരുടെ രീതി'.
(സി.പി. ശ്രീധരന്‍)
'പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തില്‍ മാപ്പിളപ്പാട്ട് രംഗത്ത് നൂതന ചിന്താ പ്രകാശം പ്രസരിപ്പിച്ച വ്യക്തിയായിരുന്നു മഹാകവി മോയിന്‍കുട്ടി വൈദ്യര്‍. മാപ്പിളപ്പാട്ട് രചനയില്‍ ഇദംപ്രഥമായി ശാസ്ത്രീയവും പരിപൂര്‍ണ വ്യവസ്ഥയോടുകൂടിയതുമായ അക്ഷര വൃത്തങ്ങള്‍ ആവിഷ്‌കരരിച്ചത് അദ്ദേഹമാണ്.'
(മര്‍ഹൂം ടി. ഉബൈദ്)

മുകളില്‍ ഇത്രയൊക്കെ പകര്‍ത്തിയത് മാപ്പിളപ്പാട്ടിലെ എക്കാലത്തെയും ജ്വലിക്കുന്ന താരമായ മഹാകവി മോയിന്‍കുട്ടി വൈദ്യരെക്കുറിച്ച് പ്രമുഖരുടെ വിലയിരുത്തലുകളുടെ ചെറിയൊരു ചിത്രം കാണിക്കാന്‍ വേണ്ടിയാണ്.
മാപ്പിളപ്പാട്ട് എന്നത് മോയിന്‍കുട്ടി വൈദ്യരും വൈദ്യര്‍ എന്നത് മാപ്പിളപ്പാട്ടുമാണെന്നതാണ് ചുരുക്കം. ഇശലെഴുത്തിലൂടെ ഇശല്‍ ചക്രവര്‍ത്തി എന്ന ഖ്യാദി നേടിയ വൈദ്യര്‍ പില്‍ക്കാലത്ത് ഇശലുകളായി മാറുകയായിരുന്നു. വൈദ്യരെപ്പറ്റി എണ്ണമറ്റ കാവ്യങ്ങള്‍ മാപ്പിളപ്പാട്ട് ശാഖയിലുണ്ട്. പക്ഷെ, അവയെപ്പറ്റി ഇതുവരെ എവിടെയും പ്രതിപാദിച്ചുകണ്ടില്ല. ആ ഗണത്തില്‍പെട്ട ഏതാനും കാവ്യങ്ങള്‍ മാത്രമെ ഇവിടെ സ്പര്‍ശിക്കുന്നുള്ളു.
പ്രസിദ്ധ ഗായകനും കവിയുമായ തായിനേരി അസീസ് വൈദ്യരെക്കുറിച്ചെഴുതിയ ഗാനമാണ് ആദ്യം ഓര്‍മ്മയിലെത്തുന്നത്.
മലയാളപ്പൂങ്കനിയാളില്‍
പൊന്നരഞ്ഞാണില്‍ മുത്ത് പതിഞ്ഞ്
മാപ്പിളപ്പാട്ടിന്‍ ഈരടികോര്‍ത്തൊരു പൂമേനി
കൊണ്ടോട്ടി മേലങ്ങാടിയില്‍
മോയിന്‍കുട്ടി വൈദ്യര്‍ മഹാകവി
കണ്ടാരക്കട്ടിലില്‍ മങ്കയെ കാട്ടിയെ
ബഹുമാനീ...

ബദ്‌റുല്‍ മുനീറും ഹുസ്‌നുല്‍ ജമാലില്‍
ബഹുമിക രസമുള്ള വര്‍ണനചേര്‍ത്ത്
ബാല്യത്തില്‍ ഒരു വൈരമാലയും കോര്‍ത്ത്
മാണിക്യ ചെപ്പതിലൊപ്പന-
നിപ്പതിലിപ്പളുമെന്തലങ്കാരം
മുക്കമ്പി ഇശലുകള്‍
കൊമ്പും തൊങ്കലും ചിങ്കാരം...
17-ാമത്തെ വയസില്‍ കൊണ്ടോട്ടിയില്‍ ചെന്ന് വൈദ്യരുടെ ഖബര്‍ സന്ദര്‍ശന വേളയിലുണ്ടായൊരു ഉള്‍പ്രേരണയാല്‍ രചിച്ചുപോയതാണ് പ്രസ്തുത ഗാനമെന്ന് അദ്ദേഹം കെ.എം. അഹ്മദ് എഡിറ്റ് ചെയ്ത മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ പഠനങ്ങള്‍ എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 1969ല്‍ മദ്രാസില്‍ വെച്ച് പ്രശസ്ത സംഗീത സംവിധായകന്‍ കെ. രാഘവന്‍ മാസ്റ്റര്‍ സംഗീതം പകര്‍ന്ന് സംഗീത് കാസറ്റ് കമ്പനി വിപണിയിലിറക്കിയിട്ടുണ്ട് ഈ ഗാനം.
മാപ്പിളപ്പാട്ടിനെ നവഭാവുകത്വം കൊണ്ടലങ്കൃതമാക്കുന്ന പ്രതിഭാധനനായ കവി ബാപ്പു വാവാട് രചിച്ച കാവ്യവും ഏറെ ഹൃദ്യമാണ്.
ഇശല്‍: മുഹിബ്ബുന്നൂര്‍
പേശാം ദോഷമശേഷവുമേശാ-
താശുകവനപടു ഭാഷയിലുശിരായ്
ഇശലുകളശകൊടുതിരകളിലെങ്കും
വശിന്തൊരാചരിതം-ചിറകുകള്‍
വീശിമോദാകാശമില്‍ നരരാശി രസഭരിതം
ഖഗസമ-മിശര്‍ന്തൊരതിശയമതിന്റെ-
സബബിവരശിപ്പതോസതത-കവിയവര്‍
പിശിന്തും തേനമൃതം
ചിതത്തില്‍ വൈദ്യരുമോയിന്‍കുട്ടിയി-
ലുദിത്തു ഭാവന ബദ്‌റായി
കഥിത്തകല്‍പിത കഥകളിലും പത-
പതച്ചുചോദനബഹറായി
തരത്തില്‍ മുത്തുകള്‍ കൊരുത്തമാലിക
പെരുത്തുതീര്‍ത്തഖലം-കലയുടെ
ചരിത്രമാകവെ തിരുത്തിമാപ്പിള
വിരുത്തമാലതുലം!
ഹൈദ്രോസ് പുവ്വക്കുര്‍ശ്ശി വൈദ്യരെപ്പറ്റി എഴുതിയ കാവ്യം കാണുക:
മാപ്പിള സാഹിത്യലോകമെന്നനായറിയുന്നെ
മോയിന്‍കുട്ടി വൈദ്യരാം കവി പുംഗവര്‍
അവര്‍ തന്നെ
ചെപ്പുവാന്‍ ചരിതം ചുരുക്കികോര്‍ത്ത്
ഞാനിശലൊന്നേ
ചേതിചൊല്ലാന്‍ നീ തുണക്ക് നാഥനെ
കവി എന്നെ
നാട് കൊണ്ടുവെട്ടി തന്നില്‍
നേശമുറ്റ കുടുംബമൊന്നില്‍
ഓട്ടുപാറ വീട്ടിലന്ന്
ഓമനപ്പെയ്തല്‍ പിറന്ന്
താതനാം ഉണ്ണിമമ്മദവരുടെ
തായരാം കുഞ്ഞാമിനാരുടെ
തനയനായ് വളര്‍ന്നെ
സന്തോഷപുളകിതരന്നേ
പുളകതേറെപെരുത്ത വൈദ്യര്‍
പരമ്പരയില്‍വന്നെ
പദവിയും പേരും പെരുമ ഒത്തതാവഴി മുന്നേ
ഏകവന്റെ ഉതകക്കമാലെ ബാല്യകാലം തന്നെ
ഏറെ അറിവും ഭാഷകള്‍ വൈദ്യം
പഠിച്ചുനന്നായ്
* * *
കീഴ്പറമ്പ് അബ്ദുസാഹിബ് എന്ന കവി 43 മാപ്പിള കവികളെക്കുറിച്ചൊരു കാവ്യം രചിച്ചിട്ടുണ്ട്. വൈദ്യര്‍ക്കാണതില്‍ ഒന്നാം സ്ഥാനം നല്‍കിയിട്ടുള്ളത്.
കേരളമില്‍ പല പാട്ടുംകെട്ടുന്നോര്‍
ഏറെയും ഉണ്ട് ശുഹ്‌റത്താല്‍
കേളി സകലസ്ഥലത്തും പരബോധ്യം
മൂളുന്നോരാകും ശുജാഅത്താല്‍
സാരകവിക്കെന്നും പെരിമ്പം മെത്തോരാം
സംഗീതക്കാരരില്‍ ജ്ഞാനസമര്‍ത്ഥരാം
പാരം നബിമേല്‍ മദ്ഹും ചമയ്‌ത്തോരാം
പാത സകല്‍രീതി തോതും തിരിത്തോരാം
സയ്യിദാകും ശുഅ്‌റാ-മോയിന്‍കുട്ടി
പയ്യല്‍ ത്വബീബവരാം...
* * *
മനസ്സിന്റെ മഹാനാദ വിപഞ്ചികയുണര്‍ത്തുവാന്‍
മടികൂടാതോര്‍മ്മകള്‍ വരിയില്‍ നിന്നൂ
മധുതൂകും പടപ്പാട്ടിന്‍ മനോഹരലയമോടെ
മഹാകവി ഹൃദയത്തില്‍ പുനര്‍ജ്ജനിച്ചു
മറക്കാത്ത നിമിഷങ്ങളനുഗമിച്ചു
എന്ന് ശ്രീധരന്‍ പാറക്കോട് എഴുതിയ ഒരു ദീര്‍ഘ കവിതയില്‍ വൈദ്യരെ അനുസ്മരിക്കുന്നു.
ആസാദ് വണ്ടൂര്‍ രചിച്ച് മാറുന്ന ഏറനാട് എന്ന കാവ്യത്തിലും
വൈദ്യരും ചാക്കീരിയും കെട്ടിയ പടപ്പാട്ട്
പാടിയും പാടിപ്പറഞ്ഞും വീര്യമാര്‍ന്നുപണ്ട്...
തുടങ്ങിയ വരികളിലൂടെ വൈദ്യരെ സ്പര്‍ശിക്കുന്നുണ്ട്.
മാധുര്യപ്പൂങ്കുയിലാം മഹാകവി
മോയിന്‍കുട്ടി വൈദ്യര്‍ പാടിയെ
മലനാട്ടിന്‍ കോകിലമാം മഹാനോരെ
വാനോളം ഞാനന്ന് തേടിയെ
ബദ്‌റും-ബദ്‌റുല്‍ മുനീര്‍ മഹാകാവ്യം
ഹുസ്‌നുല്‍ ജമാലും എഴുതിയേ
ബാറാല്‍ മലപ്പുറമെന്നഖിസ്സയും
ജോറാല്‍ കുറിച്ചവര്‍ കൂറിയെ...
എന്നൊരു മധുരമായ കെസ്സുപാട്ടും പ്രചാരത്തിലുണ്ട്.
ചികഞ്ഞുപോയാല്‍ വൈദ്യരെക്കുറിച്ചെഴുതിയ ധാരാളം ഇശലുകള്‍ ഇനിയും കണ്ടെത്താനാവും. മറ്റൊരു കവികള്‍ക്കുമില്ലാത്ത മഹോന്നതിതന്നെയല്ലെ ഇതും...

മാപ്പിളപ്പാട്ടിന്റെ കളിത്തോഴൻ എന്ന വിശ്വ ഖ്യാതി നേടിയ ആധികാരികനായ മഹാകവി എന്ന വിശേഷണത്തിലാണു് മോയിൻകുട്ടി വൈദ്യർ അറിയപ്പെടുന്നതു്. (ജീവിത കാലയളവു് കൊല്ലവർഷം 1852–1892). മലയാളം കലർന്ന തമിഴ് , അറബി മലയാളം കലർന്ന സംസ്കൃതം എന്നീ ഭാഷകളെകോർത്തിണക്കിയാണു് വൈദ്യർ മാപ്പിളപ്പാട്ടു് സാഹിത്യസൃഷ്ടിക്കു് രൂപംനൽകിയതു്. പതിനേഴാം വയസ്സിലാണു് അദ്ദേഹം തന്റെ ആദ്യ കാൽപനിക ഇതിഹാസകാവ്യം ബദറുൽ മുനീർ ഹുസ്നുൽ ജമാൽ (1872) രചിച്ചതു്. അജ്മീറിലെ രാജാവായ മഹ്സിന്റെ മകൾ ഹുസ്നുൽ ജമാലും അദ്ദേഹത്തിന്റെ മന്ത്രി മസ്മീറിന്റെ പുത്രൻ ബദറുൽ മുനീറും പ്രണയം കൽപനാസൃഷ്‌ടമായ ഇതിവൃത്തമാക്കിയായിരുന്നു വൈദ്യർ ബദറുൽ മുനീർ ഹുസ്നുൽ ജമാൽ രചിച്ചതു്. പരിശുദ്ധമായ കല്‌പനാശക്തിയോടെയാണു് കവിതയിലെ ഏറെക്കുറേ ഭാഗങ്ങളും തയ്യാറാക്കിയിരുന്നതു്. നായകന്റെ പക്ഷിയിലേക്കും തിരിച്ചുമുള്ള രൂപമാറ്റവുംജിന്നിന്റെപരസ്‌പരപ്രവർത്തനങ്ങളുമൊക്കെ കവിതയിൽ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു.

ജീവിത രേഖ

മലപ്പുറം ജില്ലയിലെ കൊ​ണ്ടോട്ടിക്കടുത്തു്ഓട്ടുപാറയിൽ ഉണ്ണി മമ്മദ്ന് കുഞ്ഞാമിന ദമ്പതികളുടെ മകനാണു് മോയിൻകുട്ടി ജനിച്ചതു്. ഉണ്ണിമുഹമ്മദ് ഒരു ആയുർവ്വേദ വൈദ്യനും കവിയുമായിരുന്നു. മോയിൻകുട്ടിയുടെ കാലശേഷം അദ്ദേഹത്തിന്റെ ഹിജ്റയുടെ 27-ാമത്തെ ഇശൽ മുതൽ ബാക്കി പൂർത്തിയാക്കിയതു് ഉണ്ണി മമ്മദായിരുന്നു. ബാപ്പായിൽ നിന്നും മോയിൻകുട്ടി ആയുർവ്വേദ ചികിത്സ പഠിക്കുകയുണ്ടായി. അതോടൊപ്പം തമിഴ്, സംസ്കൃതം, അറബി തുടങ്ങിയ ഭാഷകൾ അദ്ദേഹം ആഴത്തിൽ പഠിച്ചു. 1892 -ൽ അദ്ദേഹം അകാലത്തിൽ (40 -ാം വയസ്സിൽ)നിര്യാതനായി. അന്നദ്ദേഹത്തിനു് രണ്ടു് പുത്രന്മാരും ഒരു പുത്രിയും ഉണ്ടായിരുന്നു. മോയിൻകുട്ടിയുടെ മക്കളുടെ കാലശേഷം സന്തതിപരമ്പരയാരും തന്നെ അതിജീവിച്ചില്ല. കൊണ്ടോട്ടിയിൽ ഇദ്ദേഹത്തിന്റെ പേരിൽ ഒരു സ്മാരകം പണി കഴിപ്പിച്ചിട്ടുണ്ട്.

മാപ്പിളപ്പാട്ട് ലോകത്തെ ആചാര്യനാണ് മോയിൻ കുട്ടി വൈദ്യർ. ചടുലമായ പദപ്രയോഗങ്ങൾ കൊണ്ട് ഇശൽ പാട്ടുകളെ മാസ്മരിക പാതയിൽ അടയാളപ്പെടുത്തിയ വൈദ്യരുടെ രചനകൾ ഒരു കാലഘട്ടത്തിന്റെ മധുരമുള്ള ഈണങ്ങളായിരുന്നു. ജന്മി വാഴ്ചയ്ക്കും കോളനി വാഴ്ചയ്ക്കും എതിരായി അറബി മലയാളത്തിൽ എഴുതിയ ഗാനങ്ങൾ ബിട്ടിഷ് അധികാരികൾ പലപ്പോഴും പിടിച്ചെടുത്തിരുന്നു.

ഓട്ടുപാറ വിട്ടിൽ ഉണ്ണിമമ്മദ് വൈദ്യയാർ-കുഞ്ഞാമിന ദമ്പതികളുടെ മകനായി 1852-ൽ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിൽ ആണ്‌ വൈദ്യർ ജനിച്ചത്‌. വൈദ്യചികിൽസാ കുടുംബത്തിൽ അംഗമായ മോയിൻകുട്ടിയെ ഒരു ചികിൽസകനാകാനായിരുന്നു പിതാവ് ഉണ്ണിമമ്മദ് വൈദ്യരുടെ തിരുമാനം എന്നാൽ തന്റെ ജീവിതം ഇശലുകളുടെ ലോകത്തിന് സമർപ്പിക്കാനായിരുന്നു വൈദ്യർക്ക് താൽപര്യം. അറബി, ഇംഗ്ലീഷ്, പാർഷി, തമിഴ്, സംസ്കൃതം, കന്നഡ, ഹിന്ദി, ഉറുദു തുടങ്ങിയ ഭാഷകൾ ചെറുപ്രായത്തിൽ തന്നെ വശത്താക്കി. വിവിധ ഭാഷകളിൽ ഉള്ള പ്രാവിണ്യവും സർഗവൈഭവവും കൊണ്ട് സങ്കര പദപ്രയോഗങ്ങൾ അണിയിച്ച് ഒരുക്കി ഇശലുകളുടെ ലോകത്ത് തന്റെ സ്വന്തം ഇടം പടുത്തുയർത്തി. അത് ഒരു മഹാനായ കവിയുടെ ഇമ്പം തുളുമ്പുന്ന ആശയ വട്ടങ്ങളായിരുന്നു.

മാപ്പിളപാട്ട് ഗാന ശാഖയ്ക്ക് ഏറ്റവും അധികം സംഭാവനകൾ നൽകിയ കവിയാണ് വൈദ്യർ. വളരെ അധികം കലാസൃഷ്ടികൾ മലയാളിക്ക് വൈദ്യർ സമ്മാനിച്ചിട്ടുണ്ട്. നാൽപ്പത് വയസ്സുവരെ മാത്രമാണ് വൈദ്യർ ജിവിച്ചത്. ബദറുൽമുനീർ ഹുസ്നുൽജമാൽ, ബദർകിസ്സപ്പാട്ട്, സലസീൽ, എലി പട, ഒട്ടകത്തിന്റെയും മാനിന്റെയും കഥ, ഹിജ്റ, കിളത്തിമാല, മലപ്പുറം പട, ഉഹ്ദ്പട പാട്.... Jemzer M

Sunday, July 22, 2018

മൊഗ്രാല്‍ കവികള്‍ മാപ്പിള സാഹിത്യ ചരിത്രത്തിലെ തിളങ്ങുന്ന മുത്തുകള്‍

മൊഗ്രാല്‍ കവികള്‍ മാപ്പിള സാഹിത്യ 
ചരിത്രത്തിലെ തിളങ്ങുന്ന മുത്തുകള്‍


സാവുക്കാര്‍ കുഞ്ഞിപ്പക്കി

ഇശല്‍ ഗ്രാമമെന്നറിയപ്പെടുന്ന മൊഗ്രാലിന് സാംസ്‌ക്കാരിക രംഗത്ത് സമ്പന്നമായൊരു ഭൂതകാലമുണ്ട്. മൊഗ്രാല്‍ കവി കുലത്തിന്റെ പിതാവെന്നറിയപ്പെടുന്ന സാവുക്കാര്‍ കുഞ്ഞിപ്പക്കി (1850-1932)യിലൂടെയാണ് നീണ്ട കവി ശൃംഖലയുടെ ആരംഭം. അദ്ദേഹത്തിനും മുമ്പെ ഈ പ്രദേശത്തിന്റെ കലാ-സാംസ്‌ക്കാരിക രംഗത്തുള്ള ചരിത്രം ഇന്ന് അജ്ഞാതമാണെങ്കിലും ചില അനുമാനങ്ങള്‍ നമുക്ക് നടത്താം. ഏതൊന്നിനും വളക്കൂറുള്ള മണ്ണിലേ വിത്ത് മുളച്ച് വന്‍ മരമാവുന്നുള്ളു, ഇല്ലെങ്കിലത് ശുഷ്‌കിച്ച് ഇല്ലാതാവുന്നു. ആ നിലക്ക് കലകള്‍ക്ക് വളക്കൂറുള്ള മണ്ണായിരിക്കണം മൊഗ്രാലും പരിസരപ്രദേശങ്ങളും. ആ മണ്ണിലാണ് കുഞ്ഞിപ്പക്കി പിച്ചവെച്ച് വളരുന്നത്. ഏതാണ്ട് പതിനാല്, പതിനഞ്ച് വയസ്സ് മുതല്‍ക്കെ അദ്ദേഹം കാവ്യവഴിയില്‍ പ്രവേശിച്ചിരുന്നതായി രേഖകളില്‍ കാണുന്നു.
പ്രകൃതിയില്‍ കാണുന്നതെന്തും അദ്ദേഹം തന്റെ കാവ്യ വിഷയമാക്കിയിരുന്നത്രെ. സാവുക്കാര്‍ കുഞ്ഞിപ്പക്കി വെറുമൊരു കവി മാത്രമായിരുന്നില്ല. മറിച്ച് വ്യാപാര രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച വ്യാപാരി നൈപുണ്യം നേടിയൊരു നാട്ടുവൈദ്യന്‍. സാമൂഹ്യ സാംസ്‌കാരിക രംഗത്ത് നേതൃത്വം നല്‍കിയ നേതാവ്, സര്‍ഗ്ഗ പ്രതിഭ ജ്വലിച്ചു നിന്ന ശക്തനായ കവി, എല്ലാറ്റിലുമപരി ഇരു സമുദായങ്ങള്‍ക്കിടയില്‍ സൗഹാര്‍ദ്ദത്തിന്റെ പാലം പണിത സാവുക്കാര്‍, ഹിന്ദു മുസ്ലിങ്ങളടക്കം സര്‍വ്വ ജന വിഭാഗങ്ങളും ആദരിക്കുന്ന മഹല്‍ വ്യക്തിത്വത്തിന്റെ ഉടമ. ധാരാളം കാവ്യങ്ങള്‍ രചിച്ചിട്ടുള്ള അദ്ദേഹത്തിന്റെ മികച്ചതും ഏറെ പ്രസിദ്ധി നേടിയതുമായ രചനയാണ് അഖീദമാല.
അഖീദ എന്നാല്‍ വിശ്വാസമെന്നാണര്‍ത്ഥം. വിശ്വാസം നന്നാകുമ്പോള്‍ മാത്രമാണ് ഒരാളുടെ വ്യക്തിത്വം നന്നാവുന്നുള്ളു, ആദ്യം വിശ്വാസമാണ് മെച്ചപ്പെടുത്തേണ്ടത്. ആ നിലക്ക് അഖീദമാലക്ക് ഏറെ പ്രസക്തിയുണ്ട്. കൃതിയില്‍ നിന്നുള്ള ഏതാനും വരികള്‍
അറിവുള്ള ഇന്‍സാനി ആയുള്ള കോലത്തില്‍
ഹാമിം നബീനെ ഇറക്കിയാന്‍ താലത്തില്‍
അറിവും നുബുവ്വത്തും നല്ല രിസാലത്തും
അനകം ഫസീഹുല്ലീസാനോട് ദൗലത്തും
ദരണിക്കരശായ മക്കാ നഗരിട്ടു
ദയ്യാനയച്ചു ഫുര്‍ഖാനും കൊണ്ടിട്ടു
ഫുര്‍ഖാനുല്‍ഹളീമെന്ന ദീനില്‍ നടപ്പോരെ
ഫര്‍ളെണ്ടറിഞ്ഞിട്ടറിവീന്‍ അറിവേറെ
അറിവീരെ അല്ലാഹു മൗജൂദുള്ളോനൊന്നും
എല്ലാറ്റിലും പണ്ട് പണ്ടേ ഖദീം എന്നും...
(അഖീദമാല)
സാധാരണ അറബി മലയാള ഭാഷയില്‍ നിന്നും വളരെ വ്യത്യസ്തമായ രീതിയിലുള്ളതായിരുന്നു അദ്ദേഹത്തിന്റെ കാവ്യ ഭാഷ. മലയാളത്തിന് പുറമെ തുളുവും കന്നഡയുമെല്ലാമുള്‍ക്കൊള്ളിച്ചുകൊണ്ടൂള്ള ഒരു പ്രത്യേക തരം സങ്കരഭാഷയിലും അദ്ദേഹം കവിത രചിച്ചിട്ടുണ്ട്. ആദം നബിയുടെ സ്വര്‍ഗനിഷ്‌കാസനം എന്ന കാവ്യം ഇതിനുദാഹരണമാണ്. തുളുവിലുള്ള നാട്ടിപ്പാട്ടാണ് ഇതിന് മാതൃകയാക്കിയിട്ടുള്ളത്,
'ഓഹൂലെ ഓഹീലെ ഇര്‍ഹം എങ്കളെ ബേലയിലെ ആദി പടച്ചവന്‍ ആദംനബിക്കും മുമ്പ് അഹദ് അഹദ് മുഹിബ്ബിനാല്‍ ആലംനബിയായ് അഹമ്മദ് അഹ്മദ് മുഹമ്മദിയ്യ മഹ്മൂദാകിനെ ഹംദിനെ. ഹംദിന്നമൈത്തുള്ളെ എല്ലാ ശൈകളില്‍ ഇന്‍സനെ ഇന്‍സാന്‍ മുഹദിയ്യയായ് ആദരവ് അമ്പിയാ മനുഷ്യരിലായ്. മനുഷ്യര്‍ക്ക് ബാപ്പയാക്കി സ്വര്‍ഗമില്‍ ആദമെ ഉണ്ടാക്കി ഉണ്ടാക്കി ഉമ്മയായി ആദം പിതാവിന് ഭാര്യയായ് ഭാര്യയും ഭര്‍ത്താവും ബാണ് സുവര്‍ഗ്ഗം ബുസ്താനും ബുസ്താന്‍ പിത്തിളിട്ട് പര്‍ന്ത്കളുപ്പൂമര്‍ക്കുളട്ട് മര്‍ക്കുളട്ട് ഇന്‍ചിത്ത് മര്‍ത്താടേഗ് പൂവ്വോട്ജി പൊവ്വോട്ജി എന്ത് ദേവരെ അപ്പണ ആത്തുണ്ടു ആത്തോണ്‍ത്തു പിന്തോണ്‍ത്തു അപക ഭൂത്തോ
ബത്തോണ്‍തു
ബന്ദേളി ഹവ്വമ്മ ബഗവനു ഹേളിദുനിമ്മ
(സ്വര്‍ഗ നിഷ്‌കാസനം)
ബാലാമുബ്‌ന ഫക്കീഹ്
വടക്കിന്റെ കവികളില്‍ ഏറെ ശ്രദ്ധേയനും സാഉക്കര്‍ കുഞ്ഞിപ്പക്കിയുടെ മകനുമായ ബാലാമുബ്‌നുഫക്കീഹ് (1884-1924) മഹാനായ മാപ്പിളകവിയായിരുന്നു. പിതാവില്‍ നിന്ന് പാരമ്പര്യമായി ലഭിച്ച കവിസിദ്ധികൊണ്ട് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. മാപ്പിളപ്പാട്ട് ശാഖയില്‍ പെടുത്താവുന്ന ധാരാളം പദങ്ങളും ബിരുദങ്ങളും രചിച്ച അദ്ദേഹം 1921ല്‍ തഞ്ചാവൂരില്‍ നടന്ന ദക്ഷിണ ഭാരത കവി സമ്മേളനത്തില്‍ അധ്യക്ഷനായി ക്ഷണിക്കപ്പെടുകയും ആ ചടങ്ങില്‍ അദ്ദേഹം പങ്കെടുക്കുകയും ചെയ്തിട്ടുണ്ടെന്ന കാര്യം ചെറിയ സംഭവമല്ല.
ഒരു കാലത്ത് പ്രശസ്തരായ കവികളുടെ സംഗമഭൂമിയായിരുന്ന മൊഗ്രാല്‍ പാട്ടുകൂടങ്ങള്‍ എന്ന പേരില്‍ ഒത്തുകൂടുകയും പാടിത്തകര്‍ക്കുകയും ചെയ്തിരുന്നത്രെ. മാപ്പിളപ്പാട്ടുകളുടെ എക്കാലത്തെയും ജ്വലിക്കും താരമായ മോയിന്‍ കുട്ടിവൈദ്യര്‍ വരെ മൊഗ്രാലില്‍ വന്നിരുന്നുവെന്നാണ് രേഖകളില്‍ കാണാന്‍ കഴിയുന്നത്.
വൈദ്യരുടെ പ്രശസ്തകൃതികളിലൊന്നായ ഹിജ്‌റ കാവ്യം അദ്ദേഹത്തിന് പൂര്‍ത്തിയാക്കാനാവാതെ 26 ഇശലുകള്‍ എഴുതിക്കഴിഞ്ഞപ്പോള്‍ രോഗബാധിതനാവുകയും തുടര്‍ന്ന് മരണപ്പെടുകയുമായിരുന്നു. കവി കൂടിയായിരുന്ന പിതാവ് ഉണ്ണി മമ്മദ് വൈദ്യരാണ് ഹിജ്‌റ കാവ്യം പൂര്‍ത്തീകരിച്ചിട്ടുള്ളത്. അമ്പായത്തിങ്ങല്‍ കുഞ്ഞാമൂട്ടി എന്ന കവിയുമായി ചേര്‍ന്നാണ് പിതാവ് ഉണ്ണി മുഹമ്മദ് വൈദ്യര്‍ ഹിജ്‌റയുടെ രചന പൂര്‍ത്തീകരിച്ചത് എന്ന് ചില ചരിത്ര ഗ്രന്ഥങ്ങളില്‍ കാണുന്നുവെങ്കിലും ഉണ്ണി മുഹമ്മദ് വൈദ്യര്‍ മൊഗ്രാലില്‍ വന്ന് ബാലാമുബ്‌നു ഫഖീഹിന്റെ കൂടി സഹായം ഹിജ്‌റയുടെ പൂര്‍ത്തീകരണത്തിന് തേടിയിട്ടുണ്ട് എന്ന് ചിലര്‍ സമര്‍ത്ഥിക്കുന്നുണ്ട്.
ബാലാമുബ്‌നുഫഖീഹിന്റെ ചില വരികള്‍
'അങ്കണത്തില്‍ അഞ്ചുതാളം ആറും കൂടി പാടടാ
അക്കുലച്ച അച്ചതപ്പു അമ്പലത്തിലുണ്ടടാ
അങ്കണത്തില്‍ താളമിട്ട് താനമാനം നേടടാ
തട്ടകെട്ടി ബുട്ടുറട്ടി തച്ചികാര്‍ പൊലിക്കടാ'
അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി(സ)യെക്കുറിച്ചുള്ള ഒരു രചനയില്‍ നിന്ന്
'ചന്ദ്രനിലേറെ സുഖം പെരുകും മുഖമേ
ജയതാമരയ്പാര്‍വ്വതര്‍ക്ക്
തരുമോകെ ദീതദിതങ്കം തരുള്‍മണിയേ-
തരുമോ സബ്‌ലോകമാകെ വാരിനിറയോര്‍
പുകള്‍ പേശി ഇറസൂല്‍-ബഹുതാസിമുടയോര്‍'
ബാലാമുബ്‌നുഫഖീഹ് രചിച്ച ഒരു പദം കാണുക
'ചിത്രവാനിലും മേല്‍വോര്‍
ചത്രിവം മുഖില്‍ ചൂടുവോര്‍
സത്തിയരും സുത്തിയരും
ചിത്തമായ് സത്തിയരും
ചിത്രവാനിലും മേല്‍വോര്‍
ചത്രിവം മുഖില്‍ തേടുവോര്‍
ആദിയതില്‍ ആദിനബി
അമ്പിയാതില്‍ അന്ത്യനബി
അരട്ടുരുട്ടരുതേ ഈ എളിയനെ
അലമ്പപ്പെടുത്തരുതേ -എന്‍ ഹാഫിളെ
ആട്ടിതുരുത്തരുദേ...
ഉരുട്ടിച്ചുരിട്ടിടാ പെരട പെരട്ടിലെ
മെരട്ട മെരട്ടുടല്‍ ഒരട്ടകൊരട്ടയായ്
എരിക്കും ഞെരിപലിക്കാതെ നയ്
രക്ഷിത്തദത്തില്‍ നടത്തിടണെ...

നടുത്തോപ്പില്‍ അബ്ദുല്ല
വടക്കിന്റെ യശസ്സ് കാവ്യത്തിലൂടെ ഉയര്‍ത്തിയ മഹാനായ കവിയാണ് നടുത്തോപ്പില്‍ അബ്ദുല്ല. അറബി മലയാളത്തില്‍ ഏറ്റവും പഴക്കം ചെന്ന കൃതിയായ മുഹ്‌യിദ്ദീന്‍ മാലയുടെ കര്‍ത്താവ് ഖാസി മുഹമ്മദിന്റെ സന്തത സഹചാരികളില്‍ പെട്ടവരാണ് നടുത്തോപ്പില്‍ അബ്ദുല്ല. മാപ്പിളപ്പാട്ടിലെ ജനകീയ കൃതികളിലൊന്നായ പക്ഷിപ്പാട്ടാണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധി നേടിയ രചന. ചരിത്രത്തിന്റെ പിന്‍ബലമില്ലാത്ത വെറുമൊരു കെട്ടുകഥ ആയിരുന്നിട്ട് പോലും അക്ബര്‍ സ്വദഖയെന്ന പക്ഷിപ്പാട്ടിനെ ആസ്വാദകര്‍ നെഞ്ചിലേറ്റിയെന്നത് ഇതിന്റെ രചനാ ഘടനയെയും ഭാഷാ ലാളിത്യത്തേയുമാണ് സൂചിപ്പിക്കുന്നത്. മലയാള സാഹിത്യത്തില്‍ രമണനുള്ള സ്ഥാനമാണ് മാപ്പിളപ്പാട്ട് ശാഖയില്‍ പക്ഷിപ്പാട്ടിനുള്ളത്. മലയാളത്തിലും അറബി മലയാളത്തിലുമായി പതിനായിരക്കണക്കിന് കോപ്പികളാണ് വിറ്റഴിയുന്നത്. കൂടാതെ റെക്കോര്‍ഡിലൂടെയും ആസ്വാദകരിലെത്തി ഘനപ്പെട്ട പല പഠനങ്ങളും ഈ കൃതിക്കുണ്ടായി. ഇപ്പോഴും പഠനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു.
പക്ഷിപ്പാട്ടിന്റെ തുടക്കത്തില്‍ നിന്ന്:
'ആദിപെരിയവന്റെ കല്‍ അരുളാലെ
ആലത്തില്‍ ആരംബദൂതര്‍ മുഹമ്മദ് തങ്ങളും
തങ്ങളെ സഹാബിമാരും കൂടി
മദീനത്തെ പള്ളിയിലിരിക്കും സമയത്ത്
ചായാല്‍ ഒരു പക്ഷി വന്ന് സലാം ചൊല്ലി
ആറ്റല്‍ നബിയും സലാമും കയ്യേറ്റാരെ'
മക്കയില്‍ നിന്നും ഇഫ്‌രീത്ത് തട്ടിക്കൊണ്ടു പോയ ഒരു പെണ്‍കുട്ടിയെ മോചിപ്പിക്കുന്നതിനായി അലിയാര് തങ്ങള്‍ ഇഫ്രീത്തിന്റെ കോട്ടയിലെത്തുന്ന കഥ വളരെ സാഹസികത നിറഞ്ഞതാണ്. ഇബ്‌നു ഉമൈറെന്ന പാമ്പിന് എണ്‍പത് തലകളാണ്. എണ്‍പത് ഫണം വിടര്‍ത്തിയാടുന്ന രംഗവും അറാക് വൃക്ഷവും കോട്ടക്കകത്തുള്ള ഓരോ വിശേഷങ്ങളും പറയുമ്പോള്‍ ആസ്വാദകരുടെ രോമകൂപങ്ങള്‍ എഴുന്നേറ്റ് നില്‍ക്കും.
'തന്നാലെ കുത്തുന്ന വാളുണ്ടാ കോട്ടയില്‍
തന്നാലടിക്കുന്ന ദണ്ഡുണ്ടാ കോട്ടയില്‍
തന്നാലെ വീശുന്ന വലയുണ്ടാ കോട്ടയില്‍
തന്നാലെ നീര്‍പൊങ്ങും ബഹ്‌റുണ്ടാക്കോട്ടയില്‍
ആ കോട്ടക്കുള്ളിലെ അജബുകള്‍ മട്ടില്ല
നിന്നിട്ടുറങ്ങുന്ന നാന്നൂറ് നാരികള്‍
ഇരുന്നിട്ടുറങ്ങുന്ന നാന്നൂറ് നാരികള്‍
നടന്നിട്ടുറങ്ങുന്ന നാന്നൂറ് നാരികള്‍
കിടന്നിട്ടുറങ്ങുന്ന നാന്നൂറ് നാരികള്‍'
അലിയാര് ഇഫ്‌രീത്ത് രാജനുമായി ഏറ്റുമുട്ടുന്ന രംഗം:
'അങ്ക്മങ്കം ബംബര്‍ ആലി ചാടി രാജന്‍ മുമ്പിലായി
ചാടി രാജന്‍ മുമ്പിലായര്‍ നീണ്ട് ബാശം കൂറലായ്
പിടിത്തമര്‍ത്ത് വെത്ത് നീ പതിനാല് വര്‍ഷമായ്
ദുര്‍സമാനും വന്നു നിന്റെ നാളടുത്ത് പോകലായ്'
ഒ. ആബു തയ്യാറാക്കിയ അറബി മലയാള സാഹിത്യ ചരിത്രത്തിലും കെ.കെ മുഹമ്മദ് അബ്ദുല്‍ കരീമും സി.എന്‍ അഹമ്മദ് മൗലവിയും ചേര്‍ന്ന് തയ്യാറാക്കിയ മഹത്തായ മാപ്പിള സാഹിത്യം എന്ന ഗ്രന്ഥത്തിലും പക്ഷിപ്പാട്ടിനെപ്പറ്റിയും അതിന്റെ രചയിതാവായ നടുത്തോപ്പില്‍ അബ്ദുല്ലയെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്.
(തുടരും)

Saturday, December 16, 2017

ഇശലൊഴുകിയ പുഴകള്‍...

ഇശലൊഴുകിയ പുഴകള്‍...

--------------------------------------------------------

- ഖലീലുല്ലാഹ് ചെം‌നാട്



ഗതകാല സ്മരണകളുടെ കെസ്സു പാട്ടു കെട്ടുകളില്‍ ഇശല്‍ കോര്‍ത്ത ചരിത്ര ഭൂമികയാണ്‌ ചെമ്മനാടെന്ന ഈ കൊച്ചു ഗ്രാമം. ഒരേ സമയം മൂന്ന് മഹാകവികള്‍ സമകാലികരായി സര്‍ഗ്ഗ വൈഭവം തീര്‍ത്ത്  വിടപറഞ്ഞ കാസര്‍ഗോടെന്ന നാടിന്റെ സാംസ്കാരിക പാലത്തിലേക്കുള്ള ഒരു വിളക്കുമാടമാണ്‌ ചെമ്മനാട്. സബീന പാട്ടുകളുടെ ഇശല്‍ പെരുമയില്‍ പ്രകാശം പരത്തിയ ഒരുപാട് പാട്ടെഴുത്തുകാര്‍ അന്ന്‌ ഈ ഗ്രാമത്തിലുണ്ടായിരുന്നു. ഇശലുകളുടെ കാവ്യഭംഗി തനിമ ചോരാതെ തുന്നി ചേര്ത്ത്  കല്യാണപാട്ടുകളൊരുക്കി രാത്രി നിക്കാഹിന്റെ സാക്ഷ്യപ്പെടുത്തലില്‍ ഇണയായ പുതുനാരിയെ തേടി വയല്‍ വരമ്പുകളില്‍ ബിഗിലും തൂക്കി നടന്ന്‌ പാട്ട് ചൊല്ലി ക്കൊടുത്തും അതേറ്റു ചൊല്ലിയും കൂട്ടപ്പെരുക്കങ്ങളില്‍ ആനന്ദം കൊണ്ടിരുന്ന ആ പഴയകാലം... അനശ്വരമായ പോയ കാലത്തെ ബാല്യം അനുസ്മരിക്കുന്ന പ്രശസ്തരായ പാട്ടെഴുത്തുകാരും വായ്പാട്ടുകാരും ഇന്ന് ഈ ഗ്രാമത്തിന്റെ ഇശല്‍ പെരുമയിലുണ്ട്.

മുസ്ലിം പൈത്ര്‌കത്തിന്റെ ചരിത്ര രേഖകളുമായി പൊക്കിള്‍ കൊടി ബന്ധമുള്ള ഒരു സാഹിത്യ സംസ്കാരമാണ്‌ മാപ്പിള സാഹിത്യമെന്നതിനാലും, മഹാകവികളുടെ ജന്മങ്ങള്‍ കൊണ്ടനുഗ്രഹീതമായ സര്ഗ്ഗഹ സംസ്ക്രിതിയുടെ വളക്കൂറുള്ള നാടിന്റെ തോളോട് ചേര്ന്ന ഒരോരമാണ്‌ ചെമ്മനാടെന്നതിനാലും അണമുറിയാത്ത ചില ചരിത്ര പാരമ്പര്യങ്ങളിവിടെ അനുബന്ധമായി വായിക്കപെടേണ്ടതുണ്ട്...

അറബികള്‍ക്ക് കേരളവുമായുള്ള കച്ചവട ബ്ന്ധത്തിന്‌ മൂവ്വായിരര്ത്തിലധികം വര്ഷകങ്ങളുടെ പഴക്കമുണ്ട്, അതു കൊണ്ട് തന്നെ സുഗന്ധ ദ്രവ്യങ്ങളുടെ കണക്കെഴുതിയ കിതാബിന്റെ അദ്ധ്യായങ്ങളില്‍ ഇസ്ലാമിന്റെ പിറവിതൊട്ടേ കേരളത്തില്‍ അറബി ഭാഷയും സംസ്കാരവും പകര്ത്തി  എഴുതപ്പെട്ടിരുന്നു. ആദ്യകാലത്തെ ഇസ്ലാം പ്രചാരകരായിരുന്ന മാലിക് ബിന്‍ ദീനാര്‍ (റ) കാസര്ഗോഡെത്തിയിരുന്നു എന്ന ചരിത്ര വസ്തുതകള്‍ വിലയിരുത്തി അറബികളുടെ സംസ്കാരം പ്രവാചക കാലം മുതല്ക്കേ  നമ്മുടെ ഇടയില്‍ സ്വാധീനം ചെലുത്തി തുടങ്ങിയിരുന്നെന്ന്‌ മനസ്സിലാക്കാം. അറബി ഭാഷയുടേയും സംസ്കാരത്തിന്റേയും സങ്കര ഇടപെടലുകള്‍ നമുക്ക് സമാനിച്ച സന്താനങ്ങളാണ്‌ 'അറബി മലയാള ഭാഷയും, മാപ്പിള സാഹിത്യവും.

കണ്ടുകിട്ടിയേടത്തോളം ഏറ്റവും പഴക്കം ചെന്ന മാപ്പിള സാഹിത്യമെന്നത്  കൊല്ല വര്ഷം 752ല്‍ കോഴിക്കോട് ഖാസി ഒന്നാമന്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് രചിച്ച "മൊഹ്യുദ്ധീന്‍ മാലയാണ്‌. ഖാസി മുഹമ്മദ് തന്നെയാണ്‌ മുഹ്‌യുദ്ധീന്‍ മാലയുടെ കര്ത്താനവെന്ന്‌ അദ്ധേഹത്തിന്റെ കൊച്ചു മകനും, പണ്ഡിതനുമായ 'കില്സി്ങ്ങാന്റകത്ത് അബൂബക്കര്‍ കുഞ്ഞി മുസ്ല്യാര്‍, തുഹ്‌ഫത്തുല്‍ അവാം എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.. "അല്ലാഹുവിന്റെ ഫളായിലും, മനാക്കിബിലും..." എന്ന്‌ തുടങ്ങുന്ന മുഖദ്ദിമ പരാമര്ശം. പിന്നീട് കണ്ടെത്തുന്നത്‌ 130 വര്ഷ്ങ്ങള്ക്ക് ശേഷമുള്ള കുഞ്ഞായന്‍ മുസ്ല്യാരുടെ രചനകളാണ്‌. ഖാദിരിയ്യ സൂഫി തലവനും, മതപണ്ഡിതനുമായ കുഞ്ഞായന്‍ മുസ്ല്യാരുടെ കപ്പപ്പാട്ടും, നൂല്മാ്ലയും, നൂല്‍ മദ്‌ഹും വയിക്കപ്പെടുന്നതിനിടയില്‍, മുഹ്‌‌യുദ്ധീന്‍ മാലയ്ക്കു ശേഷം നൂറിലധികം വര്ഷ്ങ്ങളിലായി ഒരുപാട് മാപ്പിള സാഹിത്യം നമുക്ക് നഷ്ടമായിരിക്കുന്നുവെന്നതാണ്‌ ചരിത്ര സത്യം.

കലാന്തരങ്ങളില്‍ മാറ്റങ്ങള്‍ സംഭവിച്ചും ഇശലുകള്‍ നിയമ നിബന്ധനകളില്‍ കെട്ടുമുറ കൊരുത്തെഴുതിയും ഒരുപാട്‌ രചനകള്‍ മാപ്പിള സാഹിത്യത്തില്‍ പിറവികൊണ്ടേയിരുന്നു, അത്രയ്ക്കും ഭാവനാ സമ്പന്നരായ കവികളായിരുന്നു അക്കാലത്തുണ്ടായിരുന്നത്. കമ്പി, കഴുത്ത്, വാല്‍ കമ്പി, വാലുമ്മകമ്പി തുടങ്ങിയ ഇശല്‍ നിയമങ്ങളവര്‍ കണിശമായും പാലിച്ചിരുന്നു. സലീഖത്ത് പടപ്പാട്ടിന്റെ തുടക്കത്തില്‍ മോയിന്‍‌കുട്ടി വൈദ്യര്‍ ഈ നിയമം വിശദീകരിക്കുന്നത് -
''വകകള്‍ മുത്‌നൂല്‍ ചിറ്റെളുത്തും കമ്പി
 വാലും തല ചന്തം കുനിപ്പും തമ്പി
 സകല കവി രാജര്‍ ഇതിനൈ പാര്പ്പീന്‍
 ത്വബീബ് പയല്‍ എന്‍ വാക്കനര്ഥം തീര്പ്പീന്‍'' എന്നാണ്.  മാപിള സാഹിത്യത്തിലെ 'കമ്പി' എന്നത് ആദ്യാക്ഷരപ്രാസമായ മോനയും, കഴുത്ത് എന്നത് 'എതുകയ്ക്ക് തുല്യമായ ദ്വിതീയാക്ഷര പ്രാസവും, വാല്ക്കമമ്പി അന്ത്യാക്ഷര പ്രാസവും, വലുമ്മല്‍ കമ്പി അന്താതി പ്രാസവുമാണ്‌.  ഇത്തരം അവശ്യ പ്രാസങ്ങള്ക്ക നു ബന്ധമാണ്‌, അലങ്കാരമായി വരുന്ന ചിറ്റെഴുത്തും കുനിപ്പും. അതുവരെ അറിയപ്പെട്ടിരുന്ന സബീന പാട്ടുകള്‍ മാപ്പിളപാട്ടായത് 1932ല്‍ വക്കം അബ്ദുല്‍ ഖാദര്‍ മൗലവി 'അല്‍ അമീന്‍ പത്രത്തിലെഴുതിയ ഒരു ലേഖനത്തോടെയാണെന്ന്‌ മാപ്പിള സാഹിത്യ ചരിത്ര ഗവേഷകനായ കെ.കെ. അബ്ദുല്‍ കരീം സാഹിബ്‌ രേഖപ്പെടുത്തിയിട്ടുണ്ട്.

അതേ സമയം തുളുനാട് എന്നറിയപ്പെട്ടിരുന്ന കാസര്ഗോ്ഡ് - കര്ണാ്ടകാ പ്രദേശങ്ങളില്‍ പതിനൊന്നാം നൂറ്റാണ്ടു മുതല്ക്കേ  'അഞ്ചുമന്‍' എന്ന പേരിലൊരു സാംസ്കാരിക കച്ചവട കൂട്ടായ്മ നിലനിന്നിരുന്നതായ്‌ ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നു. മാപ്പിള്ളമാരുടെ വിദ്യാഭ്യാസ സാംസ്കാരിക ജീവിതാഔന്നിത്യത്തിനു വേണ്ടിയുള്ള ഒരു കൂട്ടായ്മയായൊരുന്നു ഈ അഞ്ചുമന്‍ എന്നും, പിന്നീട് പോര്ച്ചു ഗീസുകാരുടെ ഉദ്യോഗസ്ഥനായി കാനറയിലെത്തിയ അസീസുദ്ധീന്‍ എന്ന കളക്റ്റര്‍ കാസര്ഗോസട് തായലങ്ങാടിയില്‍ ഒരു വിദ്യാഭ്യാസ സ്ഥാപനം നടത്തിയിരുന്നുവെന്നും വിശിഷ്യാ മുസ്ലീം ജനതയെ സാക്ഷരരാവാന്‍ പ്രേരിപ്പിച്ചിരുന്നു വെന്നും കാസറഗോഡിന്റെ ചരിത്രേതിഹാസമായ ശര്ക്കീ് സാഹിബെന്നോട് പറഞ്ഞിട്ടുണ്ട്. കാലന്തരത്തില്‍ പതിനഞ്ചാം നൂറ്റണ്ടോടെ തുളുനാട് ദക്ഷിണ കന്നടയായി രൂപം മാറുകയും, അധികാരവികേന്ദീകരണങ്ങളില്‍ പോര്ച്ചു കീസുകാര്‍ നമ്മുടെ ഭൂമികയെ കാനറ യെന്ന്‌ വിളിച്ചപ്പോള്‍ സാംസ്കാരികമായ ഔന്നിത്യം കാത്തു സൂക്ഷിക്കുന്നവര്‍ അതിനെ 'സപ്തഭാഷാ സംഗമ ഭൂമിയെന്ന്‌ വിശേഷിപ്പിക്കുകയും ചെയ്തു. തുളുനാടിനെക്കുറിച്ചും, അക്കാലത്തെ സാംസ്കാരികവും രാഷ്ട്രീയവുമായ ജീവിത സാഹചര്യങ്ങളെ ക്കുറിച്ചൊക്കെ അതുവഴി നടന്നുപോയ ഒരുപാട് സഞ്ചാര സാഹിത്യകാരന്മാര്‍ തങ്ങളുടെ യാത്രാവിവരണ ജീവചരിത്രങ്ങളില്‍ സൂചിപ്പിക്കുന്നുണ്ട്.  ക്രിസ്താബ്ദം 117ല്‍ ഇബ്‌നു മസ്ഊദും, 1340ല്‍ ഇബ്‌നു ബത്തൂത്തയും, 1300ല്‍ റഷീദുദ്ധീനെന്ന സഞ്ചാര സാഹിത്യകാരനും, 1330ല്‍ അബൂ ഫിദാ എന്ന സഞ്ചാരിയും അതി സമ്പന്നമായ ഒരു മാപ്പിള സാഹിത്യ പാരമ്പര്യം തുളുനാട്ടില്‍ നിലനിന്നതിനെ കുറിച്ച് സൂചിപ്പിക്കുന്നു വെങ്കിലും, അക്കാലത്തെ രചനകളൊന്നും തന്നെ നമുക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

'അഞ്ചുമന്‍ കൂട്ടായ്മയിലെ വളരെ പ്രഗത്ഭനായ ഒരു കച്ചവടക്കാരനായിരുന്നു കുമ്പോള്‍ പക്കീക്ക.. അദ്ധേഹത്തിന്റെ പുത്രന്‍ കുഞ്ഞമ്മാലി ഹാജി അസാമാന്യ പ്രതിഭയായിരുന്നു, അറബി മലയാള അക്ഷരങ്ങളില്‍ വിസ്മയം തീര്ത്ത ഒരുപാട് രചനകളദ്ധേഹം നടത്തിയുരുന്നു വെങ്കിലും ഒന്നും തന്നെ നമുക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നത് സങ്കടകരമായ വസ്തുതയാണ്‌. അദ്ധേഹത്തിന്റെ മകനാണ്‌ കാസര്ഗോടഡിന്റെ മഹാകവി, മൊഗ്രാലിന്റെ ഇശല്‍ കുലപതി 'സാഉക്കാര്‍ കുഞ്ഞി ഫക്കീഹ്'.  മഹാകവി മോയിന്‍‌കുട്ടി വൈദ്യരുടെ സമകാലീനനും, ആത്മ മിത്രവുമായിരുന്നു അദ്ധേഹം. മാത്രമല്ല വൈദ്യരുടെ ജീവിതത്തില്‍ ഒരു താങ്ങും തണലുമായിരുന്നു സാഉക്കാര്‍ കുഞ്ഞി ഫക്കീഹ്. ഇത്രയും സമരസപ്പെട്ട രണ്ട് മഹാകവിമാരുടെ ജീവിതം വേറെയുണ്ടാവില്ല. വൈദ്യരേക്കാളും രണ്ട് വയസ്സിന്‌ മൂത്ത ജ്യേഷ്ടനായിരുന്നു കുഞ്ഞി ഫക്കീഹ്, 1850ലാണ്‌ കുഞ്ഞി ഫക്കീ ഹിന്റെ ജനനമെങ്കില്‍, 1852ലാണ്‌ വൈദ്യര്‍ ജനിച്ചത്. മൊയിന്‍‌കുട്ടി വൈദ്യരുടെ മകന്‍ മരണപ്പെട്ട സമയത്ത് അദ്ദേഹത്തെ വിവരമറിയിക്കാന്‍ പരിശ്രമിച്ച്‌ സ്വന്തമായി ആളെ പറഞ്ഞയച്ച പ്രസിദ്ധ വ്യാപാരിയും സാഉക്കര്‍ അധികാരിയുമായിരുന്നു മഹാകവി കുഞ്ഞി ഫക്കീഹ്. അന്ന്‌ കബറിടത്തില്‍ ചെന്ന്‌ മണ്ണിട്ടും കൊണ്ട് മഹാകവിയുടെ നിമിഷ രചന
"കല്ബ് കുളിര്ത്തെ മകനേ നീ
കബറിലതുള്ളെ സുഖം കൊണ്ട്
കസ്‌ദൊരുമിക്കാന്‍ മഹ്‌ഷറതന്നില്‍ അരുള്‌ പുരാനേ
കരുണ കടലലപോകെ ഖദീമായോന്‍ അധിപതിയോനേ..."

പുലവരുടെ കവിസമ്മേളനത്തില്‍ സമ്പന്ധിക്കാന്‍ മഹാകവി മോയിന്‍‌കുട്ടി വൈദ്യര്‍ മങ്ങലാപുരത്തു വരുന്നുണ്ടെന്നറിഞ്ഞ ഇരുപത്തി ആറുകാരനായ സ‌ഉക്കാര്‍ കുഞ്ഞി ഫക്കീഹ് അന്ന് വണ്ടി കയറി. 1876 ലെ ഈ കൂടിക്കാഴ്ച്ചയാണ്‌ ദ്ര്‌ഢമായ ആ സൗഹ്ര്‌ദത്തിന്‌ ആഴം കൂട്ടിയത്. മാത്രവുമല്ല അന്നത്തെ അഞ്ചുമന്‍ കൂട്ടായ്മയിലെ വ്യവസായിയും കവിയുമായ മുഹമ്മദ് ഹുസ്സൈന്‍ സാഹിബ് വൈദ്യരുടെ രചനാ വൈഭവത്തില്‍ ആക്ര്‌ഷ്ടനായി ഒരുപാട് സമ്മാനങ്ങളാ സദസ്സിലദ്ധേഹത്തിന്‌ നല്കുചകയും ചെയ്തു. കൊണ്ടോട്ടി തങ്ങളുടെ അസൗകര്യം കാരണം കണ്ണൂരിലെ അറക്കല്‍ ആലിരാജ (ഹബീബ് സുല്ത്താന്‍) യുടെ സ്ഥാനാരോഹണ ചടങ്ങിലേക്ക് അദ്ധേഹമയച്ചത് നിസാമുദ്ധീന്‍ ശൈഖിനേയും, മഹാ കവി വൈദ്യരേയുമായിരുന്നു, കൂടെ സൗക്കാര്‍ കുഞ്ഞി ഫക്കീഹെന്ന ഇഴപിരിയാത്ത സൗഹ്ര്‌ദവും. അവിടെ വെച്ച് പൈതല്‍ മരക്കാന്‍ നിര്മ്മി ച്ച കോല്ക്കാളിക്കു ശേഷം ഒരു ഒപ്പനക്കളിയും അരങ്ങേറി. വട്ടപാട്ടിന്റെ ഉപജ്ഞാതാവായ വൈദ്യര്ത‍ന്നെയാണ്‌ ചായല്‍ മുറുക്കം എന്നീ ഇശലുകളില്‍ രചന നിര്‍‌വ്വഹിച്ചത്.

മഹാകവി മോയിന്‍‌കുട്ടി വൈദ്യരുടെ ഈ കാസര്ഗോഡന്‍ സൗഹ്ര്‌ദമാണ്‌  ഒരുപാട് തവണ മഹാകവിയെ പാട്ടുഗ്രാമമായ മൊഗ്രാലിലെ പാട്ടുകൂട്ടത്തിലേയ്ക്കെത്തിച്ചത്. ഇന്നത്തെ കാലത്തെപോലെ ആധുനിക യാത്രാ സൗകര്യങ്ങളൊന്നും തന്നെ ഇല്ലാത്ത ഒരു കാലത്ത് കിലോമീറ്ററുകളോളം നടന്നുമൊക്കെയാണ്‌ മഹാകവി മൊയിന്‍‌കുട്ടി വൈദ്യര്‍ കാസര്ഗോടട്ടെത്തിയത്. അന്നത്തെ കാസറ്ഗോഡിന്റെ മഹാ കവികളായിരുന്ന "സാഉക്കാര്‍ കുഞ്ഞി ഫക്കീഹും , പട്ലത്ത് കുഞ്ഞി മായിന്‍‌ കുട്ടി വൈദ്യരും മഹാ കവി മോയിന്‍‌കുട്ടി വൈദ്യരുടെ സന്തത സഹചാരികളായിരുന്നു, മാപ്പിള സാഹിത്യത്തിന്റെ ഇത്രയും പുഷ്കലമായ ഒരു സുവര്ണ്ണ  കാലഘട്ടം പിന്നീട് കാസര്ഗോട്ടുണ്ടായിട്ടില്ല. മഹാകവി സാഉക്കാര്‍ കുഞ്ഞി ഫക്കീഹും, ബാലാമിബ്‌‌നു ഫക്കീഹും, പട്‌ളത്ത് കുഞ്ഞി മാഹിന്‍ കുട്ടി വയ്ദ്യരും ചേര്ന്നം ആദ്യകാല മഹാ കവിത്രയങ്ങള്‍, അതിനടുത്ത തലമുറയില്‍ വരുന്ന മഹാകവി ടി. ഉബൈദും, പി. കുഞ്ഞിരാമന്‍ നായരും, കിഞ്ഞണ്ണ റായിയും ചേര്ന്ന മഹാ കവിത്രയങ്ങള്‍.. ഒന്നിലധികം തവണ മൂന്ന് മഹാകവികള്‍ സമകാലികരായി ജീവിച്ച കാസര്ഗോ്ഡുപോലെ മറ്റൊരു പ്രദേശവും മലയാള മണ്ണിലുണ്ടാവില്ലെന്നതാണ്‌ വാസ്തവം.

ഒരു വിദ്യാര്ത്ഥി യുടെ കൗതുകം കെ.കെ. കരീം സാഹിബിന്റെ മുന്പികലിരുന്ന് പഴയകാല കാസര്ഗോാഡന്‍ മാപ്പിള സാഹിത്യത്തെ കുറിച്ച് ചോദിച്ചപ്പോള്‍, സി. എന്‍. അഹമ്മദ് മൗലവിയുടെ കൂടെ ചേര്ന്ന് ‌ എഴുതിയ "മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യത്തിന്റെ രചനാ വേളയില്‍ അവരനുഭവിച്ച പതിനഞ്ചു വര്ഷതത്തെ നൈരന്തര്യം കൊണ്ട് നേടിയത് മാപ്പിള സാഹിത്യമെന്ന മഹാസമുദ്രത്തില്‍ നിന്നും ഒരു കൈ കുമ്പിളില്‍ കൊള്ളുന്നത്ത്ര അറിവ്‌ മാത്രമെന്നതായിരുന്നു. കണ്ടെത്തിയതിനേക്കാള്‍ കൂടുതല്‍ നഷ്ടപ്പെട്ടു പോയ പോയകാലത്തിന്റെ സാംസ്കാരിക പൈത്ര്‌കത്തെ കുറിച്ചാണദ്ധേഹം മനസ്സുതുറന്നത്. ആദ്യമായി പട്‌ലത്ത് കുഞ്ഞി മായിന്‍‌കുട്ടി വയ്ദ്യരെ ക്കുറിച്ച് എനിക്കറിവു തന്നത് കെ.കെ. കരീം സാഹിബായിരുന്നു, ആയുര്‍‌വേദ ചികില്സിയിലെ എട്ടു വിഭാഗങ്ങളുടെ സാരാംശം ചേര്ത്ത്  വാഗ്ഭടനെഴുതിയ ബ്ര്‌ഹത്തായ "അഷ്ടാംഗഹൃദയം" എന്ന ഗ്രന്ഥം മാപ്പിള സാഹിത്യമാക്കി എഴുതിയിട്ടുണ്ടെന്ന് കേട്ടപ്പോള്‍ സത്യത്തില്‍ അത്ഭുതം തോന്നുകയും, ആ മഹാകവി കാസര്ഗോഡ്‌ പട്ടളത്തെ കുഞ്ഞിമാഹിന്‍ കുട്ടി വയ്ദ്യരാണെന്നറിഞ്ഞപ്പോള്‍ ഒരുപാട് അഭിമാനവും തോന്നി... പക്ഷേ ആ പുസ്തകം മുഴുവനുമയി കണ്ടെത്താന്‍ കരീം സാഹിബിന്റെയോ അഹമ്മദ് മൗലവിയുടേയോ പരിശ്രമങ്ങള്ക്ക്  കഴിഞ്ഞിട്ടില്ല.
പട്ലത്ത് കുഞ്ഞി മാഹിന്‍‌ കുട്ടി വയ്ദ്യരുടെ ചില വരികള്‍ മാത്രമാണ്‌ നമുക്കിന്ന്‌ സ്വന്തം...
"തിന്നിടാം നെയ്കള്‍ ചൊല്ലാം
ചിറ്റാമ്ര്‌തിടിച്ചെ നീറ്റില്‍
നെയ്യതും ചേര്ത്ത്  കാച്ചി
അരിച്ചെടുത്തിട്ടു തിന്നാല്‍
വന്നിടും ശോണിതങ്ങള്‍
ഒക്കെയും പോയിടുമോ..."   പട്ലയുടെ 'പൊലിമ' വേദിയിലവരുടെ ഈ മഹാകവിയെക്കുറിച്ച് ഞാന്‍ പറഞ്ഞപ്പോള്‍, ഇശല്‍ ഗ്രാമങ്ങളുടെ വേരുകള്‍ തേടുന്ന എം.എ. റഹ്‌മാനെ പോലുള്ളവരവിടെ കവിയുടെ കാല്പാടുകള്‍ തേടി ചെന്നതായ് ചില സഹ്ര്‌ദയരായ നാട്ടുകാര്‍ പറയുകയും, എന്റെ പരാമര്ശം‍ നാട്ടിലൊരാവേശം തീര്ക്കു കയും, പിന്നീട് മഹാകവിയുടെ ചിത്രം കണ്ടെത്തുന്നതു വരെ കാര്യങ്ങള്‍ സാധിച്ചെങ്കിലും പുസ്തകം ഇതുവരെ കണ്ടെത്താനായിട്ടില്ല.

മാപ്പിള സാഹിത്യത്തിനേറെ വളക്കൂറുള്ള കാസര്ഗോുഡിന്റെ മണ്ണില്‍ രചനാ വയ്ഭവം കൊണ്ടനുഗ്രഹീതമായ സുവര്ണ്ണ  കാല ഘട്ടമെന്നത്  1850 മുതല്‍ 1970 വരെയുള്ള കാലമാണ്‌, ഇശല്‍ ഗ്രാമമായ മൊഗ്രാലും, തളങ്കരയിലും, ചെമ്മനാടുമൊക്കെ പ്രതിഭാ ധനരരായ ഒരു പാട് കവികള്‍ ജീവിച്ചിരുന്ന സമയവും ഇതു തന്നെ.... പട്‌ളത്ത് കുഞ്ഞിമായിന്‍‌കുട്ടി വയ്ദ്യര്‍, സൗക്കാര്‍ കുഞ്ഞി ഫക്കീഹ്, ബാലാമിബ്‌നു ഫക്കീഹ്, അഹമ്മദ് ഇസ്മായീല്‍ സാഹിബ്‌, ദേളി മൊയ്തു മൗലവി, നടുത്തോപ്പില്‍ അബ്ദുല്ല, ടി. ഉബൈദ്, പി സീതികുഞ്ഞി തുടങ്ങിയ പ്രഗത്ഭരായുള്ള മാപ്പിളസാഹിത്യത്തിലെ പൊന്താരങ്ങളൊക്കെ രചനകള്‍ കൊണ്ടവിസ്മരണീയമാക്കിയ ഒരു കവന മണ്ടലം കാസര്ഗോകട്ടു നിലനില്ക്കുകന്ന ആ കാലത്ത് തന്നെയാണ്‌ ചന്ദ്രിഗിരിപ്പുഴയ്ക്കപ്പുറം ചെമ്മനാടെന്ന കൊച്ചു ഗ്രാമത്തില്‍ അങ്ങിറ്റ് വളപ്പില്‍ അപ്പിച്ച എന്ന എ.ബി.മുഹമ്മദും, സി.എച്ച്.ബി അഹമ്മദും,  ഇബ്ന്‌ ഹസ്സനെന്ന എം.എച്ച് സീതിയുമൊക്കെ രചനകള്‍ നിര്‍‌വ്വഹിച്ചിരുന്നത്.

മഹാകവി ബാലാമിബ്ന്‌ ഫക്കീഹിന്റെ സമകാലീനനായിരുന്നു ചെമ്മനാട്ടെ പ്രിയ കവി അങ്ങിറ്റ് വളപ്പില്‍ അപ്പിച്ച എന്ന എ.ബി മുഹമ്മദ്. മാപ്പിള സാഹിത്യം നെഞ്ചോട് ചേര്ത്ത് പ്രിയ കവി, എന്റെ വാപ്പ എം.എച്ച്. സീതിയും, ഇശല്‍ പെരുമയില്‍ ജീവിതം പാട്ടു പുസ്തകമാക്കിയ മൂത്ത കെ.വി. ഇസ്മായീലും എ.ബി മുഹമ്മദ് സാഹിബിനെക്കുറിച്ച് പറഞ്ഞത്, ഏത് വിഷയമായാലും നിമിഷ നേരം കൊണ്ട്‌ രചനകള്‍ നടത്തുന്ന അത്ഭുത പ്രതിഭയെന്നായിരുന്നു. 1978 മാര്ച്ച്  25ലെ ചന്ദ്രിക ആഴ്ച്ചപ്പതിപ്പില്‍ സമ്പാദകനായി വാപ്പ എഴുതിയ ഒരു കുറിപ്പാണ്‌ എബി.മുഹമ്മദ് സാഹിബിന്റെ രചനകളെ കുറിച്ച് എനിക്കേറെ അറിവ്‌ നല്കിയയത്.. സി.കെ അബ്ദുല്‍ ഖാദറും, കെ.പി മൊയ്തീന്‍ കുഞ്ഞിയും പാടി കേട്ട വരികളായിരുന്നു അന്ന് വാപ്പ പകര്ത്തിയത്.
പുലിക്കോട്ടില്‍ ഹൈദറെഴുതിയ "മറിയകുട്ടി കത്തിന്റെ രചനാ ശൈലിയും ഇശലുമോര്മ്മിപ്പിക്കുന്ന ഈ രചനയില്‍ ഹൈദര്‍ സാഹിബിന്റെ സ്വാധീനവും ഏറെയുണ്ട്.

"മുത്തിനാല്ബി  നല്കിെയൊരു കത്ത് കിട്ടിയല്ലോ
മുക്കിയക്കഥയും വായിത്തൊക്കെ അറിന്തല്ലോ

കത്തിനരുളാലെ പൊന്നെ
ഖല്ബിനലിഷ്ടം ചേര്ന്നെ പിന്നെ
മെത്തി മുഹബ്ബത്ത് തന്നെ
മേല്‍ റബ്ബറിയ്യും പൊന്നേ

ആരു പറഞ്ഞാലും കരാറൊട്ടുമേ തെറ്റൂലാ
ആലമീ ദുനിയാവില്‍ വേറെ പെണ്ണു ഞാന്‍ കെട്ടൂലാ... ..."

ഇതിനനു ബന്ധമായി തലാക്ക് ചൊല്ലിയ പാട്ടിന്റെ വരികള്‍ മനസ്സില്‍ കൊണ്ട് നടന്ന ഒരുപാട് ചെമ്മനാട്ടുകാരുണ്ടായിരുന്നു. ആ തലമുറ പിരിഞ്ഞുപോകുമ്പോഴേയ്ക്ക് നമ്മള്ക്കിുത് പകര്ത്തി യെഴുതാന്‍ കഴിഞ്ഞില്ല എന്നതാണേറെ സങ്കടം.  ജീവിതഗന്ധിയായ ഒട്ടേറെ വിഷയങ്ങളില്‍ രചന നിര്‍‌വ്വഹിച്ചപ്പോഴും, എ.ബി.മുഹമ്മദ് സാഹിബിന്റെ രചനാശൈലി വര്ണ്ണനകളില്‍ പുലിക്കോട്ടില്‍ ഹൈദറിന്റെ വരികളോട് സമാനത പുലര്ത്തു ന്ന തായിരുന്നു. മാത്രവുല്ല ഒരു വേദിയില്‍ വാപ്പ എ.ബി മുഹമ്മദ് സാഹിബിനെ അവതരിപ്പിച്ചപ്പോള്‍ അദ്ധേഹത്തിന്റെ രചനാ വിസ്മയം കണ്ട് അത്ഭുതം കൂറിയ കെ.കെ. അബ്ദുല്‍ കരീം സാഹിബ്‌ രചനയില്‍ സംശയം പ്രകടിപ്പിക്കുക കൂടി ചെയ്തിട്ടുണ്ട്.

"എടുപ്പും കൊടുപ്പും പിരിശപ്പൂവോ
ടിണക്കം കൊണ്ടൊരു നാളെ - അത്
തണിക്കുന്നേതൊരു നാളെ...

മരിച്ചു പോയാലീ കൊതിയും തീരുമോ
മരിക്കും മുമ്പ്‌ നീയൊരിക്കല്‍ വരുമോ
പിരിശത്തേനിലുള്ള ഈ രസം മാറുമോ
പിരിഞ്ഞിടാതെന്നെ തിരിഞ്ഞു നോക്കുമോ

ഞെരുക്കക്കാലത്തിലല്ലെ  നിന്നെ കനിന്തതും മലര്‍ മുല്ലെ
മലര്മുല്ല പൂവോടികന്ത ചെമ്പക മുഖവും ചന്ദിരക്കാവി

സുഖവും സുന്ദരപ്പൂവി
പളപളപ്പുടെ സദ്‌‌റും മുലയും
കളങ്കമില്ലാത്ത കഴുത്തും തലയും
കിരിവാര്ന്നി ട്ടപോള്‍ കടുക്കുമരയും
കരിനടത്തവും ചേലെ - നല്ല
കുയിലിന്റെ സ്വരം പോലെ...

ബാലാമിബ്‌നു ഫക്കീഹ് എന്ന കവി കുഞ്ഞാമുവിനേക്കാള്‍ പത്തു വയസ്സിന്‌ ചെറുതായിരുന്നു അപ്പിച്ച എന്ന കവി എ.ബി മുഹമ്മദ്. മഹാകവി മോയിന്‍‌കുട്ടി വൈദ്യരുമായി ഒരുപാട് ബന്ധമുള്ള മൊഗ്രാലിലെ തറവാട്ടിലാണ്‌ കവി ബാലാമിബ്‌നു ഫക്കീഹ് ജനിച്ചതെങ്കില്‍ ആ സര്ഗ്ഗ് വിസ്മയം അനുഭവിക്കാനുള്ള യോഗം അധികകാലം ഉണ്ടായിരുന്നില്ല. എന്നിരുന്നാലും ഇവരില്‍ സമാനതകള്‍ ഒരുപാടുണ്ടായിരുന്നു. 1894 ലാണ്‌ കവി എ.ബി. മുഹമ്മദ് ജനിച്ചതെങ്കില്‍ 1884ലാണ്‌ ബാലാമു ഇബ്‌നു ഫക്കീഹ്‌ ജനിക്കുന്നത്. 1892ല്‍ മഹാ കവി മോയിന്‍‌കുട്ടി വൈദ്യര്‍ തന്റെ സര്ഗ്ഗ സപര്യ നിര്ത്തി  ഈ ലോകത്തു നിന്ന്‌ വിടപറഞ്ഞപ്പോള്‍ അദ്ധേഹത്തിന്റെ വയസ്സ് വെറും നാല്പ്പതായിരുന്നു. അതു പോലെ നാല്പതാം വയസ്സില്‍ 1924ലാണ്‌ ബാലാമിബ്നു ഫക്കീഹും ഇഹലോകവാസം വെടിഞ്ഞത്. 1937ല്‍ തന്റെ രചനാ കര്ത്തവ്യം നിര്ത്തി  നാല്പത്തിമൂന്നാമത്തെ വയസ്സില്‍ ചെമ്മനാടിന്റെ പ്രിയ കവിയും മണ്മറഞ്ഞു. വളരെ ചുരുങ്ങിയ പ്രായത്തില്‍ ഒരുപാട് സര്ഗ്ഗ സംഭാവനകള്‍ നല്കി ഈ ലോകത്തു നിന്ന്‌ വിടപറഞ്ഞ അതുല്യപ്രതിഭകളാണ്‌ ഈ മൂന്ന്‌ കവികളും, മാത്രമല്ല അവരുടെ സര്ഗ്ഗ് സമ്പന്നതയില്‍ സ്മാനതകളേറെയും.

പട്‌ളത്ത് കുഞ്ഞിമായിന്‍‌കുട്ടി വൈദ്യരുടേയും, സൗക്കാര്‍ കുഞ്ഞി ഫക്കീഹിന്റേയും സമകാലികനായ മഹാകവി മൊയിന്‍‌കുട്ടി വൈദ്യര്‍ അകാല ചരമം പ്രാപിച്ചപ്പോള്‍ ബാലാമിബ്ന്‌ ഫക്കീഹിന്‌ വെറും എട്ടു വയസ്സായിരുന്നു പ്രായം. പിന്നീട് പിതാവ്‌ സാഉക്കാര്‍ കുഞ്ഞി ഫക്കീഹില്‍ നിന്നും പൈത്ര്‌ക മായി വരദാനം കൊണ്ട അത്ഭുത രചനാശൈലി കൈമുതലാക്കിയ ബലാമിബ്‌നു ഫക്കീഹ് തന്റെ മുമ്പില്‍ വെളിച്ചം നല്കി നടന്നു പോയ മഹാകവി മോയിന്‍‌കുട്ടി വൈദ്യരുടെയും ശൈലി കടം കൊള്ളുകയും വളരെ ചെറുപ്പത്തില്‍ തന്നെ ഇരുത്തം വന്ന കവിയായി അറിയപ്പെടുകയും ചെയ്തു. അതു കൊണ്ടാണ്‌ വടക്കേ മലബാറിലെ ഈ മഹാകവിയെ 1921ല്‍ തഞ്ചാവൂരില്‍ നടന്ന ദക്ഷിണ ഭാരത കവി സമ്മേളനത്തില്‍ അധ്യക്ഷനായി ക്ഷണിക്കുകയും, ബാലാമിബ്‌നു ഫക്കീഹ് അതില്‍ പങ്കെടുത്ത് ആ ചടങ്ങ് അനശ്വരമാക്കുകയും ചെയ്തെന്ന്‌ ചരിത്രം പറയുന്നു. അത്തരം ചരിത്രത്തിന്റെ ഒരാവര്ത്തനമായിരുന്നു 1947ലെ കേരള സാഹിത്യ പരിഷത്ത് സമ്മേളനത്തില്‍ പ്രബന്ധാവതാരകനായ മഹാകവി ടി. ഉബൈദ് സാഹിബിന്‌ കാലം നല്‍കിയ നിയോഗം. "മാപ്പിള സാഹിത്യം എഴുതി ച്ചേര്ക്കാതതെ മലയാള സാഹിത്യം പൂര്‍ണ്ണമാകില്ല" എന്ന മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ പരാമര്ശം മഹാ കവി ടി ഉബൈദെന്ന അതുല്യ പ്രതിഭ മാപ്പിള സാഹിത്യത്തിന്‌ നല്കികയ ചരിത്രപരമായ വഴിത്തിരിവുകളും, സംഭാവനകളും മുഖവിലക്കെടുത്തു കൊണ്ടാണ്‌. പുന്നയൂര്ക്കു ളം വി ബാപ്പുവിന്റേയും, ഒ.അബു സാഹിബിന്റേയും, മെഹറിന്റെയുമൊക്കെ നല്ലമലയാളത്തിലുള്ള മാപ്പിളസാഹിത്യം ജനമനസ്സുകളില്‍ സ്വീകാര്യതനേടിയ സമയത്താണ്‌ മഹാകവി ടി ഉബൈദ് സാഹിബിനെ കേരളം നെഞ്ചോട് ചേര്ത്തത്.

ആത്മ മിത്രമായ മഹാകവി മോയിന്‍‌കുട്ടി വൈദ്യരുടെ വിയോഗം സൗക്കാര്‍ കുഞ്ഞി ഫക്കീഹിനെ എത്രമാത്രം തളര്ത്തി യിരുന്നു എന്നതിന്‌ ചരിത്ര സാക്ഷിയാണ്‌ മൊഗ്രാലിലെ പാട്ട്കൂട്ടം. പിന്നീട് മൊയിന്‍‌കുട്ടി വൈദ്യരുടെ പിതാവ്‌ ഉണ്ണി മമ്മദ് സാഹിബ്‌ കാസര്ഗോമഡ് മൊഗ്രാലിലെത്തുകയും, സൗക്കാര്‍ കുഞ്ഞി ഫക്കീഹ്‌ സാഹിബിനെ കാണുകയും ചെയ്തിരുന്നു. പ്രസിദ്ധകവിയായിരുന്ന അമ്പായത്തിങ്ങല്‍ കുഞ്ഞാമൂട്ടി സാഹിബായിരുന്നു ഉണ്ണി മൊമ്മദ് സാഹിബിനെ അനുഗമിച്ച്‌ മൊഗ്രാലിലെത്തി സൗക്കാര്‍ കുഞ്ഞി ഫക്കീഹ് സാഹിബിനേയും, പട്‌‌ളത്ത് കുഞ്ഞി മായിന്‍ കുട്ടി സാഹിബിനേയും കാണാന്‍ അവസരമൊരുക്കിയത്. മഹാകവി മോയിന്‍‌കുട്ടി വൈദ്യരുടെ അവസാന കാല ക്ര്‌തിയായ 'ഹിജ്‌റ' കാവ്യത്തിന്റെ 26 ഇശലുകള്‍ മാത്രമാണ്‌ വയ്ദ്യര്ക്ക്  എഴുതാന്‍ സാധിച്ചത്, പിന്നീട് ആ ക്ര്‌തി പൂര്ത്തീ കരിച്ചത് മൊഗ്രാലിലെ മാഹാകവിത്രയങ്ങളായിരുന്നു. 1891ലെ ഹിജ്‌റ മഹാകാവ്യം പകര്പ്പ്വകാശം റെജിസ്റ്റര്‍ ചെയ്തിരിക്കുന്നത് വാരിയന്കുവന്നത്ത് കുഞ്ഞഹമ്മദ് ഹാജി, മമ്പുറം ഫസല്‍ തങ്ങള്‍ എന്നിവരുടെ നാമത്തിലാകയാല്‍ പിന്നീട് സാമാന്യേന ഹിജ്‌റ പൂര്ത്തി യാക്കിയത് മഹാകവിയുടെ പിതാവ്‌ ഉണ്ണി മൊമ്മദെന്ന്‌ ചരിത്രം രേഖപ്പെടുത്തി. പക്ഷേ വയ്ദ്യര്ക്ക്  മുമ്പോ, വൈദ്യര്‍ ജീവിച്ചിരിക്കുമ്പോഴോ, വൈദ്യരുടെ മരണ ശേഷമോ മറ്റൊരു മാപ്പിള സാഹിത്യ രചന ഉണ്ണി മമ്മദ് സാഹിബ് നടത്തിയിട്ടില്ല. അതിനാല്‍ അവസാനകാല ഹിജ്‌റയുടെ പ്രധാന ഭാഗങ്ങളെല്ലാം തന്നെ ബാലാമിബ്നു ഫക്കീഹിന്റെ തൂലികയില്‍ നിന്നതാണെന്ന്‌ ഇശല്‍ പൊരുത്തങ്ങള്‍ പറഞ്ഞു തരും...അതാണ്‌ സത്യം.

"അങ്കണത്തില്‍ അഞ്ചുതാളം ആറും കൂടി പാടടാ
അക്കുലച്ച അച്ചതപ്പു അമ്പലത്തിലുണ്ടടാ
അങ്കണത്തില്‍ താളമിട്ട് താനമാനം നേടടാ
തട്ടകെട്ടി ബുട്ടുറട്ടി തച്ചികാര്‍ പൊലിക്കടാ
മങ്കണത്തില്‍ മാലയുണ്ട് മാങിമാറണയടാ
മന്തിരിച്ചി പിന്തിരിച്ചി മന്ത മുന്തി തള്ളടാ"

കുൻ കുൻ കുൻ കുരു മുഹമ്മദ്‌ നബിപത
മലരടി തടിപടി പോ പോ പോയടി
കുൻ കുൻ കുൻ കുരുവേ..

അൻ ഇൻ ഉൻ അലി മണ്ടകൈ യാഗിന
അച്ചര മുച്ചുടൻ അഹമദുവ
അദിയാം മദിയാം മതിമുഹമ്മദ്‌ മടി
കുൻ കുൻ കുൻ കുരുവേ..

ബിൻ ബിൻ ബുൻ ബദ്‌റുളകളിലും ഹാമിദ്‌
ബദഇലരുൾപൊരുൾ ബർസഖ്‌ വ
ബരരാം ദുരരാം സദ മുഹമ്മദ്‌ മടി
കുൻ കുൻ കുൻ കുരുവേ..

മൻ മിൻ മുൻ മറ പൊരുളുരിയവ
മദ്‌ ശദ്ദാക്കിനെ അംസ്‌ സുക്കൂൻ
മുഖ്‌താ നുക്താൻ ഗുരു മുഹമ്മദ്‌ മെടി
കും കുൻ കുൻ കുരുവേ..

സൻ സിൻ സുൻ സദചുവമുള മഹ
സാദു മുഈനുദ്ദീനെനിലേ
സഖിയാ മഖിയാ സഖി മുഹമ്മദ്‌ മെടി
കുൻ കുൻ കുൻ കുരുവേ.."

മഹാകവി വൈദ്യര്‍ ഇശലുകളുടെ ആദി താള രചനാ ശൈലികളില്‍ ബാലാമിബ്‌‌നു ഫക്കീഹിന്റെ രചനാ വൈഭവം തന്നെയാണ്‌ സമകാലീനനായ ചെമ്മനാടിന്റെ കവി എ.ബി. മുഹമ്മദിന്റെ ശൈലിയും. അനുകരണങ്ങളില്‍ പുലിക്കോട്ടില്‍ ഹൈദറും, ബാലാമിബ്‌നു ഫക്കീഹും മാത്ര്‌കയാകുമ്പോള്‍ ഈ മൂന്ന് പ്രതിഭകളും സമകാലീനരാണ്‌ എന്നതാണ്‌ ചരിത്ര വസ്തുത...എ. ബി. മുഹമ്മദ് സാഹിബിന്റെ മറ്റൊരു രചന ഇതാണ്‌..

"കത്തുന്ന കൈവിളക്കിനെ ഞാന്‍ വെടിഞ്ഞല്ലോ
കരകാണാതിരുട്ടിനാല്‍ കുടുങ്ങിയല്ലോ - ഖല്ബില്‍
നിരൂവിച്ച നിലാവിന്ന്‌ ഉദിച്ചില്ലല്ലോ...

കനിയേ നീ പറഞ്ഞവാക്കതും കൈകൊണ്ടന മോന്തി
സമയമില്‍ മലവെള്ള ചളിയും നീന്തി - തമ്മില്‍
പറഞ്ഞുള്ള ശര്ത്തും  നീ പറിച്ചു ചീന്തി...

കൊണ്ടാടി രസിത്തോട്ടെ കൊതിവീട്ടി മരിച്ചാട്ടെ
കൂറുള്ള മലര്‍ നെഞ്ചില്‍ മരുങ്ങിക്കോട്ടേ - നിന്റെ
കോമള മുഖം നാറ്റി മണത്തീടട്ടേ..."

എ.ബി മുഹമ്മദ് സാഹിബിന്റെ തലാക്ക് പാട്ട് ചെമ്മനാടില്‍ പ്രചുര പ്രചാരത്തിലുണ്ടായിരുന്നെങ്കിലും, ചുരുക്കം ചില വരികള്‍ മാത്രമേ എനിക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ളൂ. പല വേദികളിലും അതിന്‌ ശ്രമിച്ചെങ്കിലും കൂടുതല്‍ കണ്ടെത്താന്‍ എനിക്കായില്ല.

ചെമ്മനാട്ടുകാരനായ മറ്റൊരു പ്രശസ്ത കവിയായിരുന്നു ബടക്കംബാത്തെ സി.എച്ച്.ബി അഹമ്മദ്. ഒരു പക്ഷേ കേരളത്തിലെ മാപ്പിള സാഹിത്യലോകത്തദ്ധേഹത്തിന്റെ നാമം പ്രചരിക്കുന്നതിനേക്കാളും അധികം അദ്ധേഹമെഴുതിയ പാട്ടുകളാണ്‌ പ്രചുര പ്രചാരം നേടിയത്. അക്കാലത്തെ രാത്രി നിക്കാഹുകളില്‍ പുതുമാരന്‍ പുതുനാരിയെ തേടി കൈമുട്ടിയ ഒപ്പനതാളത്തിലൊക്കെയും ആ മഹാ പ്രതിഭയുടെ വരികളായിരുന്നു പാടിയിരുന്നത്. "മണവാളനും മണവാട്ടിയും" എന്ന സി.എച്ച് ബിയുടെ ഒപ്പനപാട്ടുകളുടെ സമാഹാരം അന്ന്‌  തിരൂരങ്ങാടിയിലെ സി. എച്ച് മുഹമ്മദ് ആന്റ് സണ്സ്ഭ പ്രസിദ്ധീകരിക്കുകയും അത് കേരളക്കര മുഴുവനും പാടി നടക്കുകയും ചെയ്തിരുന്നു. ഒരുപക്ഷേ ചെമ്മനാടുനിന്ന്‌ പ്രചാരം നേടിയ മറ്റൊരു ഒപ്പനപാട്ട് വേറെയുണ്ടാവില്ല.

മാല ഞാന്‍ പണി ചെയ്യാന്‍ ഒരുങ്ങിഘോഷാ
മാലേറ്റം പണിതുള്ള പലേ തമാശാ

ആശകളാലെ പറഞ്ഞിടുവാനേ
ആവതരുളിട് നീ സുബ്‌ഹാനേ
ആദി പരാപരനായ പുരാനേ

ചമയുന്നേ പുതുമാരന്‍ മിനുസത്താലേ
സഭപാടീ ധ്വനി രാഗം സിത്താറാമേലേ

ആളുകള്‍ അനവധി എന്തൊരു ഘോഷാ
ആടി തമാശകളും പലവാശാ
മോടിയിലുള്ളലങ്കാര വിശേഷാ

അലങ്കാര പുതുമാരന്‍ പുറപ്പെടുന്നേ
അനവധി ചമയങ്ങള്‍ അണിഞ്ഞീടുന്നേ

തിളതിളങ്ങും പല പട്ടുറുമാലും
കലപല കരയുന്ന ചെരുപ്പുകളാലും
പളപള മിന്ന്‌‌ണ മോതിരത്താലും

മോതിരം പലതരം വിരലിലിട്ട്
മോഹന മൊരു വാച്ച് കയിക്ക് ചിറ്റീ

ചുറ്റിയ സാലത് പട്ടൊളി മിന്നി
നെറ്റി വിയര്പ്പു  തുടക്കുവതിന്ന്‌
മട്ടമിലുള്ള റുമാലതു തുന്നി

തുന്നിയ ഉറുമാലിന്‍ നടുക്ക് ചിത്രം
തിങ്ങിയ മരത്തിന്റെ മികച്ചെ ചിത്രം

ചിത്രമതെന്തൊരു ചന്തമൊരുക്കാം
മിത്രരെ വാക്ക് ചുരുക്കി ഉരക്കാം
പത്രമതില്‍ തവിലൊന്നു കുറക്കാം

കുറക്കാം ഞാന്‍ പുതുമാരന്‍ നടകൊള്ളുന്നേ
ചുരുക്കത്തില്‍ വിവരം ഞാന്‍ പറഞ്ഞീടുന്നേ

അപ്പുതുമാരനകത്തിലുള്ളശാ
അങ്ങിനെ ഇന്ന് മൊഴിവതിന്‍ ഭാഷാ
എങ്ങിനെയാണറിവില്ല വിശേഷാ

ഇല്ലാ, ഒട്ടറിവെന്നില്‍ അതു വര്ണ്ണിേക്കാം
ഇശലൊത്തെ പുതുമാരന്‍ മനക്കലെത്താന്‍

എത്തിടുവാന്‍ തിരക്കിട്ടെ വിചാരം
ഒത്തിടുവാന്‍ പുതുമാരന്‌ സാരം
എത്തിരയും ഉണ്ടാകുമെ പൂരം

പാരമാം നയനത്തില്‍ വിചാരമുണ്ട്
പാങ്ങോട്ടെ വിവാരിക്കാന്‍ പ്രയാസമുണ്ട്

ഉണ്ടതിനേ വിവരിച്ച് ചുരുക്കാന്‍
ആയതിനാല്‍ ചരിതത്തെ ചുരുക്കാം
പോവുകയാണ്‌ ചുരുക്കിതു തീര്പ്പാ ന്‍
കൂറുന്നു പുതുനാരി വിവരം കീഴേ
കൂസാതെ ഇവ പാടി അറിയാം ചോടേ...


സി.എച്ച് ബി അഹമ്മദ് സാഹിബിന്റെ സമകാലികനായ മറ്റൊരു പ്രശസ്തകവി കാസര്ഗോചഡുണ്ടായിരുന്നു, ജന്മം കൊണ്ട് മൊഗ്രാല്‍ കാരനാണെങ്കിലും ചെമ്മനാട്ടുകാര്ക്കേപറെ പ്രിയങ്കരനും കര്മ്മം മേഖലകൊണ്ടും ബന്ധു ബലം കൊണ്ടും നിരന്തരം ചെമ്മനാട്ടുകാരനുമായ അഹമ്മദ് കുട്ടി സാഹിബ്‌. പാട്ടെഴുത്തു കാരനും, പണ്ഡിതനും നല്ല പാട്ടുകാരനുമായിരുന്ന അദ്ധേഹം അക്കാലത്തു തന്നെ മൊഗ്രാല്‍ പാട്ടുകൂട്ടങ്ങളിലൂടെ വളരെ പ്രശസ്തനാവുകയും, ആദ്യകാലത്തെ മാപ്പിള സാഹിത്യ ഗവേഷകന്മാര്പോനലും അദ്ധേഹത്തിന്റെ രചനകളിലെ അസാമാന്യ പദ വൈഭവം ഒരുപാട് പ്രകീര്ത്തിഷക്കുകയും ചെയ്തിരുന്നു. പിതാവ്‌ ഇസ്മായീല്‍ ഫക്രുദ്ധീന്‍ സാഹിബിന്റെ പേരും ചേര്ത്ത്  "അഹമ്മദ് ഇസ്മായീല്‍ മൊഗ്രാല്‍" എന്നാണദ്ധേഹം മാപ്പിള സാഹിത്യലോകത്ത് തന്നെ നാമം തങ്ക ലിപികളില്‍ എഴുതി ച്ചേര്ത്തസത്. ചെമ്മനാട്ടെ സൗഹ്ര്‌ദ കൂട്ടങ്ങളിലെന്നും, പരസഹായിയായ, രക്ത ബന്ധം കൊണ്ടെന്റെ ജ്യേഷ്ട സഹോദരനായ "മുജീബ്‌ കൈന്താറിന്റെ" വല്യുപ്പയാണ്‌ അഹമ്മദ് ഇസ്മായീല്‍ സാഹിബ്‌. ചെമനാടുമായുള്ള അദ്ധേഹത്തിന്റെ ആത്മ ബന്ധം മനസ്സിലാക്കിതരുന്നതാണദ്ധേഹം മാഹിന്‍ ശംനാടിന്റെ സ്മരണയ്ക്കു വേണ്ടി 1957ല്‍ എഴുതിയ ഒരു ഗാനം.

സുവനപൂങ്കാവനമാം ചെമനാടെ
ന്നവനില്‍ ഉദിത്തെ മഹാനരെ
സുചക മാഹിന്‌ം  നാട് ഖാന്‍ സാഹിബ്
ഹാജിയെണ്ടന്ന പ്രധാനരേ

പുവനി ഈ കേരള ദേശത്തില്‍ എങ്ങുമേ
പൂമതിയായ് ശുഹര്‍ ഏറ്റി വിളങ്ങുമെ
നവലും ധനവാങ്കളില്‍ ബഹു ചിങ്കമേ
നാമോര്ഗയണത്തില്‍ ബഹുമാനി ത്തങ്കമേ
ചിങ്കാര പൂങ്കനിയേ - വിലസുന്ന-
ലങ്കാരത്തേന്‍ കനിയേ...

ഇശല്‍ ശീലുകള്‍ ഉറവ വറ്റാതെ അനസ്യൂതമൊഴുകിയ രണ്ട് പുഴകളായിരുന്നു കവികളായ മൊഗ്രാലിലെ അഹമ്മദും, ചെമ്മനാട്ടെ അഹമ്മദും. മണവാളനും മണവാട്ടിയും എന്ന വളരെ പ്രസിദ്ധമായ കല്യാണ പാട്ടുകള്ക്ക്  പുറമേ 'ഖല്ബ്റ ഉരുകിയ പെണ്ണ്‌,' 'പൂമാല' തുടങ്ങിയ പാട്ട് പുസ്തകങ്ങളും തിരൂരങ്ങാടിയിലെ സി.എച്ച് മുഹമ്മദ് ആന്റ് സണ്സി്ല്‍ നിന്നും സി.എച്ച്.ബി പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും വരികളെല്ലാം ഇന്ന്‌ നമ്മുടെ കയ്യില്‍ നിന്നും നഷ്ടപ്പെട്ടുപോയ അവസ്ഥയാണ്‌. ഇങ്ങിനെ കൈമോശം വന്നു പോയത് വെറും ഇശല്‍ ശീലുകളല്ല, മറിച്ച് ഒരു പ്രദേശത്തെ സാംസ്കാരികമായ മുന്നേറ്റത്തിന്റെ നാഴികക്കല്ലുകളാണ്‌. ചെമ്മനാടിന്റെ മാറില്‍ അവരടയാളപ്പെടുത്തി നടന്നുപോയ അവരുടെ കാല്പ്പടുകള്‍... എല്ലാം മാഞ്ഞുപോകുന്നതിന്‌ മുമ്പ് നമുക്കൊത്തൊരുമിച്ച് ഒരല്പമെങ്കിലും കണ്ടെത്താം.
സി.എച്.ബി അഹമ്മദ് സാഹിബിന്റെ "മണവാളനും മണവാട്ടിയും" എന്ന ഒപ്പന ശീലുകള്‍ പോലെ വളരെ പ്രസിദ്ധമാണ്‌ അഹമ്മദ് ഇസ്മായീല്‍ സാഹിബിന്റെ "പുതിയ നിക്കാഹ് മാല". ഒപ്പന മല്സകരങ്ങളില്‍ പല വേദികളില്‍ പലതരം മാറ്റത്തിരുത്തലികളോടെ പാടിയിരുന്ന നിക്കാഹ് മാലയിലെ യതാര്ത്ഥ  വരികളില്‍ നിന്ന്‌ ഒരു ഒപ്പന ചായലും മുറുക്കവും ഇവിടെ ചേര്ക്കാം

(ഒപ്പനചായല്‍)
"അഹദിയത്തണ്ടദിശയത്തില്‍ അഹമ്മദിന്‍ നൂറുല്ഭടവിച്ചു
അതി പ്രിയത്തില്‍ സഞ്ചരിപ്പിത്തിടയ് പലെ മറകള്‍ മറച്ചു
വഹദിയത്താലുള്‍ ജലാലിയത്ത് ദര്ശതനകാരണിച്ചു
ഓമനര്‍ നബി വിയര്ത്തെ  നാരമാല്‍ സകലം പടച്ചു...

(ഒപ്പനമുറുക്കം)
"ആദരിത്തുദിപിത്ത് തിശാമക്കത്ത്
അല്ഭുദത തരത്താലും വളര്ന്നൂ  മുത്ത്

മുത്ത് നബീ ഇറസൂല്‍ മഹമൂദാ
ബിത്ത് മുതല്‍ സര്‍‌വ്വത്തിനും നാഥാ
കത്തനവന്‍ പുകളോതിയെ മോദാ

മോദാരം നബിക്ക് മീം ഉമര്‍ തമാമാ
മേല്മംയില്‍ നുബുവത്തും രിസാലത്തുമാ

മാഗുണം അന്നബിക്കുണ്ടതില്‍ പിന്നെ
ബേഗം കുഫിര്കനളെ മുന്നിലെ ചൊന്നെ
മോകമില്‍ ദീന്‍ മുറ ഓതിടൈ അന്നെ...



മഹാകവി ടി, ഉബൈദ് സാഹിബിന്റെ കേരളപ്പിറവി ഗാനം വളരെ പ്രസിദ്ധമാണ്‌. അക്കാലത്ത് കവി സി.എച്ച്.ബി അഹമ്മദും ഒരു 'കേരളപ്പിറവി ഗാനം എഴുതിയിരുന്നു. ആദ്യമായി അത് പ്രസിദ്ധീകരിച്ചത് എന്റെ പിതാവിന്റെ ഉടമസ്തതയിലുണ്ടായിരുന്ന പ്രസിദ്ധീകരണാലയമായ ' അനീസാ ബുക്ക് ഡിപ്പോ' യില്‍ നിന്നാണ്‌. അന്നത്തെ പാട്ടെഴുത്തുകാര്ക്ക്  വളരെ പ്രചോദനമായിരുന്നു മഹാനായ സി.എച് ബി, പക്ഷേ വിധി ആ കവിയെ വളരെ പെട്ടെന്ന്‌ തട്ടിയെടുത്തു, 1962ല്‍, ഇരുപത്തി ഒന്നാമത്തെ വയസ്സില്‍ ഇഹലോകവാസം വെടിഞ്ഞു. ഈ ചുരുങ്ങിയ ജീവിത കാലയളവിലാണദ്ധേഹം ഇശലിന്റെ മാസ്മരികത തീര്ത്ത്  മാപ്പിള സാഹിത്യ ലോകത്ത് തന്റെ നാമം അടയാളപ്പെടുത്തി ചെമ്മനാടിനഭിമാനമായി അകാലത്തില്‍ നടന്നു പോയത്.

ചെമ്മനാടിന്റെ ഇശല്‍ പെരുമയില്‍ പഴയകാലത്തെ പ്രമുഖ കവികളില്‍ ഇന്ന് ജീവിച്ചിരിക്കുന്നത് "ഇബ്‌‌നു ഹസ്സന്‍ എന്ന തൂലികാ നാമത്തില്‍ പാട്ടെഴുതിയിരുന്ന എം. എച്ച്. സീതി മാത്രമാണ്‌.  പിതാവ് മുണ്ടാങ്കുലം ഹസ്സന്‍ കുട്ടിയുടെ മരണ ശേഷം പതിനൊന്നാം വയസ്സില്‍ അനാഥനായി കുടും‌ബ ഭാരം തോളിലായ സീതി സബീന പാട്ടുകളും കിതാബുകളും ഒരു കൊട്ടയിലാക്കി ചുമന്ന്  വീടു വീടാന്തരം വില്പന നടത്താന്‍ തുടങ്ങി. കൊട്ട തലയിലിരിക്കുമ്പോഴും കയ്യിലൊരു സബീനപാട്ട് കൂടെ നടക്കുകയും, നടന്നു വായന വ്യായാമമാക്കുകയും ചെയ്തു ആ ബാലന്‍. പാട്ടു പുസ്തക വില്പ്പന നടന്നില്ലെങ്കിലും വായന തക്ര്‌തിയായി നടന്നു. ചെറുപത്തില്‍ തന്നെ പാട്ടെഴുത്തും കൂടെ കൂടി.
മദ്രസ വിദ്യാര്ത്ഥി കള്ക്ക്ി പാടാന്‍ വേണ്ടിയായിരുന്നു ആദ്യകാലത്ത് മാപ്പിള ഗാന രചന നടത്തിയത്. അതില്‍ പ്രധാന ഇശലുകളായിരുന്നു 'ദൗലത്തും മൊഞ്ചിന്റെ പത്രാസും, ഫേഷന്‍ ലേഡിയും, മരണ സ്മരണയുമൊക്കെ. പിന്നീട് ആശംസാ ഗാനങ്ങളായിരുന്നു പ്രധാന രചന.

മാപ്പിള സാഹിത്യത്തില്‍ കല്യാണ വേളകളില്‍ ഇശലൊരുക്കിയ 'കവിതാളന്മാരില്‍' ആദ്യമായി വരന്റേയും വധുവിന്റേയും പേരുകള്‍ കോര്ത്തി ണക്കി ആശംസാ ഗാനങ്ങളൊരുക്കിയത് പ്രശസ്ത കവി കെ.ടി. മൊയ്തീന്‍ സാഹിബായിരുന്നു. അദ്ധേഹമെഴുതിയ അപ്പപ്പാട്ടും, അമ്മായിപ്പാട്ടുമൊക്കെ കല്യാണവേളകളില്‍ ഒഴിച്ചുകൂടാനാവാത്ത ഒരിശലായ് മാറുകയും ചെയ്തു. എന്നിരുന്നാലും 'വട്ടപാട്ടുകളുടെ ഉപജ്ഞാതാവ്‌ മഹാകവി മൊയിന്‍‌കുട്ടി വൈദ്യര്‍ തന്നെ.

വയല്‍ വരമ്പും, ബിഗിലോര്മ്മുയും കൂട്ടം കൂടിയുള്ള പാട്ടുല്സടവവും കൈമുട്ടിക്കളിയും ഒന്നുമില്ലാത്ത ഒരു വിവാഹ ചടങ്ങ് സങ്കല്പ്പിക്കാന്‍ കഴിയില്ല. മൈലാഞ്ചിപ്പാട്ട്, അപ്പപ്പാട്ട്, അമ്മായി പാട്ട്, തശ്‌രീഫ് ഒപ്പനപ്പാട്ടുകൾ (ആണുങ്ങളുടെ ഒപ്പന) പിന്നെ നിക്കാഹും കഴിഞ്ഞ് തന്റെ പ്രിയ മിത്രങ്ങളുടെ കൂടെ പുതുമാരന്‍ പുതുനാരിയെ തേടി വീട്ടിലേക്ക് പോകുമ്പോള്‍ പാടിയിരുന്ന "വഴിനീള പാട്ട്",  പുതു മണവാട്ടിയുടെ വീട്ടില്‍ പുതിയാപ്പിളയെ ആനയിച്ച് അച്ചിപ്പായയിൽ വെള്ളത്തുണി വിരിച്ചിരുത്തി ചുറ്റും കൂടി നിന്ന്‌ പാടുന്ന "വട്ടപ്പാട്ട്", "പുതുക്ക പാട്ട്", പുതുമണവാളനെ 'അറയിലാക്കുന്ന സമ്പ്രദായം നില നിന്നിരുന്ന നമ്മുടെ നാട്ടില്‍, പെണ്ണിനെയും വിളിച്ചിരുത്തി പാലും നല്കിത ബന്ധു മിത്രാധികളായ സ്ത്രീകള്‍ ചുറ്റും കൂടി നിന്ന് കൈകൊട്ടി പാടുന്ന "കട്ടിലൊപ്പന" ഇങ്ങനെ പഴയ കാല കല്യാണത്തിന്‌ ആദ്യാവസാനം വരെ ഒഴിച്ചു കൂടാനാവാത്ത ആശംസാ ഗാനങ്ങളുടെ ഒരു സാധ്യതയായിരുന്നു നിലനിന്നിരുന്നതെങ്കിലും ഇതിനെ ഒരു വ്യവഹാര സംസ്കാരത്തിലേക്ക് കൂട്ടികെട്ടിയത് കെ.ടി. മൊയ്തീന്‍ സാഹിബായിരുന്നെങ്കിലും, ആശംസാ ഗാനങ്ങളുടെ തമ്പുരാനായി വടക്കേ മലബാറില്‍ പാട്ടുല്സ വം തീര്ത്ത്ത് അസീസ് തായിനേരി എന്ന പയ്യന്നൂര്ക്കാങരനായിരുന്നു. ഇശലുകളൊരുക്കി ഒരുപാട് ജീവിതം എഴുതിചേര്ത്തു  ആ മഹാനുഭാവന്‍. പ്രശസ്ത മാപ്പിള കവികളായിരുന്ന എം.കെ. അഹമ്മദ് പള്ളിക്കരയും, പ്രേംസൂറത്തുമൊക്കെ തായിനേരി കളരിയില്‍ ഇശലിന്റെ ആശാന്മാരായിരുന്നു.



എന്നാല്‍ ആദ്യകാല താലോല പാട്ടുകളെഴുതിയത്  തശ്‌രിഫെഴുതിയ കോട്ടപ്പറമ്പത്ത് കുഞ്ഞിക്കാക്കയായിരുന്നു.
"താലേലം താലേലം ത്വാഹാ നബിയേ
താഹിറത്താം ബദര്‍ പാത്ത് ഹലീമാ
താലേലം വാനേറും മാഹീന്‍ നബിയേ
താലേലം കൊള്ളും നാള്‍ തായീ ഹലീമാ"

പഴയ നിക്കാഹ്‌ മാലയുടെ കര്ത്തായവായ മൊഗ്രാലിലെ നടുത്തോപ്പില്‍ മമ്മിഞ്ഞി മൗലവിയുടെ അഹദാമരതാരാട്ട് മൂളാത്ത ഉമ്മമാര്‍ കേരളക്കരയിലുണ്ടാവില്ല.
"അഹദാമരത്തില്‍ മറൈന്തോരേ - ഹഖാല്‍
കുഞ്ഞിനെ കാപ്പ് നീ മന്നാനേ
ആരമ്പ പൊന്‍‌കിളി ആറ്റലാം - കുട്ടി
താലേലം കുഞ്ഞി നീ താലേലം...

മഹാ കവി ടി. ഉബൈദ് സാഹിബിന്റെ വാരുറ്റ പൈതലേ താലേല പാട്ടുകളും അക്കാലത്ത് വളരെ പ്രചുര പ്രചാരം നേടുകയും, ഉമ്മമാര്‍ കുഞുഞിനെ ഉറക്കാനത് നിരന്തരം പാടുകയും ചെയ്തിരുന്നു.
വാരുറ്റ പൈതലേ തലേലം - റബ്ബിന്‍
കാരുണ്യ കാതലേ താലേലം
ആമിന തന്‍ പൊന്‍‌കിടാവല്ലോ - പാരില്‍
തൂമ വളര്ത്തും  നിലാവല്ലോ
ആരോമല്‍ തിങ്കളുദിക്കുന്നു - തിങ്ങും
കൂരിരുളോടി യൊളിക്കുന്നു.

പ്രധാനമായും താരാട്ട് കല്യാണ ആശംസാ ഗനങ്ങളുടെ ചുവടു പിടിച്ചു തന്നെയായിരുന്നു സീതിയുടേയും ആദ്യകാല രചനകള്‍.
1966ല്‍ സീതി എഴുതിയ താലോല ഗാനം

"ആദിയില്‍ ഹംദും സ്തുതിയുരത്തു ഞാനെ - തിരു
ധൂതരന്നെബിയില്‍ ഓതീ സലാമേ
നീതരന്നബീ സഹബാരില്‍ സലാമേ - എന്നും
നീരിആ അരുളണം റബ്ബുല്‍ ഹളീമേ
ആയതില്‍ പിന്‍ ഗീതക മോതുന്നു ഞാനേ - എന്നില്‍
ആവതും ഖുവ്വത്തുമേക് യാ റഹീമേ
ഓമനപ്പൂ ആയിശാകുഞ്ഞോമലാളേ - എല്ലാ
നാളിലും തുണക്കണം നീ യാ റഹീമേ
പൊന്‍ കരളേ ആയിശാ കരഞ്ഞിടാതേ - വേഗം
നിന്‍ മിഴിയൂടീ ഉറങ്ങെന്‍ പൊന്നു മോളേ...."
"കനകപ്പൂമലര്‍ മുഹമ്മദ് ഹുസൈന്‍ മുജീബുല്ലാ
കനിമോനെ സുഖത്തോടെ സദാ കാത്ത് വലര്‍ത്തല്ലാ
അരുമപ്പൂ മലരാളെ കനിയേയെന്‍ കിളിയാളേ
കരളിങ്കല്‍ കുളിരേകും കനിമുത്ത് മുജീബുല്ലാഹ്...    

ബന്ധു മിത്രാദികളുടെ കുഞ്ഞുങ്ങള്ക്കു് വേണ്ടി ആശംസകള്‍ പാടി ഇശലൊരുക്കിയ സീതി  പില്ക്കാ ലത്ത് ഇസ്ലാമിക ചരിത്ര സംഭവങ്ങളുടെ പാശ്ചാത്തലത്തില്‍ സാര സമ്പൂര്ണ്ണടമായ ക്ര്‌തികള്‍ രചിക്കാന്‍ തുടങ്ങി. സമൂഹയത്തിലെ ദുരാചാരങ്ങക്കദ്ധേഹം ഇശല്‍ വരികളില്‍ മറുപടി നല്കിണ, കാതു കുത്തെന്ന പ്രസിദ്ധ രചന അദ്ധേഹം ആദ്യമായി ബന്ധുവായ 'സി.എല്‍. മഹമൂദിന്റെ (മണലില്‍) കല്യാണത്തിന്‌ പാടിയപ്പോള്‍ സഹ്ര്‌ദയരായ ചെമ്മനാട്ടുകാരത് നെഞ്ചേറ്റുകയും, പിന്നീട് കെ.വി. ഇസ്മായിലെന്ന പാട്ടുകാരനത് പൊതുവേദികളില്‍ പാടുകയും ചെയ്തു. അടുത്ത കാലത്താണ്‌ മേളം ഇബ്രാഹീമൊരുക്കിയ ആള്ബ ത്തില്‍ ഈ ഗാനം കണ്ണൂര്‍ സീനത്ത് പാടിയത്.

"കാതുകള്‍ തുളകുത്തി തുളച്ച്‌ പൊന്നണിഞ്ഞീടല്‍ പ്രാക്ര്‌ത പതിവാണ്‌ കേട്ടോ തിരു
ഖത്വിമന്നെബി ത്വാഹ പഠിപ്പിച്ച മതത്തിന്റെ മാത്ര്‌ക അതിലില്ലെന്നോര്ത്തോവ...
ദീനിലെ വിധിയല്ല സുന്നത്തില്ല നമുക്ക്
മാനിനിക്കലങ്കാരം വരുത്തില്ല ഗ്രഹിക്ക്
നാകപ്പൂമലര്‍ ഹൂറുല്ലീങ്കളിലും ശരിക്ക്
നായകന്‍ ഫള്‌ലേകി പടച്ചോരോരുരക്ക്.. ...

ഇബ്രാഹീം നബിയുടെ ത്യാഗസ്മരണകള്‍ അനുസ്മരിക്കുന്ന ചരിത്ര സംഭവങ്ങളെ കോര്ത്തി ണക്കി സീതി രചിച്ച കഥാപ്രസംഗമാണ്‌ "ത്യാഗത്തിന്റെ ബലിപീഠത്തില്‍ എന്ന ക്ര്‌തി. ആയിശാബീഗം പോലുള്ളവര്‍ ഹ്ര്‌ദിസ്തമാക്കിയ ഈ രചന അക്കാലത്ത് ഒരുപാട് വേദികളില്‍ അവതരിപ്പിക്കപെട്ടിട്ടുണ്ട്.

പിറന്നിടുന്നിതു പാവന സുദിനം
പിറന്നിടുന്നൊരു മോഹന സുദിനം
പെരുത്ത ത്യാഗത്തിന്‍ ചരിത്രമോര്ത്തി്ടു
മഹത്തമസ്സുദിനം - പുകലൊളി
പരത്തി പാരിടം പവിത്രമാക്കിടു
മഹത്ത്വമസ്സുദിനം

ജഗന്നിയെന്താവിന്‍ പ്രിയ മിത്രം
ജഗത് പ്രവാചക തന്റെ ചരിത്രം ....


ഇത്തരം രചനകളൊക്കെ അദ്ധേഹം വീണ്ടുമെഴുതി സൂക്ഷിച്ചിട്ടുണ്ടെങ്കിലും മറ്റനേകം രചനകള്‍ കൈമോശം വന്നുപോയതില്‍ ഒരുപാട് സങ്കടമുണ്ട്.
പ്രവാചക പുത്രിയായ ഫാത്വിമാ ബീബി (റ) യുടെ ജീവിത കഥയാവിഷ്കരിച്ച "ഹസ്രത്ത് ഫത്തിമത്ത് സുഹ്‌‌റ (റ)" എന്ന ക്ര്‌തിയുടെ രണ്ടാം പതിപ്പിന്റെ മുഖവുരയില്‍ മഹാകവി ടി.ഉബൈദ് സാഹിബെഴുതി " പ്രവാചകപുംഗവനായ മുഹമ്മദ് മുസ്തഫാ (സ:അ) തിരുമേനിയുടെ ഓമന മകള്‍ ഹസ്രത്ത് ഫാത്തിമ (റ) യുടെ ചരിത്ര സംക്ഷേപം ഉള്കൊീള്ളുന്ന ഈ ലഘു ക്ര്‌തി കൗതുകത്തോടെയാണ്‌ ഞാന്‍ വായിച്ചത്. ഇതിലെ ഭാഷ ലലിതമോഹനമഅണെന്ന്‌ മാത്രമല്ല അനുവാചക ഹ്ര്‌ദയത്തെ ഒടുവിലോളം ആകര്ഷി്ച്ച് കൊണ്ടുപോകാനുള്ള കെല്പ് രചയിതാവിന്റെ ശൈലിക്കുണ്ട്...
ചുരുക്കത്തില്‍ ഈ ലഘു ക്ര്‌തി അനുവചകന്ന് ഇസ്ലാമിക ചരിത്രത്തിലെ ഒരു നാരീരത്നത്തിന്റെ ജീവിതം സംബന്ധിച്ച അറിവും, നമ്മുടെ കര്ത്തലവ്യങ്ങളെ കുറിച്ചുള്ള ഉദ്ബോധനവും ഒന്നിച്ചു നല്കു്ന്നു എന്ന്‌ പ്രസ്താവിക്കാന്‍ സന്തോഷമുണ്ട്...  ഈ കൊച്ചു ക്ര്‌തിക്ക് പ്രചുരമായ പ്രചാരവും ഗ്രന്ഥകര്ത്താ വിന്‌ ഏതാദ്ര്‌ശയത്നങ്ങളില്‍ ഉത്തരോത്തര ശ്രേയസ്സും ആശംസിച്ചു കൊണ്ട് - വിനീതന്‍ - ടി.ഉബൈദ്."
ചെമ്മനാടിന്റെ ഇശല്‍ ലോകത്ത് ഇബ്‌നു ഹസ്സനെന്ന തൂലികാനാമം എഴുപത് കാലഘട്ടങ്ങളില്‍ പാട്ടെഴുത്ത് നിര്ത്തി യെങ്കിലും കര്മ്മക വേദിയില്‍ ഇന്നും തന്റെ സപര്യ തുടരുന്ന ഒരു പൊതു പ്രവര്ത്ത്കനാണ്‌ സീതി എന്ന എന്റെ പിതാവ്‌.


കവി എ. ബി. മുഹമ്മദ് സാഹിബിന്റെ ജന്മം കൊണ്ട് മാപ്പിള സാഹിത്യത്തിന് പുകള്‍ പെറ്റ ലേസ്യത്ത് എന്ന് കൊച്ചു പ്രദേശത്ത് ജനിച്ച മാപ്പിള കവിയായിരുന്നു അബ്ദുല്ല ലേസ്യത്ത്. തൊള്ളായിരത്തി എണ്പ്തുകളുടെ അന്ത്യപാദങ്ങളില്‍ ഏത് വിശേഷ ദിവസമായാലും ആശംസാ ഗാനങ്ങലൊരുക്കുന്ന ഒരു സമ്പ്രദായം വടക്കേ മലബാറില്‍ ഉണ്ടായിരുന്നു. അക്കാലത്ത് താരാട്ട് പാട്ടെഴുത്തില്‍ പ്രസിദ്ധനായിരുന്നു അബ്ദുല്ല ലേസ്യത്ത്. പ്രവാചക അപദാനങ്ങള്‍ വാഴ്ത്തിയും കുറേ രചനകള്‍ നടത്തിയിരുന്നെങ്കിലും, പലതും പ്രസിദ്ധീകരിക്കാതെ നഷ്ടപ്പെട്ടു പൊവുകയാണുണ്ടായത്. ഉറൂസ് സമ്പന്ധമായ വിഷയങ്ങളില്‍ കറാമത്തുകള്‍ അനുദാവനം ചെയ്യുന്ന ചില പ്രകീര്ത്താന മാലകളും കവി അബ്ദുല്ല രചിച്ചിട്ടുണ്ട്.

"നമ്മളെ യറിഞ്ഞിടാതെ
നന്മയൊന്നും ചെയ്തിടാതെ
നീങ്ങുകയാണോ - നീങ്ങുകയാണോ

നമ്മള്‍ തമ്മില്‍ ശത്രുതയും
തമ്മിലടി കൂടിയാടി
തിന്മയാര്ന്ന  പാതയില്‌
പോകുകയാണോ - പോകുകയാണോ..."

മനസ്സിലെഴുതിയ ഒരുപാടിശലുകള്‍ പകര്ത്താ തെ ബാക്കിയാക്കി തന്റെ അമ്പതാമത്തെ വയസ്സില്‍, 2011ല്‍ കവി അബ്ദുല്ല ഈ ലോകത്തോട് വിട പറഞ്ഞു... അബ്ദുല്ലയെ പോലെതന്നെ വിശേഷ ദിവസങ്ങളില്‍ സി.എ ഭായ് എന്ന തൂലികാ നാമത്തില്‍ പാട്ടുകെട്ടിയിരുന്ന ബടക്കാംബാത്തെ അസ്മാബിയും താരാട്ട് കല്യാണ ആശംസാ വിഷയങ്ങളില്‍ ഒരു പാട് പാട്ടുകള്‍ എഴുതിയിട്ടുണ്ട്.

മക്കാനി പാട്ടുകളുടെ ഉസ്താദായിരുന്നു 'സീതിച്ചാന്റെ മമ്മദുച്ച' എന്ന്‌ വിളിപ്പേരുള്ള ബി.എസ്.മുഹമ്മദ്. ചെമ്മനാടിന്റെ സാഡീ മിടിപ്പറിഞ്ഞ സാമൂഹ്യ രാഷ്ട്റീയ പ്രവര്ത്തുകനായിരുന്ന ബി.എസ്. അബ്ദുല്ലയുടെ പിതാവ്. അദ്ധേഹത്തിന്റെ ശബ്ദ സൗകുമാര്യ സാന്നിധ്യമില്ലാത്ത കല്യാണാവസരങ്ങളന്ന് വളരേ കുറവായിരുന്നു.

വിനഷ്ടമായ ഒരു പോയകാലത്തെ ഓര്മ്മിൂച്ചെടുക്കുമ്പോള്‍ പൂരിപ്പിക്കാനിനിയും വിട്ടുപോയ ഭാഗങ്ങളേറെ... പഴയമനസ്സുകളില്‍ ഇനിയും ഉറങ്ങിക്കിടക്കുന്നുണ്ട് പാടിത്തീരാത്ത ഇശലുകള്‍. ഓര്മ്മപയില്‍ കുറിച്ചു വെച്ച് ഭാഗം ചേര്ക്കാ ന്‍ ഒരു കല്യാണ പാട്ടെഴുതി വിരാമമിടാം. കെ വി ഇസ്മായീലെന്ന ചെമ്മനാട്ടിന്റെ പഴയപാട്ടുകാരന്‍ കല്യാണ വേളകളില്‍ നിരന്തരം പാടിയിരുന്ന ഈ പാട്ട് അദ്ധേഹവും പഴയ പാട്ടുകാരന്‍ റഹ്‌മാന്‍ ഓര്ക്കാ്ട്ടേരിയുടെ പെങ്ങള്‍ സുലൈഖ ഓര്ക്കാിട്ടേരിയും ഓര്ത്തെങടുക്കുന്നു. 'ഉണ്ടോ സഖിയും, സൗറെന്ന ഗുഹയില്‍ പണ്ടു" മൊക്കെ എഴുതിയ "റഹീം കുറ്റ്യാടി' എന്ന ആ പ്രതിഭാ ശാലിയുടെ അനശ്വരതൂലികയില്‍ നിന്നാണ്‌ ഈ ഇശല്‍ വിരിയുന്നത്. ബാക്കി ഭാഗങ്ങള്‍ നേരിട്ട് രചയിതാവില്‍ നിന്നും കേട്ടാണ്‌ ഈ പാട്ട് ഞാന്‍ പൂര്ത്തീ കരിച്ചത്..

(ഖദീയാനെ കാണാനില്ല)

"പന്തലിൽ പതിനായിരം പേര്‍
വന്നിരുന്നു നിറഞ്ഞു നീളെ
പാഞ്ഞിടുന്നതു സ്വീകരിക്കാൻ
മമ്മിഹാജി വിയർത്തുമോളെ

വന്നവർക്കാദ്യം കുടിക്കാൻ
ഐസ് വാട്ടർ നൽകിടുന്നൂ
വന്നിരുന്നൊരു പുകവലിച്ചാൽ
എത്തിടും ചുടുചായ കയ്യിൽ

ചാർമിനാർ സിസറുണ്ട് ബർക്കിലി
സാധുവാധ്യാർ ബീഡിയുണ്ട്
ചാമ്പ്യനും പോരെങ്കിലോ
ചുരുട്ടശോക പാക്കുമുണ്ട്

ആളുകള്‍ പലവട്ടമിട്ട് പുകച്ചിടു
ന്നത സൊള്ളിടുന്നു
ആട്‌ ബിരിയാണൂട്ടു പുരയി
ലെത്തിടുന്നു മണത്തിടുന്നു

മന്ദരാജിയുമെത്തി പന്തലില്‍
മമ്മിഹാജി പിടിച്ചിരുത്തി
മുമ്പിലുല്ലി ഖാദിയുണ്ടിരി
വന്നിടാനായ് ആരുമില്ല

കാനോത്തിന്റാളും ബന്ന്
കയറിമോളെ
കായ്യാണകശപിശ
തുടങ്ങി മോളെ

മിസ്കാല്‌ പറഞ്ഞപ്പളരിശം ബന്ന്‌
മൊല്ലാക്ക മസാല കൊണ്ടവില്‍ കുഴച്ച്
അളിയന്റെ അളിയനും ചൊടിച്ച് പോയി
അടിയില്ലാതാക്കാന്‍ ഹാജി ഉഴന്ന് പോയി

ബിരിയാണി വിളമ്പുവാന്‍
തുടങ്ങി മോളേ
വരിയായിട്ടിരിക്കുവാന്‍
തിരക്ക് മോളേ


വേഗത്തില്‍ ഉള്ളൊന്നൊരാ
തരിമ്പില്‍ പോയി
വേഗത്തില്‍ വെള്ളം കൊട്
അവറാന്‍ കോയാ

എരിപുളി മധുരം പലഹാരങ്ങള്‍
ഏമ്പല് വീമ്പും പുകപടലങ്ങള്‍
എവിടെയും കുതുഹുല വാഗ്വാദങ്ങള്‍

മാളികക്കകത്തുണ്ട്
പുതുക്ക പെണ്ണ്
മാമ്പഴ ക്കവിളുള്ള
കരിമീന്‍ കണ്ണ്

ചാമ്പക്ക ചുണ്ടില്‍ മുത്തം
വിരിക്കും പെണ്ണ്‌
ചാന്ദ്രിക രാവില്‍ പൊട്ടി
വിരിഞ്ഞ പെണ്ണ്‌

നാണം കൊണ്ടഴകില്‍ പൂ
വിരിക്കും പെണ്ണ്‌
നാളേയെ കിനാ കണ്ടി-
ട്ടിരിക്കും പെണ്ണ്‌

മണവാളന്‍ പടി വാതില്‍ കടന്നു
മണിയറ വാതില്‍ താനെ തുറന്നു
പുതുമാരന്‍ ബഹു കേമന്‍ തന്നെ

പെണ്ണുങ്ങള്‍ പുതുക്കത്തി
ന്നൊരുങ്ങുന്നുണ്ട്
പൊന്നും മിന്നലിക്കത്തും
തിളങ്ങുന്നുണ്ട്

ആരാന്റെ പൊന്നും വാങ്ങി
അണിഞ്ഞിട്ടുണ്ട്
ആരാന്റെ കുറ്റം വാരി
വിളമ്പുന്നുണ്ട്...

അല്ല ബീയാത്തുമ്മ നമ്മള്‌
കേട്ടതെല്ലാം ഉള്ളതാണോ
ആകെ നമ്മള്‌ ഐബിലായോ
എന്തത്ര്‌പ്പം കുഞ്ഞി മോളേ

ആരറിയുന്നോളെ ഖല്ബിാ
ന്റുള്ളിലേതൊരു ചൊങ്കനെന്ന്‌
അച്ചെറിയോളെങ്ങുപോയെ
ന്നാരറിയും ആമിനൂമ്മാ

ഓക്കെന്താ പറഞ്ഞൂടെ
ഒളിച്ചു പോണോ
ഓക്കോനെ മാണ്ടാങ്കില
ങ്ങൊളിച്ച് പോണോ

ആയ്യാറ അയിബാക്കാ
നൊളിച്ച് പോണോ


ഒലിയ്യായ തമ്പുരാനേ
സലാമത്താക്ക്
കദിയാന്റെ കല്ബിരന്റുള്ള്
വെളിച്ചത്താക്ക്
സബൂറിനെ കൊടുക്കല്ലാഹ്
മനുഷ്യന്മാര്ക്ക്


ചന്ദിഗിരിപ്പുഴ ഇന്നുമൊഴുകുന്നു... ഇശല്‍ പെരുമയുടെ ഓളങ്ങളുമായി.

-ഖലീലുല്ലാഹ് ചെം‌നാട്.

Monday, July 17, 2017

മാപ്പിളപ്പാട്ടിന്റെ മൈലാഞ്ചിത്തോപ്പില്‍ പീര്‍ മുഹമ്മദ്‌

മാപ്പിളപ്പാട്ടിന്റെ മൈലാഞ്ചിത്തോപ്പില്‍ പീര്‍ മുഹമ്മദ്‌


അഴകേറുന്നോളേ വാ, കാഞ്ചനമാല്യം ചൂടിക്കാന്‍…, അനര്‍ഘമുത്തുമാല എടുത്തുകെട്ടി വൈരക്കല്‍ മോതിരങ്ങള്‍ അണിഞ്ഞ കുട്ടി… ഒരുകാലത്ത് മലയാളികളുടെ, പ്രത്യേകിച്ചും മലബാറിലെ മാപ്പിളമാരുടെ, മനസ്സിലും ചുണ്ടിലും തലമുറ വ്യത്യാസമില്ലാതെ നിറഞ്ഞുനിന്ന മനോഹരമായ പാട്ടുകള്‍. യുട്യൂബും ഇന്റര്‍നെറ്റും സി.ഡിയുമൊന്നുമില്ലാത്ത കാലം. മാപ്പിളപ്പാട്ടു കാസറ്റുകള്‍ വിലകൊടുത്തും അല്ലാതെയും സംഘടിപ്പിച്ച് ടേപ്പ്‌റിക്കാഡിലിട്ടു പാടിച്ച് ഒരുപാട് പേര്‍ ആ മധുരസംഗീതമാസ്വദിച്ചു. പാട്ടുകാസറ്റുകളില്‍ ഏറ്റവും ജനപ്രീതിയുണ്ടായിരുന്നത് പീര്‍ മുഹമ്മദും ശൈലജയും ചേര്‍ന്നു പാടിയ ഗാനങ്ങള്‍ക്കായിരുന്നു. കല്യാണവീടുകളിലും ചായമക്കാനികളിലും ആ പാട്ടുകള്‍ നിറഞ്ഞുനിന്നു. ഒപ്പനയും കോല്‍ക്കളിയും ആ പാട്ടുകളുടെ താളമണിഞ്ഞു. ഇളംകാറ്റില്‍നിന്നു കടഞ്ഞെടുത്ത ശബ്ദമാധുര്യവുമായി പീര്‍മുഹമ്മദിന്റെ പാട്ടുകള്‍ ഇന്നും തലമുറകളെ കുളിരണിയിക്കുകയാണ്.

പാട്ടിന്റെ അറുപതാണ്ടിലെത്തിനില്‍ക്കുന്ന ഈ നിത്യഹരിതഗായകനോടൊപ്പം അദ്ദേഹത്തിന്റെ പാട്ടുകള്‍ക്ക് പെണ്‍ശബ്ദത്തിന്റെ മധുരം ചേര്‍ത്ത് ഗാനങ്ങളെ പ്രശസ്തിയിലെത്തിച്ച ശൈലജയെയും ഖത്തറിലെ സംഗീതസ്‌നേഹികള്‍ ഏതാനും ആഴ്ച മുമ്പ് ആദരിക്കുകയുണ്ടായി. ‘അനര്‍ഘ മുത്തുമാല…’ എന്ന പേരില്‍ നടന്ന ഈ പാട്ടുല്‍സവത്തിനെത്തിയ പീര്‍ മുഹമ്മദും ശൈലജയും തങ്ങളുടെ പോയകാലത്തേക്കു സഞ്ചരിക്കുമ്പോള്‍ അന്തരീക്ഷത്തില്‍ ആ മധുരഗാനങ്ങളുടെ ഈണങ്ങള്‍ നിറഞ്ഞുനിന്നിരുന്നു. പീര്‍ മുഹമ്മദിന്റെ പാട്ടുകള്‍ക്ക് മറ്റൊരു മലയാള പുരുഷശബ്ദത്തിനും പകര്‍ന്നുകൊടുക്കാനാവാത്ത മാധുര്യമുണ്ട്. ഗസല്‍ഗായകന്‍ തലത്ത് മഹ്മൂദിനോടു സാമ്യപ്പെടുത്താവുന്നതാണ് ആ ഗാന സൗകുമാര്യം. ബ്രണ്ണന്‍കോളജില്‍ നിന്ന് തുടക്കം1958ല്‍, അന്ന് ബി.ടി. കോളജ് എന്നറിയപ്പെടുന്ന ബ്രണ്ണന്‍ കോളജിലെ വേദിയില്‍ വച്ചാണ് ഓര്‍ക്കസ്ട്രയോടൊപ്പം പീര്‍ മുഹമ്മദ് ആദ്യമായി ഗാനമേളയ്ക്ക് പാടുന്നത്.

റഫി സാഹിബിന്റെ ‘യേ മര്‍ദ് ബദേ…’ എന്ന ഗാനം. അതിനു മുമ്പ്, മദ്രാസില്‍ വച്ച് ഉപ്പയുടെ പെങ്ങളായ ആമിനാ ഹാഷിമിന്റെ പിയാനോ വായനയ്ക്കകമ്പടിയായി പാടിയിട്ടുണ്ട്. ആമിനാ ഹാഷിം നല്ലൊരു പിയാനൊ അധ്യാപികയായിരുന്നു. 1912ല്‍ ജനിച്ച അവര്‍, പെണ്‍കുട്ടികള്‍ ഭൗതികവിദ്യാഭ്യാസം നേടാത്ത അക്കാലത്തുതന്നെ ലണ്ടന്‍ ട്രിനിറ്റി കോളജിന്റെ കോഴ്‌സ് പാസായിരുന്നു. ഉപ്പാപ്പയായിരു             ന്നു അവരെ പഠിപ്പിക്കാന്‍ മുന്‍കൈയെടുത്തതെന്ന്               പീര്‍ മുഹമ്മദ് അനുസ്മരിക്കുന്നു.


പീര്‍ മുഹമ്മദിന്റെ ആദ്യ ഗ്രാമഫോണ്‍ റിക്കാഡ്  പുറത്തുവരുന്നതും 1958ല്‍ തന്നെ. ‘ചുകപ്പേറും യവനിക പൊങ്ങി…’ എന്നതടക്കം നാലു പാട്ടുകളാണ് അതിലുണ്ടായിരുന്നത്. ഇശലുകളില്‍ നനഞ്ഞ മനസ്സ്പാടി പ്രശസ്തമാക്കിയ തന്റെ ഏതാണ്ടെല്ലാ പാട്ടുകളും സ്വന്തമായി ഈണം കൊടുത്തുവെന്ന പ്രത്യേകത കൂടിയുണ്ട് പീര്‍ മുഹമ്മദിന്. സംഗീതോപകരണങ്ങളൊന്നും കൈകാര്യം ചെയ്യില്ലെങ്കിലും മനസ്സില്‍ പെയ്യുന്ന ഈണങ്ങള്‍ വരികളിലേക്കു പകരുമ്പോള്‍ അതു ജനപ്രിയ ഇശലുകളായി മാറി എന്നതു വിസ്മയകരമാണ്. പല പാട്ടുകളും നിലവിലുള്ള മറ്റൊരു പാട്ടിന്റെ ഈണത്തില്‍ എഴുതി അല്‍പ്പം മാറ്റംവരുത്തി ചിട്ടപ്പെടുത്തിയതാണ് എന്നു തുറന്നുപറയുന്നു അദ്ദേഹം. ഹിറ്റായ പല പാട്ടുകളും ഈ ഗണത്തിലുണ്ട്. ‘അഴകേറുന്നോളേ…’ എന്ന  ഗാനം എഴുതിയത് റംലാ ബീഗം പാടി പ്രശസ്തമാക്കിയ ‘ഉളരീടൈ…’ എന്ന ഗാനത്തിന്റെ ഈണത്തിലാണ്. അതില്‍ ചെറിയ മാറ്റം വരുത്തിയാണ് ആ പാട്ട്ചിട്ടപ്പെടുത്തുന്നത്.
കാസര്‍കോട്ടുകാരനായ ടി.സി. പോക്കുട്ടിയുടെ മകന്‍ ശരീഫിന്റെ കല്യാണത്തിനു വേണ്ടി എഴുതിയ പാട്ടാണ് ‘അഴകേറുന്നോളേ വാ…’ എന്നു കേരളക്കര പാടി നടന്ന ഗാനം. പിന്നീടത് കാസറ്റില്‍ പാടി റിക്കാഡ് ചെയ്തത് പ്രശസ്ത സംഗീതസംവിധായകനായിരുന്ന എ.ടി. ഉമറിന്റെ ഓര്‍ക്കസ്‌ട്രേഷനില്‍. എ.ടി. ഉമറിനെക്കൂടാതെ ചാന്ദ് പാഷ, കെ. രാഘവന്‍ മാസ്റ്റര്‍ തുടങ്ങി അറിയപ്പെട്ട സംഗീതജ്ഞരുടെ സംവിധാനത്തിലും പീര്‍ മുഹമ്മദ് പാട്ടുകള്‍ പാടിയിട്ടുണ്ട്. പാടിയ പാട്ടുകളിലധികവും യുഗ്മഗാനങ്ങളും കല്യാണപ്പാട്ടുകളുമാണെങ്കിലും ചരിത്രസംഭവങ്ങള്‍ വരികളില്‍ കോര്‍ത്ത പാട്ടുകളും ഒട്ടനവധി പാടിയിട്ടുണ്ട്.

പാട്ടു വഴിയില്‍ തലശ്ശേരിക്കാരനായ ഒ.വി. അബ്ദുല്ലയും കവി പി.ടി. അബ്ദുറഹ്മാനുമാണ് പീര്‍മുഹമ്മദിന്റെ സംഗീതയാത്രയെ രചനാവൈഭവംകൊണ്ട് കൂടുതലും സമ്പന്നമാക്കിയത്. വടകര പി.സി. ലിയാഖത്തലി, എസ്.വി. ഉസ്മാന്‍, സി.എച്ച്. വെള്ളിക്കുളങ്ങര, കണ്ണൂര്‍ ചാലാട്ടുകാരനായ ടി.കെ. കുട്ട്യാലി, കൂത്തുപറമ്പുകാരനായ അസീസ് കോറോട്ട്, തിരൂര്‍ക്കാരനായ മുഹമ്മദ് മറ്റത്ത് തുടങ്ങിയവരും പീര്‍ മുഹമ്മദിനു വേണ്ടി പാട്ടുകളെഴുതിയിട്ടുണ്ട്. ‘തളിര്‍മുല്ല വിതാനിച്ച…’ എന്ന ഗാനം ലിയാഖത്തലിയും ‘ഇബ്രാഹീം നബി ഇറയോനില്‍…’,                 ‘മാദകമണമെഴും…’ തുടങ്ങിയ ഗാനങ്ങള്‍ ടി.കെ. കുട്ട്യാലിയുടേതുമാണ്. ‘നഫീസത്ത് ബീവി നിന്റെ…’, ‘കുടമുല്ലച്ചിരിയുള്ള…’, ദുബയ് കത്തുപാട്ടിലുള്ള ‘അറബിപ്പൊന്ന്…’ തുടങ്ങിയ ഗാനങ്ങള്‍ അസീസ് കോറോട്ടിന്റേതാണ്. ‘മുത്തുവൈരക്കല്ല്…’ എന്ന ഗാനം മുഹമ്മദ് മറ്റത്താണ് എഴുതിയത്.
‘പൂച്ചെടിപ്പൂവിന്റെ മൊട്ട്… എന്ന പ്രശസ്ത നാടകഗാനത്തിന്റെ ഈണത്തില്‍ എഴുതിയതാണ് ‘മുത്തുവൈരക്കല്ല്…’ പിന്നീട് പീര്‍  മുഹമ്മദ് തന്നെ ചെറിയ മാറ്റം വരുത്തി പാടുകയായിരുന്നു.’ഋഹുസബാഹിലെ കുളിര്‍ക്കാറ്റേ…’, ‘ബലിപെരുന്നാളിന്റെ സന്ദേശവുമായി…’ എന്നിവ സി.എച്ച്. വെള്ളിക്കുളങ്ങരയുടെ രചനയില്‍ പീര്‍മുഹമ്മദ് ഈണമിട്ടു പാടി പ്രശസ്തമാക്കിയ ഗാനങ്ങളാണ്. ‘അലിഫ് കൊണ്ടു നാവില്‍…’ എന്ന ഭക്തിഗാനം എസ്.വി. ഉസ്മാന്റ രചനയിലും പീര്‍ മുഹമ്മദിന്റെ ആലാപനത്തിലും മാപ്പിളപ്പാട്ടു ലോകത്തിനു കിട്ടിയ മികച്ച ഗാനങ്ങളിലൊന്നാണ്.  
എണ്ണായിരത്തോളം പാട്ടുകള്‍എണ്ണായിരത്തോളം പാട്ടുകള്‍ പാടിയിട്ടുണ്ടാവുമെന്നാണ് പീര്‍ മുഹമ്മദിന്റെ ഓര്‍മകള്‍ പറയുന്നത്. പാട്ടുകളധികവും ഓരോ കേരളീയന്റെ ചുണ്ടിലും മനസ്സിലും നിറഞ്ഞുനിന്നു. അന്യരുടെ ഭൂമി എന്ന സിനിമയില്‍ ബിച്ചുതിരുമല എഴുതി എ.ടി. ഉമര്‍ ഈണമിട്ട ‘ഓടിചെന്താമരപ്പൂ…’ എന്ന ഗാനമാലപിച്ച് പീര്‍മുഹമ്മദ് തന്റെ ശബ്ദമാധുര്യം സിനിമാലോകത്തിനും സമ്മാനിച്ചു. മാമുക്കോയ അത്തര്‍വില്‍പ്പനക്കാരനായി അഭിനയിക്കുന്ന രംഗമാണ് പാട്ടിന്റെ പശ്ചാത്തലം. തേന്‍തുള്ളി എന്ന സിനിമയ്ക്കു വേണ്ടി കെ. രാഘവന്‍ മാസ്റ്റര്‍ ചിട്ടപ്പെടുത്തിയ ‘നാവാല്‍ മൊഴിയുന്നേ…’ എന്ന ഗാനം പീര്‍മുഹമ്മദ്, എ. ഉമ്മര്‍, ഹമീദ് ശര്‍വാനി, എ.പി. ഉമ്മര്‍കുട്ടി എന്നിവര്‍ ചേര്‍ന്നാലപിച്ചു. ഈ പാട്ട് ആര് ലീഡ് ചെയ്യും എന്ന തര്‍ക്കമൊഴിവാക്കാന്‍ വേണ്ടി രാഘവന്‍ മാസ്റ്റര്‍ നാലുപേരെക്കൊണ്ടും ഒന്നിച്ചുപാടിക്കുകയായിരുന്നുവെന്ന് ചെറുപുഞ്ചിരിയോടെ പീര്‍ മുഹമ്മദ് ഓര്‍ത്തെടുക്കുന്നു. ലൈലാ മജ്‌നുവിലെ ‘ബഗ്ദാദ് രാജന്റെ…’ എന്ന പാട്ടും ഒ.വി. അബ്ദുല്ല എഴുതിയ ‘വീടതിലെ സുബൈദാന്റെ കല്യാണം…’ എന്നീ പാട്ടും ചാന്ദ് പാഷയുടെ ഈണത്തില്‍ പിറന്നവയാണ്. ‘കതിര്‍ കത്തും റസൂലിന്റെ…’ എന്ന ഗാനം ചിട്ടപ്പെടുത്തിക്കൊടുത്തത് വടകര എം. കുഞ്ഞിമൂസയാണ്. ‘നിസ്‌കാരപ്പായ നനഞ്ഞു പൊതിര്‍ന്നല്ലോ…’ എന്ന ഗാനത്തിന് കുഞ്ഞിമൂസ നല്‍കിയ ഈണത്തിന് അല്‍പ്പം മാറ്റം വരുത്തിയാണ് പീര്‍ മുഹമ്മദ് കാസറ്റില്‍ പാടിയത്.
കല്യാണപ്പാട്ടുകാരന്‍!കല്യാണവീടുകളായിരുന്നു പീര്‍ മുഹമ്മദിന്റെ ആദ്യകാല തട്ടകം. ബന്ധുക്കളുടെയും കുടുംബക്കാരുടെയും പരിചയക്കാരുടെയുമൊക്കെ കല്യാണത്തിനുവേണ്ടി എഴുതിയതും പാടിയതുമാണ് പല ഹിറ്റ് ഗാനങ്ങളും. ‘പുതുമാരന്‍ സമീറിന്റെ…’ എന്ന ഗാനത്തിലെ സമീര്‍ സ്വന്തം മകനാണ്. ‘ആരംഭ ഷെറി നിന്റെ മനസ്സാകും…’ എന്ന ഗാനത്തിലെ ഷെറിന്‍ സ്വന്തം മകളും. പല കുടുംബത്തിലെയും നാലു തലമുറയുടെ കല്യണത്തിനു വരെ പാട്ടുകള്‍ പാടിയെന്ന് അദ്ദേഹം നിര്‍വൃതി കൊള്ളുന്നു. പാടിയ പാട്ടുകളില്‍ ഏറെയും ജനപ്രിയ ഈണങ്ങളായി മാറിയത് ഈ പാട്ടുകാരന്റെ വശ്യമായ ആലാപനചാതുരിയുടെ സാക്ഷ്യപത്രമാണ്. ഒ.വി. അബ്ദുല്ലയുടെയും പി.ടി. അബ്ദുറഹ്മാന്റെയും തൂലികയില്‍ വിരിഞ്ഞ നൂറു കണക്കിനു ഗാനങ്ങള്‍ പീര്‍മുഹമ്മദിന്റെ ആലാപനസൗന്ദര്യത്തില്‍ മലയാളികള്‍ ആഘോഷിക്കുക തന്നെ ചെയ്തു.
മാപ്പിളപ്പാട്ടിന്റെ മൈലാഞ്ചിത്തോപ്പ്’അനര്‍ഘ മുത്തുമാല എടുത്തുകെട്ടി…’, ‘പൂക്കള്‍ വിരിഞ്ഞു നില്‍ക്കും…’, ‘പൊന്നിന്‍ കസവിന്‍…’, ‘മൃദുല സുസ്‌മേരങ്ങള്‍…’, ‘അഴകേറുന്നോളേ വാ…’, ‘കാഫ് മല കണ്ട പൂങ്കാറ്റേ…’, ‘കണ്ടാല്‍ മദം…’, ‘കതിര്‍കത്തും റസൂലിന്റെ…’, ‘മാണിക്യക്കല്ലിന്നൊളിവൊത്ത…’,  ‘നൈല്‍ നദി പുളഞ്ഞോട…’, ‘ഒട്ടകങ്ങള്‍ വരിവരിയായ്…’, ‘പേരക്കത്തോട്ടത്തില്‍…’, ‘പൊന്നു വിളയും നാട്…’,’ശാഹിദാ നിന്റെ ഇളംകൊടി…’ തുടങ്ങി അഴകാര്‍ന്ന പാട്ടുകള്‍ അക്കൂട്ടത്തിലെ നിത്യഹരിതഗാനങ്ങളാണ്. പി.ടി. എന്ന രചയിതാവിന്റെ കഴിവിനെ സാക്ഷ്യപ്പെടുത്തുന്ന രംഗം കൂടിയായിരുന്നു ‘ഒട്ടകങ്ങള്‍ വരിവരിയായി…’ എന്ന ഗാനത്തിന്റെ പിറവിയെന്ന് പീര്‍മുഹമ്മദ് പറയുന്നു. ലൈലാ മജ്‌നൂന്‍ എന്ന കാസറ്റിലെ മറ്റു പാട്ടുകളുടെ റിക്കാഡിങ് കഴിഞ്ഞപ്പോള്‍ ഒരു പാട്ടുകൂടി ആവശ്യമായി വന്നു. സ്റ്റുഡിയോയില്‍ വച്ച് അഞ്ചുമിനിറ്റു കൊണ്ട് അപ്പോള്‍ എഴുതിപ്പൂര്‍ത്തിയാക്കിയതാണത്.പീര്‍ മുഹമ്മദിനോടൊപ്പം 90 ശതമാനം പാട്ടുകളും പാടിയത് ശൈലജയാണ്. ചില പാട്ടുകള്‍ സുജാതയും സിബെല്ലാ സദാനന്ദനും പീര്‍ മുഹമ്മദിനൊപ്പം പാടിയിട്ടുണ്ട്. ‘നൈല്‍ നദി പുളഞ്ഞോടി…’ എന്ന ഗാനം പീര്‍മുഹമ്മദിനൊപ്പം പാടിയത് വിദ്യാവതി എന്ന ഗായികയാണ്.കേവല പാട്ടുകളെന്നതിലുപരി ചില ചരിത്രസംഭവങ്ങളും മിത്തുകളും പി.ടി. അബ്ദുറഹ്മാന്‍ പാട്ടുമാലയില്‍ കോര്‍ത്തൊരുക്കിയത് പീര്‍ മുഹമ്മദിന്റെ അനശ്വരശബ്ദത്തില്‍ മലയാളികള്‍ ആസ്വദിച്ചു.
ബദറുല്‍ മുനീര്‍ ഹുസ്‌നുല്‍ ജമാല്‍ എന്ന എട്ടു പാട്ടുകളടങ്ങുന്ന കാസറ്റ് സംരംഭം അവയിലൊന്നായിരുന്നു. ‘മഹിയില്‍ മഹാ സീനെന്ന്…, ‘ബദറുല്‍ മുനീറും തോഴിയും…’ തുടങ്ങിയ ഗാനങ്ങള്‍ ഇതിലുള്ളതാണ്. മശ്ഹൂദ് മുല്ലക്കോയ തങ്ങളെക്കുറിച്ച് പുറത്തിറക്കിയ 12 കാസറ്റുകള്‍, കര്‍ബല, വിടരുന്ന മൊട്ടുകള്‍ തുടങ്ങിയവ ഇത്തരം സംരംഭങ്ങളില്‍ പെടുന്നു. അന്യഭാഷാഗാനങ്ങളുംഗാനമേളമല്‍സരങ്ങളുംതമിഴ് ഭാഷയിലും പീര്‍ മുഹമ്മദ് തന്റെ ശബ്ദസൗന്ദര്യം പകര്‍ന്നു നല്‍കിയിട്ടുണ്ട്. സി.കെ. താനൂര്‍ രചിച്ച പന്ത്രണ്ട് തമിഴ് പാട്ടുകള്‍ക്കു സ്വന്തമായി ഈണമിട്ടാണ് അദ്ദേഹം ഇതു പാടിയത്. തെലുങ്ക് സിനിമാ നടന്‍ രാജ്കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയിരുന്ന സംഗീത മ്യൂസിക് ആണ് ഇതു പുറത്തിറക്കിയത്. സി.കെ. താനൂര്‍ നല്ലൊരു തമിഴ് ഭാഷാജ്ഞാനിയായിരുന്നു എന്നു പീര്‍ മുഹമ്മദ് അനുസ്മരിക്കുന്നു. വിടരുന്ന മൊട്ടുകള്‍ എന്ന ഗാനകാസറ്റ് പുറത്തിറക്കിയത് ബോംബെയിലെ കോറിഡര്‍ കമ്പനിയാണ്. പിന്നണി ഗായിക സുജാതയാണ് അന്നു പീര്‍മുഹമ്മദിനോടൊപ്പം ഇതില്‍ പാടിയത്.’ഒയ്യേയേനിക്കുണ്ട്…’, ‘തടകിമണത്തേ…’, ‘ബദറുല്‍ ഹുദാ…’, ‘പുറപ്പെട്ടബുജാഹിലുടന്‍…’, ‘ബല്‍ക്കിലെ ഇബ്രാഹീം…’ തുടങ്ങി ഒട്ടേറെ തനതു പാരമ്പര്യപാട്ടുകളും പീര്‍മുഹമ്മദിലൂടെ മലയാളികള്‍ക്കിടയില്‍ പ്രശസ്തമായി. കേരളത്തിനു പുറത്തും അകത്തും വിദേശരാജ്യങ്ങളിലും പീര്‍മുഹമ്മദ് നടത്തിയ പാട്ടു പരിപാടികള്‍ ആയിരക്കണക്കിനു വരും. ബോംബെ, കല്‍ക്കത്ത, മദ്രാസ് എന്നിവിടങ്ങളിലൊക്കെ പാട്ടുമായി സഞ്ചരിച്ചു. ഗാനമേള ട്രൂപ്പുകള്‍ തമ്മില്‍ മല്‍സരം നടത്തുന്നത് അന്നത്തെ ഒരു രീതിയായിരുന്നു. വിവിധ ഗള്‍ഫ് നാടുകളില്‍ നടന്ന ഇത്തരം 30 പരിപാടികളിലെങ്കിലും പങ്കെടുത്തിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. ഏതാണ്ടെല്ലാ മല്‍സരത്തിലും പീര്‍ മുഹമ്മദിന്റെ ടീമായിരുന്നു വിജയിച്ചിരുന്നത്.
തന്റെ പാട്ടു മധുരം മലയാളികള്‍ക്കു വീണ്ടും സമ്മാനിക്കാനുള്ള സജീവതയിലാണ് ഇപ്പോള്‍ ഈ ഗായകന്‍. പീര്‍ മുഹമ്മദിനെ ആദരിച്ചുകൊണ്ട് ഖത്തറിലും ദുബയിലും ഈയിടെ നടന്ന പരിപാടികളുടെ വിജയവും ജനപങ്കാളിത്തവും കാണിക്കുന്നത് ഈ നിത്യസുഗന്ധഗായകന്റെ സ്വീകാര്യതയാണ്. ഒരുപാട് മനോഹരമായ ഗാനങ്ങള്‍ ആസ്വാദകര്‍ക്കായി ബാക്കിവച്ച് ഈ ലോകത്തോടു വിട പറഞ്ഞുപോയ പി.ടി. അബ്ദുറഹ്മാന്റെ പുറത്തുവരാത്ത രചനകള്‍ക്ക് ഈണം നല്‍കി പീര്‍ മുഹമ്മദും മകന്‍ നിസാമും ഇരിട്ടി സ്വദേശിനി ബേബി ലുബ്‌നയും പാടിയ സി.ഡി. ഉടന്‍ പുറത്തിറങ്ങും. എറണാകുളത്തെ ഒരു കമ്പനിയാണ് സഫ മര്‍വ എന്നു പേരിട്ട ഈ സി.ഡി. അനുവാചകരിലെത്തിക്കുന്നത്. പി.ടിയുടെ രചനാ ലാവണ്യവും പീര്‍ മുഹമ്മദിന്റെ ശബ്ദസൗന്ദര്യവും ലയിച്ചുചേരുന്ന ഗാനങ്ങള്‍ വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ആസ്വാദകരുടെ മനം കുളിര്‍പ്പിക്കുമെന്നുറപ്പ്.അസീസ് മുഹമ്മദിന്റെയും ബല്‍ക്കീസിന്റെയും മകനായി 1945ലാണ് പീര്‍മുഹമ്മദിന്റെ ജനനം. ഭാര്യ രഹനയും മക്കള്‍ സമീറും നിസാമും ഷെറിനും അമന്‍സാറയും അദ്ദേഹത്തിന്റെ പാട്ടുവഴിയില്‍ ഇന്നും താങ്ങും തണലുമായി നില്‍ക്കുന്നു, ഒപ്പം ആ മധുര ശബ്ദത്തെയും ഇമ്പമാര്‍ന്ന ഈണങ്ങളെയും ഇന്നും നെഞ്ചേറ്റി നടക്കുന്ന നാട്ടിലും മറുനാട്ടിലുള്ള ആയിരക്കണക്കിനു ഗാനാസ്വാദകരും.

ഖലീല്‍ വിരുത്തങ്ങള്‍ ഇശല്‍ : ഇരട്ട ചിന്ദ്  (മുഹിബ്ബുന്നൂര്‍) അതീന്ദ്രിയം തരമാല്‍ അപദാനം സ്വതന്ത്ര മൗലികമാലെ പ്രധാനം വിതന്ത്രിയാല്‍ സ്വര മമര്...